'ഇൻതിഫാദ'യുടെ ബുദ്ധികേന്ദ്രം സകരിയ സുബൈദി മോചിതൻ; ഇസ്റാഈൽ എക്കാലത്തെയും ശത്രു ആയി പ്രഖ്യാപിച്ച സുബൈദി അടക്കം നൂറോളം തടവുകാരെ കൂടി മോചിപ്പിച്ചു
ഗസ്സ: ഗസ്സ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇസ്റാഈൽ എക്കാലത്തെയും ശത്രു ആയി പ്രഖ്യാപിച്ചവരിൽ ഒരാളും, ഫലസ്തീൻ വിപ്ലവ മുന്നേറ്റമായ ഇൻതിഫാദ'യുടെ ബുദ്ധികേന്ദ്രവുമായ സകരിയ സുബൈദി മോചിതനായി. സുബൈദി അടക്കം നൂറോളം തടവുകാരെ ആണ് കരാറിൻ്റെ ഭാഗമായി ഇസ്റാഈൽ മോചിപ്പിച്ചത്. നേരത്തേ ഇസ്രായേൽ വനിതാ സൈനിക അടക്കം എട്ടുപേരെ ഹമാസ് മോചിപിച്ചിരുന്നു. രണ്ട് വനിതാ ബന്ദികളെയും തായ്ലാന്റിൽ നിന്നുള്ള അഞ്ച് തൊഴിലാളികളേയുമടക്കം എട്ട് പേരെയാണ് ഹമാസ് ഇന്ന് കൈമാറിയത്. ഇതിന് പകരം ആണ് ഇസ്രായേല്‍ 30കുട്ടികളടക്കം 110 ഫലസ്തീനികളെയും മോചിപ്പിച്ചത്. ഇതിൽ ആണ് സുബൈദി ഉൾപ്പെട്ടത്. നിലവിലെ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി പുറംലോകം കണ്ട ഏറ്റവും പ്രമുഖ പോരാളി നേതാവാണ് സുബൈദി. അദ്ധേഹം പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങൾ ഫലസ്തീൻ അനുകൂല സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്നുണ്ട്.
Zakaria Al-Zubeidi, the dragon, has emerged once again. ❤️
— Palestine Captives 𓂆 (@Palestinecapti1) January 30, 2025
He has endured life amidst bullets, stones, captivity, and relentless pursuit. He has faced death repeatedly, surviving four assassination attempts by the zionist terrorists.
Mabrook pic.twitter.com/mmGUSuu19f
നേരത്തേ നിരവധി തവണ അറസ്റ്റിലാവുകയും വർഷങ്ങളോളം ജയിലിൽ കഴിയുകയും ചെയ്ത സുബൈദി, 2019 ൽ അറസ്റ്റിൽ ആയെങ്കിലും ഇസ്രായേൽ തടവറയിൽ നിന്ന് നാടകീയമായി രക്ഷപ്പെടുകയുണ്ടായി. ആകെ ആറു പേരായിരുന്നു ജയില് ചാടിയത്. ഇവർ പിന്നീട് വീണ്ടും അറസ്റ്റിലായി. തുടർന്ന് ഏകാന്ത തടവറയിൽ ആണ് ഇവരെ അടച്ചത്.
ജെനിൻ ആസ്ഥാനമായ അൽ അഖ്സ രക്തസാക്ഷി ബ്രിഗേഡ് മേധാവിയായിരുന്ന സുബൈദി, സയണിസ്റ്റ്കൾക്ക് നേരെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്. ഏറെക്കാലം ഏറ്റവും അധികം പിടികിട്ടേണ്ടവരുടെ ഇസ്രയേലിൻ്റെ പട്ടികയിൽ ഒന്നാമൻ ആയിരുന്നൂ സുബൈദി.
Zakaria Zubeidi, a key figure in the Intifada movement and once declared Israel's greatest enemy, has been released from prison along with around 100 other detainees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."