ADVERTISEMENT
HOME
DETAILS

ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ 'എന്തിനും' അനുവാദം നല്‍കുന്ന 'ഹാനിബല്‍ നിര്‍ദ്ദേശം' ഉപയോഗിച്ചു- അന്വേഷണ റിപ്പോര്‍ട്ട് വീണ്ടും

ADVERTISEMENT
  
Web Desk
July 08 2024 | 07:07 AM

Israeli army used Hannibal Directive during October 7 Hamas attack

തെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസില്‍ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിക്കാന്‍ 'ഹാനിബല്‍ നിര്‍ദ്ദേശം' ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. സ്വന്തം സൈനികര്‍ക്കെതിരായ അക്രമം എന്ത് വില നല്‍കിയും ചെറുക്കാന്‍ അനുമതി നല്‍കുന്ന വിവാദ ഉത്തരവാണിത്. ഇസ്‌റാഈലി മാധ്യമമായ ഹാരേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണിത്.

ഇസ്‌റാഈലി സൈനികരെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാന്‍ എന്തുവേണമെങ്കിലും ചെയ്യാന്‍ അനുവാദം നല്‍കുന്ന വിവാദ പ്രോട്ടോകോളാണ് ഹാനിബല്‍.  ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ തങ്ങള്‍ക്ക് ലഭിച്ച പരിമിതമായ വിവരങ്ങള്‍ക്കനുസരിച്ച് ഇസ്‌റാഈല്‍ തീരുമാനമെടുക്കാന്‍ തുടങ്ങി. ഇസ്‌റാഈല്‍ സൈനികരുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെയും സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഒരൊറ്റ വാഹനം പോലും ഗസ്സയിലേക്ക് മടങ്ങരുതെന്ന് ഉത്തരവിട്ടിരുന്നു. 


ഈ സമയത്ത്, ഗാസ അതിര്‍ത്തിയില്‍ തട്ടിക്കൊണ്ടുപോകലിന്റെ വ്യാപ്തിയെക്കുറിച്ച് ഇസ്‌റാഈല്‍ സെന്യംഅറിഞ്ഞിരുന്നില്ല, പക്ഷേ നിരവധി ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവര്‍ക്ക് അറിയാമായിരുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു. ഒകിടോബര്‍ ഏഴിന് നിരവധി ഇസ്‌റാഈല്യരെ ഹമാസ് പിടികൂടിയിരുന്നു. അതില്‍ പലരും ഇപ്പോഴും ഹമാസ് തടവിലാണ്. ചിലരൊക്കെ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 

നേരത്തെ ഹാനിബല്‍ നിര്‍ദ്ദേശപ്രകാരം സ്വന്തം പൗരന്മാര്‍ക്ക് നേരെ ഇസ്‌റാഈല്‍ വെടിയുതിര്‍ത്തതായ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇസ്‌റാഈല്‍ സൈനികന്‍ നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലികള്‍ കൊല്ലപ്പെട്ടതില്‍ സേനക്കും പങ്കുണ്ടോ എന്ന സംശയം ചര്‍ച്ചയായത്. തീവ്രവാദികള്‍ ഉണ്ടെന്ന സംശയത്തില്‍ അതിര്‍ത്തിയിലെ ഇസ്‌റാഈലി സെറ്റില്‍മെന്റിന് നേരെ മെഷീന്‍ ഗണ്‍ ഉപയോഗിച്ചുവെന്നാണ് ഇസ്‌റാഈല്‍ സേനയിലെ ലെഫ്റ്റനന്റായ മിഷല്‍ ചാനല്‍ 12നോട് പറഞ്ഞത്.

ഇസ്‌റാഈല്‍ ഗസ അതിര്‍ത്തിയിലെ സൈനിക മേഖലയിലും ഇസ്‌റാഈല്‍ സെറ്റില്‍മെന്റുകളിലും ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിക്കാന്‍ ഹാനിബല്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയതായി സേനയുടെ പൈലറ്റ് അറിയിച്ചതിന് പിന്നാലെയാണ് ചാനല്‍ 12ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിലെ മ്യൂസിക് ഫെസ്റ്റിവല്‍ ആക്രമിക്കാന്‍ ഹമാസ് ലക്ഷ്യമിട്ടിരുന്നില്ല എന്നും ഫെസ്റ്റിവലില്‍ പങ്കെടുത്ത ആളുകളുടെ മരണങ്ങള്‍ക്ക് സൈന്യത്തിനും ഉത്തരവാദിത്തമുണ്ടെന്നും ഇസ്‌റാഈലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  3 days ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  3 days ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  3 days ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  3 days ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  3 days ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  3 days ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  3 days ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  3 days ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  3 days ago
No Image

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 days ago