
യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും

ദുബൈ: അടുത്തിടെ പാസ്സാക്കിയ യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. കീശ കാലിയാകാതിരിക്കാൻ പിഴകളെ സംബന്ധിച്ചും നിയമങ്ങളെ സംബന്ധിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യമാണ്. പുതുക്കിയ നിയമത്തിലെ പ്രധാന മാറ്റങ്ങളെക്കുറിച്ച് പരിശോധിക്കാം. പുതിയ നിയമത്തിൽ കുറഞ്ഞ ഡ്രൈവിംഗ് പ്രായം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കർശനമായ പിഴകളാണ് ചുമത്തുക. ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പിഴകളുടെയും ചട്ടങ്ങളുടെയും വിശദീകരണം ഇതാ.
1. ഡ്രൈവിംഗ് പ്രായം കുറച്ചു
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനുള്ള പ്രായം 17 വയസ്സാക്കി കുറച്ചു. ഇത് കൗമാരക്കാർക്കിടയിൽ വലിയ തിരയിളക്കത്തിന് കാരണമായിരുന്നു.
2. ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന സന്ദർഭങ്ങൾ
യുഎഇയിലെ പുതിയ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 31 പ്രകാരം, താഴെ പറയുന്ന കേസുകളിൽ ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ അധികാരികൾക്ക് കഴിയും:
മരണത്തിനോ പരുക്കിനോ കാരണമാകുന്നത്: വാഹനമോടിക്കുമ്പോൾ ഡ്രൈവർ മാരകമായ അപകടം ഉണ്ടാക്കുകയോ ആരെയെങ്കിലും പരുക്കേൽപ്പിക്കുകയോ ചെയ്താൽ.
ഗുരുതരമായ സ്വത്ത് നാശം: ഡ്രൈവർ വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടം വരുത്തിയാൽ.
അശ്രദ്ധമായ ഡ്രൈവിംഗ്: പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ അപകടകരമോ ഉത്തരവാദിത്തമില്ലാത്തതോ ആയ രീതിയിൽ വാഹനം ഓടിച്ചാൽ.
ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ: മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ മറ്റ് വഹരി വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ.
തിരിച്ചറിയൽ രേഖ നൽകാൻ വിസമ്മതിക്കൽ: ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് ശേഷമോ തെറ്റായ വിവരങ്ങൾ നൽകിയതിന് ശേഷമോ പേര്, വിലാസം അല്ലെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ രേഖ നൽകുന്നതിൽ പരാജയപ്പെടൽ.
3. അംഗീകൃതമല്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ
അംഗീകൃതമല്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിച്ചാൽ താഴെപ്പറയുന്ന പിഴകൾ ലഭിക്കും:
ആദ്യമായി കുറ്റം ചെയ്താൽ 2,000 ദിർഹം മുതൽ 10,000 ദിർഹം വരെയായിരിക്കും പിഴ. കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് മൂന്ന് മാസം തടവും കൂടാതെ/അല്ലെങ്കിൽ 5,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയും ലഭിക്കും.
4. പൊലിസിന് വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ
ആർട്ടിക്കിൾ 41 പ്രകാരം, പൊലിസിന് പേര്, വിലാസം എന്നിവ നൽകാൻ വിസമ്മതികുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്ന് മാസം വരെ തടവോ 10,000 മുതൽ 20,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.
5. മദ്യപിച്ച് വാഹനമോടിച്ചാൽ കർശന ശിക്ഷകൾ
മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള ശിക്ഷകൾ ആർട്ടിക്കിൾ 35 ലെ ക്ലോസ് (1) ൽ വിവരിച്ചിരിക്കുന്നു:
തടവും കൂടാതെ/അല്ലെങ്കിൽ 20,000 ദിർഹത്തിനും 100,000 ദിർഹത്തിനും ഇടയിൽ പിഴയും. കൂടാതെ ആദ്യ പ്രാവശ്യം കുറ്റം ചെയ്താൽ മൂന്നു മാസത്തേക്ക് ലൈസൻസ് സസ്പെന്റ് ചെയ്യും. രണ്ടാമതും സമാന കുറ്റം ആവർത്തിച്ചാൽ ആറ് മാസത്തേക്കാണ് സസ്പെൻഷൻ. മൂന്നാമതും കുറ്റം ആവർത്തിച്ചാൽ സസ്പെൻഷൻ ഇല്ല, പകരം ലൈസൻസ് റദ്ദാക്കും.
മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് തടവും കൂടാതെ/അല്ലെങ്കിൽ 30,000 ദിർഹത്തിനും 200,000 ദിർഹത്തിനും ഇടയിലുള്ള പിഴയുമാണ് ശിക്ഷ. മുകളിൽ പറഞ്ഞതു പ്രകാരം തന്നെയാണ് ഈ കേസിലും സസ്പെൻഷൻ രീതികൾ.
6. സസ്പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ
സസ്പെൻഡ് ചെയ്ത ലൈസൻസുമായി വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ മൂന്ന് മാസം വരെ തടവോ കുറഞ്ഞത് 10,000 ദിർഹം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.
7. ജെയ്‌വാക്കിംഗിന് കർശനമായ ശിക്ഷകൾ
തെറ്റായി റോഡുകൾ മുറിച്ചുകടക്കുന്നവരെ കാത്തിരിക്കുന്നതും കടുത്ത ശിക്ഷകളാണ്. 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും കൂടാതെ/അല്ലെങ്കിൽ ഈ പ്രവൃത്തി ഒരു വാഹനാപകടത്തിൽ കലാശിച്ചാൽ തടവുമാണ് ജെയ്വാക്കിംഗിനുള്ള ശിക്ഷ.
അതിവേഗ റോഡുകളിലാണ് ജെയ്വാക്കിംഗ് നടത്തുന്നതെങ്കിൽ കുറഞ്ഞത് മൂന്ന് മാസം തടവും കൂടാതെ/അല്ലെങ്കിൽ കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും.
8. അപകടങ്ങൾ
അപകടസ്ഥലത്ത് നിന്ന് വിവരങ്ങൾ നൽകാതെ മുങ്ങിയാൽ ഒരു വർഷം വരെ തടവോ 50,000 മുതൽ 100,000 ദിർഹം വരെ പിഴ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.
അശ്രദ്ധമായ ഡ്രൈവിംഗ് കാരണം മാരകമായ അപകടങ്ങൾക്ക് കാരണമായാൽ 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ.
വെള്ളപ്പൊക്കമുള്ള താഴ്‌വരയിൽ വാഹനമോടിക്കുന്നത് പോലുള്ള അപകട സാഹചര്യങ്ങളിലാണ് സംഭവം നടന്നതെങ്കിൽ, പിഴ കുറഞ്ഞത് ഒരു വർഷം തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ആയി വർധിക്കും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ
Kerala
• a day ago
പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും
Kerala
• a day ago
മലപ്പുറം കോണോംപാറയിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു
National
• a day ago
ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ
National
• a day ago
വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം
National
• a day ago
ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു
uae
• a day ago
സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ
Cricket
• a day ago
എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം
oman
• a day ago
മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി
International
• a day ago
മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഈദുല്‍ ഫിത്വര്‍ നാളെ
Kerala
• a day ago
ആദ്യ ജയം തേടി രാജസ്ഥാൻ; ടോസ് നേടിയ സിഎസ്കെ ഫീൽഡിംഗ് തെരഞ്ഞെടുത്തു
Cricket
• a day ago
പത്തനംതിട്ടയിൽ 85-കാരിയെ പീഡിപ്പിച്ച കേസിൽ അതിവേഗം ശിക്ഷ; വിചാരണ ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ വിധി
Kerala
• a day ago
ബാങ്കോക്കിലെ 33 നില കെട്ടിടം തകർന്നു; 17 മരണം, 83 പേരെ കണ്ടെത്താനായിട്ടില്ല; അന്വേഷണം പ്രഖ്യാപിച്ച് തായ്ലാൻഡ്
International
• a day ago
ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്റെ പാളം തെറ്റി; 25 പേർക്ക് പരുക്ക്
National
• a day ago
പാൻകാർഡ് തട്ടിപ്പ്: അക്കൗണ്ടിലെ പണം നഷ്ടപ്പെടാം, ജാഗ്രത പാലിക്കുക
National
• a day ago
വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
Kerala
• a day ago
നവരാത്രി ആഘോഷം; യുപിയില്‍ ഉടനീളം ഇറച്ചികടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍
National
• a day ago
ഹൈദരാബാദിനെ തകർത്ത് സ്റ്റാർക്കിന്റെ റെക്കോർഡ് വേട്ട; മുന്നിലുള്ളത് ഇന്ത്യൻ ഇതിഹാസം മാത്രം
Cricket
• a day ago
സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
ഹൈദരാബാദ് സർവകലാശാലയിൽ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• a day ago