HOME
DETAILS

'കൂടെ പണി എടുത്ത് പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം' ; മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സുഹൃത്തിനയച്ച സന്ദേശം പുറത്ത്

  
Web Desk
December 16 2024 | 06:12 AM

cpo-vineeth-suicide-malappuram-areekkode-suicide-note-out

മലപ്പുറം: മലപ്പുറം അരീക്കോട് മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍, മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഇതും, ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്‍കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് നിഗമനം. 

അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിനെതിരെയാണ് വിനീത് ആരോപണമുന്നയിക്കുന്നത്. ചിലര്‍ ചതിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. 

മാവോയിസ്റ്റ് വേട്ടയടക്കം നടത്തുന്ന സായുധ പൊലിസ് സേനയായ സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്.ഒ.ജി) കമാന്‍ഡോ വയനാട് സ്വദേശി വിനീത് (36) ഇന്നലെ രാത്രി ഒന്‍പതോടെയാണ് അത്മഹത്യ ചെയ്തത്. ശുചിമുറിയില്‍ കയറി വാതിലടച്ച് സര്‍വിസ് റിവോര്‍വര്‍ ഉപയോഗിച്ച് തലക്ക് നിറയൊഴിക്കുകയായിരുന്നു. 

വിനീത് കഴിഞ്ഞ ദിവസം അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് മേലുദ്യോഗസ്ഥന്‍ അംഗീകരിച്ചില്ല. നാല് ദിവസത്തെ അവധി ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെങ്കിലും നല്‍കാന്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം.

വെടിപൊട്ടിയ ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ വിനീത് ശുചിമുറിയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അരീക്കോട് എം.എസ്.പി കാംപില്‍ എത്തിയിട്ടുണ്ട്. നേരത്തെ ക്യാംപില്‍നിന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥനെ കാണാതായിരുന്നു. ഇതും മേലുദ്യോഗസ്ഥന്റെ പീഡനം കാരണമാണെന്ന് ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഒരു വനിതാ പൊലിസുകാരിയും ഇവിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി; നിർമല സീതാരാമന്‌‍‍ ഒരു റെക്കോർഡ് കൂടി

National
  •  4 days ago
No Image

ഈർപ്പവും ചൂടും നിറഞ്ഞ കാലാവസ്ഥ : മരുന്നുകളുടെ ഗുണനിലവാരം കുറയുന്നു

Kerala
  •  4 days ago
No Image

ഇത് എന്റെ ജീവിതത്തിലെ പുതിയ ഘട്ടമാണ്: പഴയ ടീമിലേക്കുള്ള മടങ്ങിവരവിൽ നെയ്മർ 

Football
  •  4 days ago
No Image

UAE weather: രാവിലെ മുതല്‍ യു.എ.ഇയില്‍ ഒറ്റപ്പെട്ട മഴ, നാളെയും തുടരും

uae
  •  4 days ago
No Image

സഹകരണ വകുപ്പ് ടീം ഓഡിറ്റ് റിപ്പോർട്ട് : ചുമതല ക്രമീകരിച്ച് ഉത്തരവ്- സ്‌കീം സർക്കാർ അംഗീകരിക്കാത്തതിനാൽ കാര്യക്ഷമമാകില്ല 

Kerala
  •  4 days ago
No Image

കോഹ്‌ലി ഒന്നാമനായ ബൗളർമാരുടെ ലിസ്റ്റിൽ നാലാമനായി ഹർഷിദ് റാണ

Cricket
  •  4 days ago
No Image

യു.എസില്‍ ചെറുവിമാനം തകര്‍ന്നു വീണു; അപകടം ജനവാസ മേഖലയില്‍, യാത്രക്കാര്‍ മുഴുവന്‍ മരിച്ചെന്ന് സൂചന   

International
  •  4 days ago
No Image

തൃപ്രങ്ങോട്ട് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇനി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ യാത്ര

Kerala
  •  4 days ago
No Image

വീട്ടമ്മയ്ക്ക് ബസില്‍നിന്ന് തെറിച്ചുവീണ് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

പട്ടികവിഭാഗക്കാരുടെ പദ്ധതികളിലും കടുംവെട്ട് 50% ; വാൽസല്യ നിധി പദ്ധതിക്ക് തുകയില്ല

Kerala
  •  4 days ago