
'ഇസ്‌റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം

തെല്‍ അവീവ്: ഇസ്‌റാഈല്‍ തകര്‍ച്ചയുടെ വക്കിലെന്നും നെതന്യാഹബു ഭരണകൂടം തകരുമെന്നും വെളിപെടുത്തി മുന്‍ പാര്‍ലമെന്റ് അംഗം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങളുടെ ഫലമായി ഇസ്‌റാഈല്‍ തകര്‍ച്ചയുടെ വക്കിലാണെന്നാണ് ഇടതുപക്ഷ മെറെറ്റ്‌സ് പാര്‍ട്ടിയിലെ നെസറ്റ് മുന്‍ അംഗം മോഷെ റാസിന്റെ വെളിപെടുത്തല്‍
'രാജ്യം വളരെ ആഴത്തിലുള്ള ഭരണഘടനാ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുഴുവന്‍ ഭരണകൂടത്തിന്റെയും തകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്' ന്യൂസ് ഏജന്‍സിയായ അനഡോലുവിന് നല്‍കിയ അഭിമുഖത്തില്‍ റാസ് പറയുന്നു.
അതേസമയം, ഇസ്‌റാഈലിനുള്ളിലെ വിഭാഗീയത ഫലസ്തീനുമായി ബന്ധപ്പെട്ടതല്ലെന്നും മോഷെ റാസ് വ്യക്തമാക്കുന്നു.
'ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക, അഴിമതി, അവകാശ ലംഘനങ്ങള്‍ തുടങ്ങി നെതന്യാഹു ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പിന്തുണക്കുന്ന നെതന്യാഹു പക്ഷക്കാരും നെതന്യാഹുവിന്റെ എതിരാളികളും തമ്മിലാണ് യഥാര്‍ത്ഥ ഭിന്നിപ്പ്. എതിരാളികള്‍ ശക്തായ ഭാഷയില്‍ പ്രതികരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ പ്രശ്‌നം' റാസ് പറയുന്നു.
ഇപ്പോള്‍ നടക്കുന്ന അത്രയും ശക്തമായ പ്രതിഷേധങ്ങള്‍ ഇതിന് മുന്‍പ് ഒരിക്കലും ഇസ്‌റാഈല്‍ അഭിമുഖീകരിച്ചിട്ടില്ലെന്നും റാസ് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ സമീപനങ്ങള്‍ക്കെതിരെ സമീപ ദിവസങ്ങളില്‍ ഇസ്‌റാഈലിലുടനീളം ബഹുജന പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടത് രാസ് ചൂണ്ടിക്കാട്ടി. ഷിന്‍ബെല്‍റ്റിനെ പുറത്താക്കല്‍, അറ്റോര്‍ണി ജനറല്‍ ഗാലി ബര്‍വ മിയാറയിലെ വിശ്വാസം പിന്‍വലിക്കല്‍ തുടങ്ങി സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരായിരുന്നു പ്രതിഷേധങ്ങള്‍.
ഇസ്‌റാഈലി ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നത് ഒഴിവാക്കാന്‍ ഗസ്സയിലെ വ്യോമാക്രമണം ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ വലിയൊരു ഭാഗം ഇതിനെ പിന്തുണക്കുന്നുണ്ടെന്നും റാസ് പറഞ്ഞു. ഇസ്‌റാഈല്‍ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ആവര്‍ത്തിച്ച റാസ് ഒരു ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്ന് പറയാന്‍ ആകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധങ്ങളെ പകുതി പേര്‍ പിന്തുണക്കുമ്പോള്‍ ബാക്കി പകുതി പേര്‍ എതിര്‍ക്കുന്നവരാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്‌റാഈലികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്, അതിനാല്‍ ഇസ്‌റാഈല്‍ ഒരു ആഭ്യന്തര യുദ്ധത്തെ അഭിമുഖീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, എന്നാല്‍ ഇസ്‌റാഈലി വലതുപക്ഷത്തിന്റെ ഒരു ഭാഗം ഫലസ്തീനികളെയും ഇസ്‌റാഈലികളെയും ഒരുപോലെ അക്രമിക്കും. അത് വളരെ അപകടകരമാണ്. എന്നിരുന്നാലും, ഇസ്‌റാഈലികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഭൂരിപക്ഷം വലതുപക്ഷവും പങ്കുചേരുന്നതായി ഞാന്‍ കാണുന്നില്ല- അദ്ദേഹം പറഞ്ഞു.
ഫലസ്തീനിലെ ഇസ്‌റാഈല്‍ സൈനിക നീക്കം രാജ്യത്ത് വലിയ പ്രതിസന്ധിക്ക് വഴി വെച്ചതായി നേരത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫലസ്തീനില്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ഇസ്‌റാഈല്‍ സാമ്പത്തിക, സാമൂഹിക, വൈകാരിക, രാഷ്ട്രീയ മേഖലകളിലെല്ലാം അഭൂതപൂര്‍വമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ സത്യം മറച്ചുവെക്കുകയാണെന്നും കണക്കുകള്‍ പുറത്തു കൊണ്ടു വരുന്ന വസ്തുത മറ്റൊന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഭൂതപൂര്‍വമായ സാമ്പത്തിക നഷ്ടങ്ങളാണ് ഗസ്സയില്‍ സൈനിക നടപടിക്ക് പിന്നാലെ ഇസ്‌റാഈല്‍ അഭിമുഖീകരിക്കുന്നതെന്ന് 2025 മാര്‍ച്ച് 21 ന് പുറത്തു വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതം രാജ്യത്ത് നടക്കുന്ന സംഘര്‍ം വലിയൊരു വിഭാഗമം ജനത്തെ മാനസിക ആഘ്ാതങ്ങളിലേക്ക് തള്ളിവിട്ടിട്ടുണ്ട്.- റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല മുന്‍ മൊസാദ് മേധാവി ഉള്‍പെടെ സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്തു വന്നതും തിരിച്ചടിയാണ്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പും ഒരു കാരണമാണ്. എല്ലാം ചേര്‍ന്ന് ഇസ്‌റാഈലിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
Former Knesset member Moshe Raz warns of Israel's deepening constitutional crisis under Prime Minister Netanyahu’s leadership, highlighting widespread public protests against government decisions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

506 പേരുടെ പൗരത്വം കൂടി റദ്ദാക്കി കുവൈത്ത്
Kuwait
• 3 days ago
ആലുവയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി; ബന്ധുവിനെതിരെ പോക്സോ കേസ്
Kerala
• 3 days ago
അത്ഭുത വിജയം നേടി ഫാദേഴ്‌സ് എൻഡോവ്‌മെന്റ് പ്രോഗ്രാം; ക്യാമ്പയിൻ വഴി സമാഹരിച്ചത് 3.72 ബില്യണിലധികം യുഎഇ ദിർഹം
uae
• 3 days ago
ബംഗ്ലാദേശ്-ചൈന ബന്ധം ശക്തമാകുന്നു; ഒൻപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു
latest
• 3 days ago
തൊടുപുഴയിലെ നവജാത ശിശുവിന്റെ മരണം; കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
Kerala
• 3 days ago
ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്
National
• 3 days ago
പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്
Cricket
• 3 days ago
കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Kerala
• 3 days ago
യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും
uae
• 3 days ago
നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്‌മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു
latest
• 3 days ago
യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക
uae
• 3 days ago
ആൺകുട്ടി വേണമെന്ന ആഗ്രഹം; രാജസ്ഥാനിൽ ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊലപ്പെടുത്തി പിതാവ്
National
• 3 days ago
പെരുന്നാളിന് ലീവില്ല; അവധികള്‍ റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവ്
National
• 3 days ago
ഇന്ന് രാത്രി നാട്ടിൽ പോകാനിരിക്കെ കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
Saudi-arabia
• 3 days ago
മാസപ്പിറവി അറിയിക്കണമെന്ന് ഖത്തര്‍ ഔഖാഫ്
qatar
• 3 days ago
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിലെ മെട്രോ സമയക്രമവും സൗജന്യ പാര്‍ക്കിംഗ് സമയവും പ്രഖ്യാപിച്ചു
uae
• 3 days ago
വിറങ്ങലിച്ച് മ്യാന്മാര്; ഇരട്ട ഭൂകമ്പത്തില്‍ 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
International
• 3 days ago
മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമില്ല; മാത്യൂ കുഴല്‍നാടന്റെ ഹരജി ഹൈക്കോടതി തള്ളി
Kerala
• 3 days ago
മ്യാന്മര് ഭൂകമ്പത്തില്‍ മരണം നൂറ് കടന്നു; നിരവധി പേരെ കാണാതായി; രാജ്യത്ത് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
International
• 3 days ago
ആശാവർക്കർമാരുടെ ഓണറേറിയം: സംസ്ഥാനങ്ങൾക്ക് പ്രത്യേക ഫണ്ട് നൽകില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
National
• 3 days ago
വിവാദ ജഡ്ജി യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി
National
• 3 days ago