ഒറ്റ ഓവറിൽ 22 റൺസ്! രോഹിത്തിന്റെയും ധവാന്റെയും റെക്കോർഡ് പഴങ്കഥയാക്കി സഞ്ജു
കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി-20യിൽ ഏഴ് വിക്കറ്റുകളുടെ മിന്നും വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 20 ഓവറിൽ 132 റൺസിന് പുറത്താക്കുയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ 20 പന്തിൽ 26 റൺസാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്സുമാണ് സഞ്ജു നേടിയത്, ഇതിൽ 22 റൺസും ഒറ്റ ഓവറിലാണ് പിറന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. മത്സരത്തിന്റെ രണ്ടാം ഓവറിലാണ് സഞ്ജു 22 റൺസ് അടിച്ചെടുത്തത്. ഇതോടെ ടി-20യിൽ രണ്ടാം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായും സഞ്ജു മാറി.
രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരാണ് ഈ നേട്ടം ഇതിനു മുമ്പ് സ്വന്തമാക്കിയിരുന്നത്. ഇരുവരും 16 റൺസാണ് രണ്ടാം ഓവറിൽ അടിച്ചെടുത്തത്. 2018ൽ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 2019ൽ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ ധവാനും ഈ നേട്ടം ആവർത്തിച്ചു.
ഇന്ത്യൻ ബാറ്റിങ്ങിൽ അഭിഷേക് ശർമയും മികച്ച പ്രകടനമാണ് നടത്തിയത്. 34 പന്തിൽ 79 റൺസാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇന്ത്യൻ ബൗളിംഗിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ
എന്നിവർ രണ്ട് വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."