ADVERTISEMENT
HOME
DETAILS

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

ADVERTISEMENT
  
Web Desk
September 29 2024 | 15:09 PM

PV Anwar Slams Government over Police Corruption

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊലിസിനെതിരെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചും സ്വര്‍ണ്ണക്കടത്തിലെ പൊലിസ് കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.വി അന്‍വര്‍ എംഎല്‍എ. പൊലിസിനെതിരെയും സ്വര്‍ണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചെന്ന് അന്‍വര്‍ തുറന്നടിച്ചു. സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പൊലിസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണെന്നും, പരാതിനല്‍കിയിട്ട് ഭരണകക്ഷിക്കോ പൊലിസിനോ അനക്കമില്ലെന്നും, രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണെന്നും പിവി.അന്‍വര്‍ എംഎല്‍എ. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്തിയത് പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണെന്നും അന്‍വര്‍ ആരോപിച്ചു.  

അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പനെ അനുസ്മരിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയ അന്‍വര്‍ തന്റേത് മതേതര പാരമ്പര്യമാണെന്നും തന്നെ മുസ്ലിം വര്‍ഗീയ വാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. മതവിശ്വാസിയായാല്‍ വര്‍ഗീയ വാദിയാകില്ല. എന്റെ പേര് അന്‍വര്‍ എന്നായതാണ് പലര്‍ക്കും പ്രശ്‌നം. ഞാന്‍ മുസ്ലീം ആയതും അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രസ്‌നമെന്നും അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണമെന്നും അന്‍വര്‍ പറയുന്നു.

കേരളം സ്‌ഫോടകാസ്പദമായ അവസ്ഥയിലാണെന്നും, പൊലിസിലെ 25 ശതമാനം പേരും ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടുവെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രി തന്നെ കുറ്റക്കാരനാക്കി. കഴിഞ്ഞ 3 വര്‍ഷമായി കരിപ്പൂര്‍ വഴി സ്വര്‍ണ്ണക്കടത്ത് നടക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് പൊലിസ് ഒത്തുകളിയുണ്ട്. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരളത്തില്‍ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല, സ്വര്‍ണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം അന്‍വര്‍ പറഞ്ഞു.  

സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പൊലീസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണെന്നും, പരാതിനല്‍കിയിട്ട് ഭരണകക്ഷിക്കോ പൊലിസിനോ അനക്കമില്ലെന്നും, രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണെന്നും പിവി.അന്‍വര്‍ എംഎല്‍എ. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്തിയത് പി.ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ്. പാര്‍ട്ടിക്കായി താന്‍ ശത്രുക്കളെ ഉണ്ടാക്കി. സാധാരണ സഖാക്കളെ താന്‍ തള്ളിപ്പറയില്ലെന്നും, പിതാവിനോടെന്നതു പോലെയാണ് പിണറായിയോട് സംസാരിച്ചതെന്നും അന്‍വര്‍ പറയുന്നു. അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ലെന്നും, എഡിജിപിയെ ഉപയോഗിച്ച് വേണ്ടാത്ത പല കാര്യങ്ങളും ചെയ്യിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറയുന്നു.

PV Anwar strongly criticizes the government, portraying the Chief Minister as dishonest and highlighting the alarming presence of 25% criminals within the police force.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  17 hours ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  18 hours ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  18 hours ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  18 hours ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  19 hours ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  19 hours ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  19 hours ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  19 hours ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  19 hours ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  20 hours ago