HOME
DETAILS

'ഈ വിജയം ഗസ്സക്ക്'യു.കെ തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ഥികള്‍

  
Web Desk
July 05 2024 | 09:07 AM

ro-Gaza candidates capture seats from Labour as Muslim heartlands revolt

യു.കെ തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ഥികള്‍. സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചവര്‍ എന്നതാണ് ശ്രദ്ധേയം. യു.കെയില്‍ വമ്പന്‍ വിജയം രേഖപ്പെടുത്തിയെങ്കിലും 

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നും വിജയിക്കാന്‍ ലേബര്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഗസ്സ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാട് അവര്‍ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 

ലെസ്റ്റര്‍ സൗത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നിര സ്ഥാനാര്‍ഥി ജൊനാഥന്‍ ആഷ്വര്‍ത്തിനെ  പരാജയപ്പെടുത്തിയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷൗക്കത്ത് ആദം പരാജയപ്പെടുത്തിയത്. 'ഈ വിജയം ഗസ്സക്ക്' തന്റെ വിജയ പ്രഖ്യാപനത്തിന് ശേഷം ഷൗക്കത്ത് ആദം പറഞ്ഞു. 

ലോബര്‍ പാര്‍ട്ടിയുടെ കുത്തക സീറ്റായിരുന്ന ബ്ലാക്ക്‌ബേണും പാര്‍ട്ടിക്ക് നഷ്ടമായി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ അദ്‌നാന്‍ ഹുസൈനാണ് ഇവിടെ വിജയിച്ചത്. 'വംശഹത്യക്കെതിരായ പ്രതിഷേധ വോട്ട്' എന്നാണ് തന്റെ വിജയത്തില്‍ അദ്‌നാന്‍ പ്രതികരിച്ചത്. ഡ്യൂസ്ബറി , ബാറ്റ്‌ലി പ്രദേശങ്ങളും ലേബര്‍ പാര്‍ട്ടിയെ കൈവിട്ടു. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഇഖ്ബാല്‍ മുഹമ്മദ് ആണ് ഇവിടെ വിജയിച്ചത്. ഗസ്സയിലെ വെടിനിര്‍ത്തല്‍ ആയിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അദ്ദേഹം മുന്‍ഗണന നല്‍കിയ വിഷയം. 

ബ്രിമ്മിങ്ഹാം പെറിബാറില്‍ തന്റെ എതിര്‍സ്ഥാര്‍ഥി (ലേബര്‍ പാര്‍ട്ടി)യെ 507 വോട്ടുകള്‍ക്കാണ് സ്വതന്ത്രനായ അയ്യൂബ് ഖാന്‍ പരായജയപ്പെടുത്തിയത്. ഗസ്സക്കു വേണ്ടി ശബ്ദിക്കുന്നതില്‍ നിന്ന് വിലക്കിയതിന് പിന്നാലെ ലിബറല്‍ ഡെമോക്രാറ്റ്‌സില്‍ നിന്ന് രാജ് വെച്ചതായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."