HOME
DETAILS

വയനാട് രക്ഷാപ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചു; അജിത് കുമാറിനെതിരെ സിപിഐ വയനാട് ജില്ലാ സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം

ADVERTISEMENT
  
September 03 2024 | 12:09 PM

CPI Leader Slams Ajith Kumar Over Wayanad Conservation Efforts

കല്‍പ്പറ്റ: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി. വയനാട് ഉരുള്‍ പൊട്ടല്‍ രക്ഷാപ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചെന്നും, എഡിജിപിയുടെ പല ഇടപെടലിലും സംശയമുണ്ടായിരുന്നെന്നും സിപിഐ ജില്ലാ സെക്രട്ടറി ഇജെ ബാബു പറയുന്നു.

വയനാട്ടിലെ ദുരന്തമുണ്ടായപ്പോള്‍ നാലുമന്ത്രിമാര്‍ സ്ഥലത്തെത്തി പ്രതിപക്ഷ എംഎല്‍എമാര്‍ക്കുപോലും ആക്ഷേപമില്ലാത്ത വിധത്തിലായിരുന്നു പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. റവന്യൂമന്ത്രി കെ രാജന്‍ സംഭവ സ്തലത്ത് നിന്ന് ഒരു ദിവസം മാറിയപ്പോഴാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ എഡിജിപി പ്രവര്‍ത്തിച്ചത്. സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ നല്‍കുന്ന ഭക്ഷണവിതരണം നിര്‍ത്താന്‍ എഡിജിപി ആവശ്യപ്പെട്ടു. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായിരുന്നു എഡിജിപിയുടെ നീക്കമെന്നും, ഇക്കാര്യം പിറ്റേദിവസം റവന്യൂമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഭക്ഷണവിതരണം പഴയപോലെയായതെന്നും ഇജെ ബാബു പറയുന്നു.

ഉരുള്‍പൊട്ടല്‍ മേഖലയിലെ വിവാദത്തിന് പിന്നില്‍ എഡിജിപിയാണെന്നാണ് സിപിഐ പറയുന്നത്. റവന്യൂമന്ത്രി വയനാട്ടില്‍ നിന്ന് തൃശൂരിലേക്ക് പോയ സമയത്തായിരുന്നു അജിത് കുമാറിന്റെ ഇടപെടല്‍ ഉണ്ടായതെന്നും ജില്ലാ സെക്രട്ടറി പറയുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണവിതരണം ചെയ്യുന്നത് നിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാരോ, മന്ത്രിമാരോ തീരുമാനമെടുത്തിരുന്നില്ല. പൊടുന്നനെ എഡിജിപി തീരുമാനമെടുക്കുകയും അന്ന് രാത്രി തന്നെ അത് നടപ്പിലാക്കുകയും ചെയ്തു. പിന്നീട് ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

The CPI Wayanad district secretary has strongly criticized Ajith Kumar for his attempts to sabotage the Wayanad conservation efforts, accusing him of being against the government's initiatives to protect the region's ecosystem.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 days ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 days ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 days ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 days ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 days ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 days ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  4 days ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  4 days ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  4 days ago