
'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു

'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു
കാലങ്ങളായി ഗസ്സയില്‍ പെരുാള്‍ വിരുെന്നത്തുത് രക്തസാക്ഷികളുടെ ഓര്‍മക്കൂനകളിലേക്കാണ്. കുഞ്ഞുങ്ങളെ ഓര്‍ത്ത് കരഞ്ഞുവറ്റിയ ഉമ്മമാരുടെ കണ്ണീര്‍ച്ചാലുകളിലേക്കാണ്. കാലങ്ങളായി അതങ്ങിനെയായിരുന്നു. എാല്‍ 2020ന് ശേഷമാകട്ടെ ഗസ്സന്‍ ജനത പെരുന്നാള്‍ ആരവങ്ങള്‍ അറിഞ്ഞിട്ടില്ലെു തന്നെ പറയാം.
ലോകത്തിലെ എല്ലാ ആഘോഷങ്ങള്‍ക്കു മേലും കരിനിഴല്‍ വീണ വര്‍ഷമായിരുന്നു 2020. കൊറോണ മഹാമാരി ലോകത്തെ ഒന്നാകെ അവരവരുടെ മുറികള്‍ക്കുള്ളിലേക്കൊതുക്കിയപ്പോള്‍ എന്നും ഉപരോധങ്ങളുടെ കുടുസ്സുമുറിയിലായിരുന്ന ഗസ്സന്‍ ജനത ഉപരോധത്തിന് മേല്‍ നിയന്ത്രണമെവന്ന ഒരു ഭീകരാവസ്ഥയിലേക്ക് ആഴ്ന്നു പോയി. കൊറോണ മഹാമാരിയില്‍ നിന്ന് കരകയറി ലോകം ജീവിച്ചു തുടങ്ങിയ 2021ഉം 2022ഉം ഗസ്സക്കുമേല്‍ യുദ്ധം മൂടിയ നാളുകളായിരുു. അവരെ നാശങ്ങളിലേക്ക് തള്ളിയി' നാളുകള്‍. 2023 അവര്‍ക്ക് താരതമ്യേന ആശ്വസപ്പെരുന്നാള്‍ സമ്മാനിച്ചെങ്കിലും 2024ലും ഇപ്പോഴിതാ 2025ലും അവര്‍ക്ക് മേല്‍ മരണം പെയ്തുകൊണ്ടേയിരിക്കുകയാണ്. വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗസ്സ എ നാട്തന്നെ ഇല്ലാതാവുകയാണ്. സന്തോഷത്തിന്റെ ഒരു കണിക പോലും അവരില്‍ ശേഷിക്കരുതെന്ന ലക്ഷ്യത്തോടെ ഇസ്‌റാഈല്‍ അവര്‍ക്കുള്ളതെല്ലാം ഇല്ലാതാക്കിയിരിക്കുന്നു.
ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ പുനരാരംഭിക്കുകയും തെരുവുകളെല്ലാം ചോരച്ചുവപ്പാക്കുകയും ചെയ്യുന്നതിനും രണ്ടാഴ്ച മുമ്പ് ഇവിടെ കഥ മറ്റൊായിരുന്നു. നിരന്തരമായ വെടിയൊച്ചകളില്‍നിന്നും മോചിതരായെന്ന പ്രതീക്ഷയില്‍ ജീവിതത്തെ വീണ്ടും കെട്ടിപ്പടുക്കാനായി ചിരിച്ചു കൊണ്ട് നടന്നു കേറുവരായിരുന്നു അവര്‍. ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ, തങ്ങളുടെ ആയുസ്സ് മുഴുവന്‍ ചേര്‍ത്തു വെച്ചുണ്ടാക്കിയ വീടുകളുടെ ശേഷിപ്പിലേക്ക്. ഇനിയും എല്ലാം പടുത്തുയര്‍ത്താനായി.
അവരുടെ മാര്‍ക്കറ്റുകളും കടകളും വീണ്ടും തിരക്കില്‍ മുഴുകി. ഈദിന് തയ്യാറെടുക്കാന്‍ ആകാംക്ഷയോടെ അമ്മമാരും കുട്ടികളും പെണ്‍കുട്ടികളും തെരുവുകളില്‍ നിറഞ്ഞു. സന്തോഷത്തിന്റെ ഒരു നിമിഷം കൂടി ചേര്‍ത്തുപിടിക്കുകയായിരുന്നു അവര്‍. ഭീതിയില്‍ നിന്നും ഭയത്തില്‍ നിന്നും ഏറെ അകലെ നിന്ന് സ്വതന്ത്രമായി ശ്വസിക്കാനുള്ള ഒരവസരം കൂടി. എന്നാല്‍ എല്ലാമം തകിടം മറിഞ്ഞു.
ഏഴു വയസ്സുകാരി മര്‍യം പറയുന്നു. എനിക്ക് പെരുന്നാളിന് സന്തോഷിക്കണം. അതെന്റെ അവകാശമാണ്. ഒന്നരവര്‍ഷത്തിന് ശേഷം അവളുടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു മര്‍യം. ശേഷിപ്പെങ്കിലും വീട്ടിലൊരു പെരുന്നാള് കൂടാന്‍ മോഹിച്ചെത്തിയവള്‍.
കഴിഞ്ഞ രണ്ട് പെരുന്നാളുകളും ടെന്റുകളിലായിരുന്നു. അവള്‍ പറയുന്നു.
ആ ദുഷ്‌കരമായ ദിവസങ്ങളുടെ ഓര്‍മ്മകള്‍ അവളുടെ ഇളം മുഖത്ത് ഒരു നിമിഷം ഇരുണ്ടു. 'ആ ഈദ് ആഘോഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചില്ല. വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വളരെ അകലെ, ഞങ്ങള്‍ നിരന്തരം ഭയത്തോടെയാണ് ജീവിച്ചിരുന്നത്,' അവള്‍ തുടര്‍ന്നു. 'ഞങ്ങള്‍ ടെന്റുകളില്‍ കുടുങ്ങി. ഞങ്ങള്‍ക്ക് ഈദ് വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ല, ചോക്ലേറ്റുകളോ പങ്കിടാന്‍ പ്രത്യേക ലഘുഭക്ഷണങ്ങളോ ഉണ്ടായിരുന്നില്ല.'
ഈ വര്‍ഷം മറിയം തന്റെ കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കുമെന്നുറപ്പിച്ചിരിക്കുകയാണ്. ''എന്റെ അമ്മയ്ക്ക് എല്ലാം വാങ്ങാന്‍ ഞാന്‍ നിര്‍ബന്ധിച്ചു - ഒരു ഈദ് വസ്ത്രം, ഷൂസ്, ആക്‌സസറികള്‍, സണ്‍ഗ്ലാസുകള്‍ പോലും,'' അവള്‍ സന്തോഷത്തോടെ പറഞ്ഞു. ''എന്റെ അച്ഛനോടൊപ്പം എന്റെ അമ്മായിമാരെ സന്ദര്‍ശിച്ച് ഈദ് ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ മുത്തശ്ശിമാരുടെ വീടും സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- അവള്‍ പറയുന്നു. തിമിര്‍ത്തു പെയ്യുന്ന മരണമഴക്ക് കീഴെ നിന്ന്. മര്‍യം മാത്രമല്ല മരണം മണക്കുന്ന ഈ തീമഴക്ക് കീഴെയിരുന്ന് ഗസ്സയിലെ ഓരോ കുഞ്ഞും ഇതാണ് ആഗ്രഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വൈദ്യുതി നിരക്ക് കൂടും; ഭൂനികുതിയും വാഹന നികുതിയും കൂടി
Kerala
• a day ago
ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദിൻ്റെ മാതാവ് ഷെയ്ഖ ഹസ്സയുടെ നിര്യാണത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്‌ത്തിക്കെട്ടി
uae
• a day ago
കാസർകോട്; കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി
Kerala
• a day ago
അമേരിക്കയിൽ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി; ആക്‌ടിവിസത്തിനെതിരെ കടുത്ത നടപടി
latest
• a day ago
കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ പൂണെയിൽ നിന്ന് കണ്ടെത്തി
Kerala
• a day ago
മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം
Kerala
• a day ago
നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി
Kerala
• a day ago
നൈജീരിയൻ ലഹരി വിതരണക്കാരൻ അസൂക്ക അറസ്റ്റിൽ; ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി
Kerala
• a day ago
ഇറാൻ-അമേരിക്ക തർക്കം രൂക്ഷം; ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ
International
• a day ago
നേപ്പാളിലെ അക്രമാസക്തമായ തെരുവ് പ്രക്ഷോഭങ്ങൾക്ക് പിന്നിൽ: അഴിമതിയോടുള്ള അസംതൃപ്തിയും പരിഹരിക്കപ്പെടാത്ത സാമൂഹിക പ്രതിസന്ധിയും
National
• a day ago
‘മോദി 2029ലും തുടരും’; സെപ്റ്റംബറിൽ സ്ഥാനമൊഴിയില്ലെന്ന് ഫഡ്നാവിസ്
National
• a day ago
തൃശൂരിൽ വൻ മോഷണം; മൊബൈൽ ഷോപ്പിൽ നിന്ന് ലക്ഷങ്ങളുടെ ഫോൺ കവർന്നു
Kerala
• a day ago
ഗ്രീൻലൻഡ് അമേരിക്കയ്ക്കുള്ളതല്ല; "ഞങ്ങൾ സ്വതന്ത്രരാണ് പുതിയ ഗ്രീൻലൻഡ് പ്രധാനമന്ത്രി
International
• a day ago
ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ മാതാവ് ശൈഖ് ഹസ്സ അന്തരിച്ചു; ഇന്ന് മുതൽ മൂന്ന് ദിവസം ദുഃഖാചരണം
uae
• 2 days ago
യെല്ലോ അലേർട്ട്! പൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ കേരളത്തിൽ വേനൽ മഴയെത്തും
Kerala
• 2 days ago
ഇന്ധന വില കുറഞ്ഞോ? ഏപ്രിൽ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
uae
• 2 days ago
ബീജാപ്പൂരിൽ ഏറ്റമുട്ടൽ, വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇവരിൽ നിന്ന് ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി
National
• 2 days ago
കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും മരിച്ചു
Kerala
• 2 days ago
ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി പ്രാബല്യത്തിൽ; നേട്ടം ആര്‍ക്ക്? അറിയേണ്ടതെല്ലാം
National
• 2 days ago
സുപ്രിയ മേനോന് അര്‍ബന്‍ നക്സല്‍; അധിക്ഷേപവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്
Kerala
• 2 days ago
തേഞ്ഞിപ്പാലത്ത് ഗോഡൗണിൽ പരിശോധന നടത്തി പൊലിസ്; പിടികൂടിയത് അനധികൃതമായി സംഭരിച്ച 16000 ലിറ്റർ ഡീസൽ
Kerala
• 2 days ago