പരിശോധന ശക്തമാക്കി യുഎഇ, ഒരു മാസത്തിനിടെ പിടിയിലായത് 6000 പേർ; പിടിക്കപ്പെടുന്നവർക്ക് കടുത്ത പിഴയും ആജീവനാന്ത പ്രവേശന വിലക്കും
അബൂദബി: യുഎഇയിൽ പൊതുമാപ്പ് അവസാനിച്ചതിനുശേഷം നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഒരു മാസത്തിനിടെ പിടിയിലായത് 6000 പേർ. 270 പരിശോധനകളിലായാണ് ഇത്രയും പേർ പിടിക്കപ്പെട്ടതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദുബൈയിൽ നാലു മാസം നീണ്ട പൊതുമാപ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് ഡിസംബർ 31നാണ് അവസാനിച്ചത്. നിയമലംഘകരായി യുഎഇയിൽ കഴിഞ്ഞിരുന്നവർക്ക് ശിക്ഷ ഇല്ലാതെ താമസം നിയമവിധേയമാക്കാനോ പിഴ കൂടാതെതെ രാജ്യം വിടാനോ ഉള്ള അവസരമാണ് അധികൃതർ പൊതുമാപ്പിലൂടെ നൽകിയത്. രണ്ടര ലക്ഷത്തോളം പേരാണ് 4 മാസം നീണ്ട പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.
ഇവരിൽ ഭൂരിഭാഗവും രേഖകൾ ശരിയാക്കി യുഎഇയിൽ തന്നെ തുടർന്നു, അതേസമയം പൊതുമാപ്പിൽ രാജ്യം വിട്ടവർക്ക് പുതിയ വീസയിൽ ഏതു സമയത്തും രാജ്യത്തേക്ക് തിരിച്ചുവരാനും അനുമതി നൽകി. പൊതുമാപ്പ് അവസാനിച്ചതിന് ശേഷവും നിയമലംഘകരായി യുഎഇയിൽ തുടരുന്നവർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി 1 മുതൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, പൊലിസ് എന്നിവയുടെ സഹകരണത്തോടെ ഐസിപിയുടെ നേതൃത്വത്തിൽ പരിശോധനാ ക്യാംപെയ്ൻ ആരംഭിച്ചിരുന്നു. പരിശോധയിൽ, താമസ, കുടിയേറ്റ നിയമലംഘകർ പിടിക്കപ്പെട്ടാൽ നിയമവിരുദ്ധ കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കണം, കൂടാതെ ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുകയും ചെയ്യും.
The UAE has intensified its crackdown on illegal residents, arresting over 6,000 individuals in just one month, with those caught facing hefty fines and a lifetime ban from entering the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."