
ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി, നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്, നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസിന്റെ കണ്ടെത്തൽ. ഇത് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ ഇൻസ്റ്റഗ്രാമിൽ നിന്ന് ലഭിച്ചെന്നാണ് പൊലിസ് പറയുന്നത്.
ഷഹബാസിനെതിരെ പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി. നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലിസ് പറയുന്നു. നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലിസ് വ്യക്തമാക്കുന്നു.
പ്രതികളായ വിദ്യാർഥികളും ഷഹബാസിൻ്റെ സുഹൃത്തുകളും തമ്മിൽ മുമ്പും ഏറ്റുമുട്ടാൻ വെല്ലുവിളി നടത്തിയിരുന്നു. രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് ഈ പകക്ക് പിന്നിലെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു.
ഷഹബാസ് ഉപയോഗിച്ച ഫോൺ പൊലിസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. താമരശ്ശേരി എസ്എച്ച്ഒ സായൂജിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും സൈബർ സെല്ലും ചേർന്ന് പിന്നീട് ആ ഫോൺ പരിശോധിച്ചു. ഇതിൽ നിന്നാണ് കുറേ വിവരങ്ങൾ കിട്ടിയത്.
കേസിൽ മെറ്റയുടെ സഹായവും പൊലിസ് തേടുന്നുണ്ട്. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലെ ഓഡിയോ സന്ദേശങ്ങളുടെ ഉറവിടം അറിയാനും ,അക്കൗണ്ടുകൾ വ്യാജമാണോ എന്നും പരിശോധിച്ച് അറിയിക്കാനും ആവശ്യപ്പെട്ട് അന്വേഷണ സംഘം മെറ്റയ്ക്ക് മെയിൽ അയച്ചിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകൾ ഏത് ഡിവൈസുകലിലാണ് ഉപയോഗിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങളും അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.
മർദനത്തിനായി രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പിൽ 63 വിദ്യാർഥികളാണ് ഉള്ളതെന്നും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരിട്ടു മർദിച്ച 6 പേരുടെ പങ്കാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഗൂഢാലോചനയിലോ മർദനം ആസൂത്രണം ചെയ്തതിലോ മറ്റു കുട്ടികൾക്കു പങ്കുണ്ടോ എന്ന കാര്യവും പൊലിസ്തും പരിശോധിക്കുകയാണ്.
നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യുട്യൂബിൽനിന്നാണെന്ന് പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയുടെ കരാട്ടെ പരിശീലനം തേടുന്ന സഹോദരന്റേതാണു നഞ്ചക്ക് എന്നും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷഹബാസിനു ഗുരുതരമായി പരുക്കേറ്റത് നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ്. ഈ കുട്ടിയുടെ മൊബൈൽ ഫോണിലെ സേർച് ഹിസ്റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വിഡിയോകളുണ്ടെന്നും പൊലിസ് കണ്ടെത്തി.
അതിനിടെ കുട്ടികളുടെ പിതാവിനു സംഘർഷവുമായോ ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതിൽ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം കേസിലെ പ്രതികൾ പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും അവരെ പാർപ്പിച്ച കേന്ദ്രത്തിനു മുന്നിൽ കെഎസ്‌യു-എംഎസ്എഫ് പ്രതിഷേധമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും വിവാദ പ്രസംഗം; പി.സി. ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി
Kerala
• 3 days ago
കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു; ഒന്നര വർഷത്തിനിടെ രാജ്യത്തുണ്ടായത് മുപ്പതിനായിരത്തോളം തൊഴിലാളികളുടെ കുറവ്
latest
• 3 days ago
തട്ടിക്കൊണ്ട് പോവുന്നതിനിടെ ലോറി തകരാറിലായി; അച്ഛനെയും മകനെയും രക്ഷിച്ച് പൊലീസ്
Kerala
• 3 days ago
ഇടത് എംപിമാരുടെ എതിർപ്പ് മറികടന്ന് രാജ്യസഭയിൽ റെയിൽവെ ഭേദഗതി ബില്ലിന് അംഗീകാരം
National
• 3 days ago
ഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യം; ഒമ്പത് പുതിയ കരാറുകളിൽ ഒപ്പുവച്ച് ആർടിഎ
uae
• 3 days ago
ആശ പ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശം; സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് അപകീർത്തി നോട്ടീസ്; മാർച്ച് 17ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും
Kerala
• 3 days ago
തൊഴിലാളി സമരം; കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സും എത്തിഹാദും
uae
• 3 days ago
തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതന്‍ വീണ്ടുമെത്തി; 49 പേര്‍ക്ക് മോചനം
latest
• 3 days ago
ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലിസ് ഇങ്ങനെ ചെയ്യുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
Kerala
• 3 days ago
തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍
Kuwait
• 3 days ago
കഴിഞ്ഞവര്‍ഷം മാത്രം അബൂദബിയില്‍ കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍
uae
• 3 days ago
'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍
Kerala
• 3 days ago
കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 3 days ago
'കേരളത്തില്‍ വീണ്ടും കുരിശ് കൃഷി; ഇത്തരം 'കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്' പരുന്തുംപാറ കയ്യേറ്റഭൂമി വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 3 days ago
റമദാന് ദിനങ്ങള്‍ ചിലവഴിക്കാനായി മക്കയിലെത്തി സല്മാന് രാജാവ്
Saudi-arabia
• 3 days ago
ചാമ്പ്യന്‍സ് ട്രോഫി ജയത്തിന് പിന്നാലെ കാവിക്കൊടിയും ദേശീയ പതാകയുമേന്തി പള്ളിക്കു മുന്നില്‍ ഹിന്ദുത്വരുടെ ആഹ്ലാദ പ്രകടനം; വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, സംഘര്‍ഷം
National
• 3 days ago
ഉപയോഗിച്ച എണ്ണയുണ്ടോ? എങ്കില്‍ കളയാന്‍ വരട്ടെ, ഉപയോഗിച്ച എണ്ണ ജൈവ ഇന്ധനമാക്കാം; ഒപ്പം സമ്പാദിക്കുകയും ചെയ്യാം
latest
• 3 days ago
ഉടക്കൊഴിയാതെ പിണറായി; പടിക്കുപുറത്ത് പി.ജെ
Kerala
• 3 days ago
രാജസ്ഥാനില്‍ 'ഘര്‍ വാപസി'; ക്രിസ്തുമത വിശ്വാസികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക്; പള്ളി ക്ഷേത്രമാക്കി, കുരിശു മാറ്റി കാവിക്കൊടി നാട്ടി
National
• 3 days ago
ജീവപര്യന്തം തടവ് പരമാവധി 20 വര്‍ഷമാക്കി കുറച്ച് കുവൈത്ത്; ജീവപര്യന്തം തടവുകാരുടെ കേസുകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു
Kuwait
• 3 days ago
വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍
International
• 3 days ago