സുപ്രധാന വ്യവസ്‌ഥകളുമായി തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്‌കരിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്‌കരിച്ചു. ഒരു മുറിയിൽ നാല് പേരെ മാത്രമേ പാർപ്പിക്കാവു, തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ഭാഗം അലവൻസായി നൽകണ എന്നിങ്ങനെ സുപ്രധാന വ്യവസ്‌ഥകളാണ് നിയമത്തിലുള്ളത്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ് പരിഷ്കരിച്ച നിയമം പുറത്തിറക്കിയത്.
കുടുംബ താമസ കേന്ദ്രങ്ങൾക്കു സമീപത്തായി തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കരുത്. പാർപ്പിടം നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽനിന്ന് മുൻകൂർ അനുമതി നേടിയിരിക്കണം. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക, മതിയായ പാർപ്പിട നിലവാരം ഉറപ്പാക്കുക എന്നിവയെല്ലാം ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരങ്ങൾ.
കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനത്തിന് തുല്യമായ ഭവന അലവൻസ് നൽകേണ്ടതുണ്ട്. കുറഞ്ഞ വേതനത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ശമ്പളത്തിന്റെ 15 ശതമാനവും ഭവന അലവൻസായി നൽകണം. പുതിയ മാനദണ്ഡങ്ങൾ പ്രകാരം താമസം ഒരുക്കണമെന്ന് അധികൃതർ തൊഴിലുടമകളോട് അഭ്യർഥിച്ചു. കൂടാതെ, നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.
Kuwait has amended its labor accommodation laws to bring them in line with international standards, ensuring better living conditions and protections for workers in the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."