
ഇതും ഇന്ത്യയിലാണ്; ഹോളിദിനത്തില്‍ പള്ളി ആക്രമിക്കുന്ന സമയത്ത് തന്നെ സീലാംപൂരില്‍ ജുമുഅ കഴിഞ്ഞ് വരുന്നവരെ പൂവെറിഞ്ഞ് സ്വീകരിച്ച് ഹിന്ദുക്കള്‍

ന്യൂഡല്‍ഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുസ് ലിംകളുടെ പള്ളികള്‍ക്ക് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ, മതസൗഹാര്‍ദത്തിന്റെയും മാനവനന്മയുടെയും പുതിയ അധ്യായം രചിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഹിന്ദുക്കള്‍. ഡല്‍ഹിയിലെ സീലാംപൂരില്‍ വെള്ളിയാഴ്ചത്തെ പ്രത്യേക നിസ്കാരമായ ജുമുഅ കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങുകയായിരുന്ന വിശ്വാസികളെ പൂവെറിഞ്ഞ് സ്വീകരിച്ചാണ് പ്രദേശത്തെ ഹിന്ദുക്കള്‍ മാതൃകയായത്. റമദാനോടുള്ള ആദരവും ഹോളിയുടെ ഉത്സവ ചൈതന്യവും സംയോജിപ്പിച്ച പ്രവൃത്തി ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തെ പ്രകടമാക്കുന്നതാണെന്ന് സോഷ്യല്‍മീഡിയ അഭിപ്രയപ്പെട്ടു.
പരസ്പര ബഹുമാനത്തിന്റെയും സമൂഹങ്ങള്‍ തമ്മിലുള്ള പങ്കുവയ്ക്കലിന്റെയും പ്രതിഫലനമായ ഈ പ്രവൃത്തി വ്യാപകമായി പ്രശംസിക്കപ്പെടുകയുംചെയ്തു. വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി ആത്മസായൂജ്യത്തോടെ മടങ്ങിവരുമ്പോള്‍ പുഷ്പദളങ്ങള്‍ സൗമ്യമായി അവര്‍ക്കുമേല്‍ പെയ്യുന്ന നിമിഷം ചിലര്‍ വീഡിയോകളില്‍ പകര്‍ത്തുകയുംചെയ്തു. വിഡിയോ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
Delhi's Seelampur where Hindu brothers celebrated Holi by showering flowers on Namazis.#HoliCelebration pic.twitter.com/3QTQHCnjQD
— هارون خان (@iamharunkhan) March 14, 2025
റമദാനും വെള്ളിയാഴ്ചയും എന്ന പ്രത്യേകതയുള്ള ഈ വര്‍ഷത്തെ ഹോളിയോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ പള്ളിക്ക് മേല്‍ ആക്രമണം റിപ്പോര്‍ട്ട്ചെയ്തിരുന്നു. ഹോളി ആഘോഷത്തിനിടെ പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അത് മുന്‍കൂട്ടിക്കണ്ട് അവ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയിട്ടും അക്രമസംഭവങ്ങള്‍ റിപ്പോര്ട്ട്ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നിട്ടും സംസ്ഥാനത്ത് ഹോളി ആഘോഷക്കാര്‍ പള്ളിയുടെ വാതിലില്‍ കളര്‍ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു. തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി മസ്ജിദിന് സമീപത്തെ മറ്റൊരു പള്ളിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പള്ളിയുടെ ചുമരില്‍ ഹോളി ആഘോഷിക്കാന്‍ ഉപയോഗിച്ച കളര്‍ കൊണ്ട് ജയ് ശ്രീ റാം പെയിന്റ് ചെയ്തു. സംസ്ഥാനത്ത് സമാധാനപരമായ ഹോളി ഘോഷയാത്രകള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നതിനിടെ ആണ് ഈ സംഭവം.
ഇന്നലെ ഉച്ചയോടെ നടന്ന ആഘോഷത്തിനിടെ പള്ളിയുടെ പ്രവേശന കവാടത്തില്‍ ഒരു കൂട്ടം കൗമാരക്കാര്‍ നിറങ്ങള്‍ തളിക്കുകയും 'ജയ് ശ്രീ റാം' എന്ന് എഴുതുകയുമായിരുന്നു. സംഭവത്തില്‍ പളളി കമ്മിറ്റി പരാതി നല്കി. വീരേഷ്, ബ്രജേഷ്, സതീഷ്, ഹര്‍സ്വരൂപ്, ശിവോം, വിനോദ് എന്നിവരുടെ പേരുകള്‍ പരാതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
അലിഗഡിലും സമാന സംഭവം റിപോര്‍ട്ട് ചെയ്തു. അബ്ദുല്‍ കരീം ചൗക്കിലെ അബ്ദുല്‍ കരീം മസ്ജിദിന് പുറത്ത് ഹോളി ആഘോഷിക്കുന്ന ഒരു സംഘം ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടും ഹോളിക്ക് നിറം നല്കാന് ശ്രമിച്ചു. ജനക്കൂട്ടം ഉച്ചത്തില്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പ്രകോപനപരമായ ഗാനങ്ങള്‍ ആലപിക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു. പള്ളിയില്‍ വിശ്വാസികള്‍ നിസ്കരിക്കുമ്പോഴാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. വിശ്വാസികള്‍ സംയമനം പാലിച്ചതുകൊണ്ട് സംഘര്‍ഷം ഉണ്ടായില്ല.
ഉത്തരേന്ത്യയില്‍ നൂറുകണക്കിന് പള്ളികള്‍ ടാര്‍പോളിനിട്ട് മൂടിയാണ് രാജ്യം ഹോളി ആഘോഷത്തിന് ഒരുങ്ങിയത്. ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിനിടെ നിറങ്ങള്‍ വിതറുമ്പോള്‍ അത് പള്ളിയില്‍ വീഴുന്നത് ഒഴിവാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം എങ്കിലും എന്നിട്ടും അക്രമം ഉണ്ടായി.
Namazis showered with flowers amid Holi celebrations in Delhi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിലെ വായു ഗുണനിലവാരം മൂന്ന് വർഷത്തിലെ ഏറ്റവും മികച്ച നിലയിൽ
Kerala
• 2 hours ago
മുസ്ലിംകള്ക്കെതിരായ അസഹിഷ്ണുതയെ അപലപിക്കുന്നു, മതപരമായ വിവേചനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഒരുരാജ്യവും പിന്തുടരരുത്: യു.എന്നില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യ
latest
• 2 hours ago
ഐഒസി ഡിജിഎം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
Kerala
• 3 hours ago
സോഷ്യൽ മീഡിയ വഴി അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരണ; കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും
Kuwait
• 3 hours ago
കുവൈത്തിൽ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
Kuwait
• 3 hours ago
കറന്റ് അഫയേഴ്സ്-15-03-2025
PSC/UPSC
• 3 hours ago
ഹജ്ജിനായി 6,000 കിലോമീറ്റർ സൈക്കിളിൽ; തുർക്കി സൈക്ലിസ്റ്റിന്റെ സാഹസിക യാത്ര
uae
• 3 hours ago
വനിതാ പ്രീമിയർ ലീഗിലെ ആദ്യ താരം; മുംബൈ കൊടുങ്കാറ്റിൽ പിറന്നത് പുത്തൻ ചരിത്രം
Cricket
• 4 hours ago
സ്വർണക്കടത്ത് കേസ്: ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ നടി രന്യ റാവുവിന്റെ ഗുരുതര ആരോപണങ്ങൾ
National
• 4 hours ago
ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരത: ആറ് മാസം പ്രായമായ കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി തൂക്കിയതിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായി
latest
• 4 hours ago
കർണാടക സർക്കാറിന്റെ മുസ് ലിം സംവരണത്തിനെതിരെ ബിജെപി
National
• 4 hours ago
ഇവി ചാർജിംഗ്, മാർച്ച് 31 വരെ ലൈസൻസ് ലഭിക്കും: ഓപ്പറേറ്റർമാർക്ക് നിർദേശങ്ങളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
uae
• 5 hours ago
അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് രണ്ട് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു
Kerala
• 5 hours ago
നൃത്താധ്യാപികയായ പത്തൊന്‍പതുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 5 hours ago
സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശ വര്‍ക്കര്‍മാര്‍ക്ക് ജില്ലകളില്‍ പരിശീലന പരിപാടി; സമരം പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍
latest
• 6 hours ago
സംസ്ഥാനത്ത് കഞ്ചാവ് വേട്ട തുടരുന്നു; അടിമാലിയിലും ചങ്ങനാശ്ശേരിയിലും കുട്ടനാടും എക്സൈസിന്റേ പരിശോധന
Kerala
• 7 hours ago
'പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോയ 13കാരി തിരിച്ചെത്തിയില്ല'; താമരശേരിയിൽ എട്ടാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി
Kerala
• 7 hours ago
വിമാനയാത്രയ്ക്കിടെ പവർ ബാങ്ക് ഉപയോഗത്തിന് നിയന്ത്രണം; പുതിയ നിബന്ധനകൾ വരുത്തി സിംഗപ്പൂർ എയർലൈൻസ്
International
• 7 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; എട്ട് വർഷം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെ സമ്പാദിച്ചത് 68,000 ദിനാർ; അധ്യാപികക്ക് കനത്ത ശിക്ഷ നൽകി കുവൈത്ത്
Kuwait
• 6 hours ago
ക്രിക്കറ്റിൽ അവൻ ധോണിയേയും കപിലിനെയും പോലെയാണ്: ദിനേശ് കാർത്തിക്
Cricket
• 6 hours ago
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയതില്‍ നടപടി; ആശുപത്രി ജീവനക്കാരന് സസ്പെന്ഷന്
Kerala
• 6 hours ago