കെസിഎ സഞ്ജുവിന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ രക്ഷകനായെത്തിയത് അദ്ദേഹം: സഞ്ജുവിന്റെ പിതാവ്
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സഞ്ജു സാംസണിന്റെ പിതാവ് വിശ്വനാഥ്. 11 വയസുള്ളപ്പോൾ സഞ്ജുവിന്റെ ക്രിക്കറ്റ് കരിയർ നശിപ്പിക്കാൻ കെസിഎ ശ്രമിച്ചുവെന്നും ആ സമയങ്ങളിൽ ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡാണ് സഞ്ജുവിനെ രക്ഷിച്ചതെന്നുമാണ് വിശ്വനാഥ് പറഞ്ഞത്. സ്‌പോര്‍ട്‌സ് തകിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ പിതാവ് ഇക്കാര്യം പറഞ്ഞത്.
'രാഹുല്‍ ദ്രാവിഡിനെ പറ്റിയുള്ള ഒരു സംഭവം ഞാന്‍ പറയാം. കെസിഎ സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാൻ ശ്രമിച്ചപ്പോള്‍ ദ്രാവിഡ് ജി ഇടപെട്ടിരുന്നു. ഇന്നത്തെ നിലയിൽ സഞ്ജു എത്തിയതിനു അദ്ദേഹത്തോട് ഞാൻ കടപ്പെട്ടിരുന്നു. സഞ്ജുവിന് 11 വയസ് ഉള്ളപ്പോൾ ആയിരുന്നു ഇത് നടന്നത്. സഞ്ജുവിനെതിരെ കെസിഎ നടപടി എടുത്ത സമയങ്ങളിൽ ഞങ്ങൾ എല്ലാവരും സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. ഒരു ദിവസം രാഹുൽ സാറിൽ നിന്നും സഞ്ജുവിന് കോൾ വന്നു. കരഞ്ഞുകൊണ്ടാണ് അന്ന് സഞ്ജു ഫോൺ എടുത്തത്. ആ സമയം സഞ്ജു അതിയായി സന്തോഷിച്ചു.
നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷനും സഞ്ജുവും തമ്മിൽ പ്രശ്നങ്ങൾ നിരന്നിരുന്നു, കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാത്തതിനാല്‍ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ആദ്യം സഞ്ജു ടീമിനെ അറിയിക്കുകയായിരുന്നു.
എന്നാൽ ടീം പ്രഖ്യാപനത്തിന് ശേഷം കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും കെസിഎ സഞ്ജുവിനെ പരിഗണിക്കാതിരുക്കുകയായിരുന്നു. 2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതിനാലാണ് ബിസിസിഐ സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിൽ പരിഗണിക്കാത്തതെന്നും വാർത്തകൾ നിലനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."