HOME
DETAILS

പീഡന ശ്രമത്തനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: ദുരുദ്ദേശ്യത്തോടെയല്ല സമീപിച്ചതെന്ന് തെളിവെടുപ്പിനിടെ മുഖ്യപ്രതി

  
February 05 2025 | 12:02 PM

mukkamrapecase-devdas-arrested-latest

കോഴിക്കോട്: ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയും മുക്കത്തെ ഹോട്ടല്‍ ഉടമയുമായ ദേവദാസിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതി താമസിച്ചിരുന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. വീട്ടിലെ തെളിവെടുപ്പിനു ശേഷം യുവതി ജോലി ചെയ്തിരുന്ന ഹോട്ടലിലും ദേവദാസിനെ എത്തിച്ചു തെളിവെടുത്തു.

കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കബളിപ്പിക്കാന്‍ ദേവദാസ് കാര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ചിരുന്നു. എറണാകുളത്തേക്ക് പോകുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദേവദാസ് പിടിയിലാകുന്നത്. 

അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ദേവദാസ് പൊലീസിനോട് പറഞ്ഞത്. ദുരുദ്ദേശ്യത്തോടെയല്ല പെണ്‍കുട്ടിയുടെ അടുത്തെത്തിയത്. യുവതിക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.

സംഭവത്തില്‍ കേരള വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തില്‍ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായിരുന്നു കുടുംബം പുറത്തുവിട്ടത്.

ശനിയാഴ്ച രാത്രി പതിനൊന്നോടെ യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നല്‍കിയത്. പ്രതികളില്‍ നിന്ന് കുതറിമാറി പ്രാണ രക്ഷാര്‍ത്ഥം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.

മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലില്‍ ജോലിക്ക് കയറിയിട്ട്. പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടല്‍ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. നട്ടെല്ലിനും ഇടുപ്പിനും പരുക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ പ്രവാസി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണി; മാര്‍ച്ചിന് ശേഷം കരാറുകള്‍ പുതുക്കി നൽകില്ല

Kuwait
  •  3 hours ago
No Image

വാട്സ്ആപ്പും, ഇൻസ്റ്റ​ഗ്രാമും കടക്ക് പുറത്ത്; യുഎഇ നിവാസികൾക്ക് പ്രിയം ഈ ആപ്പിനോട്, ആപ്പ് ഏതാണെന്നറിയാം

uae
  •  3 hours ago
No Image

ഐസിസി ടി-20 റാങ്കിങ്; അഭിഷേക് ശർമ്മക്കും വരുൺ ചക്രവർത്തിക്കും വമ്പൻ മുന്നേറ്റം

Cricket
  •  4 hours ago
No Image

ജനന, മരണ സർട്ടിഫിക്കറ്റുകൾ അബ്ഷർ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കി സഊദി

Saudi-arabia
  •  4 hours ago
No Image

കുട്ടിയെ കൊന്നത് താനല്ല, ചികിത്സ വേണമെന്ന് പ്രതി; ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍

Kerala
  •  4 hours ago
No Image

ആ ലീഗിനേക്കാൾ മികച്ചത് സഊദി പ്രൊ ലീഗ് തന്നെയാണ്: റൊണാൾഡോ

Football
  •  4 hours ago
No Image

ആറ്റിങ്ങലില്‍ വിരണ്ടോടിയ കാള കുത്തി വീഴ്ത്തി; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Kerala
  •  5 hours ago
No Image

യുഎഇയില്‍ അപൂര്‍വ മസ്തിഷ്‌ക കാന്‍സറുമായി പോരാടി യുവ ഫുട്‌ബോള്‍ താരം, അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും കളിക്കളത്തില്‍ | Footballer battles rare brain cancer, returns to field after 5 years

uae
  •  5 hours ago
No Image

ചെന്നൈ ഇതിഹാസം വീണു; ടി-20യിൽ ചരിത്രനേട്ടവുമായി റാഷിദ് ഖാൻ

Cricket
  •  5 hours ago
No Image

പത്തനംതിട്ട പൊലിസ് മര്‍ദ്ദനത്തില്‍ വകുപ്പുതല നടപടി; എസ്.ഐ ജിനുവിന് സ്ഥലംമാറ്റം

Kerala
  •  5 hours ago