HOME
DETAILS

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

ADVERTISEMENT
  
Web Desk
September 13 2024 | 09:09 AM

Shimla Mosque Dispute Muslim Welfare Committee Proposes Peaceful Solution Amid Protests

ഷിംല: ഹിമാചല്‍ പ്രദേശിലെ സഞ്ചൗലിയില്‍ മുസ്‌ലിം പള്ളിയുടെ ഒരു ഭാഗം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തീവ്ര ഹിന്ദുസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ സമാധാന നീക്കവുമായി മുസ്‌ലിംകള്‍. അനധികൃതമെന്ന് ആരോപിക്കുന്ന പള്ളിയുടെ ഭാഗം സീല്‍ ചെയ്യണമെന്നും കോടതി ഉത്തരവ് എതിരാണെങ്കില്‍ തങ്ങള്‍ തന്നെ പൊളിക്കാന്‍ തയാറാണെന്നും വ്യക്തമാക്കി മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി ഷിംല മുനിസിപ്പല്‍ കമീഷണര്‍ക്ക് കത്തുനല്‍കി.

പള്ളി ഇമാമും വഖഫ് ബോര്‍ഡ്, മസ്ജിദ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്നതാണ് മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി. പള്ളിയുടെ അനധികൃത നിര്‍മാണം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആഹ്വാനം ചെയ്ത ദേവ് ഭൂമി സംഘര്‍ഷ് കമ്മിറ്റി അംഗങ്ങള്‍ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനം സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. 

ഹിമാചലില്‍ സ്ഥിരതാമസക്കാരായ തങ്ങള്‍ സമാധാനവും സാഹോദര്യവും നിലനിര്‍ത്താനാണ് ഇതിന് മുന്‍കൈയെടുക്കുന്നതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദമില്ലെന്നും പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുകയാണെന്നും പള്ളി ഇമാം പറഞ്ഞു.

ഇതിനിടെ, മണ്ഡിയില്‍ ജയില്‍ റോഡിലുള്ള അനധികൃത നിര്‍മാണം നടത്തിയ പള്ളിയുടെ ഭാഗം മുസ്‌ലിംകള്‍ തന്നെ പൊളിച്ചു. പള്ളിയുടെ ഈ ഭാഗം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. ഈ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പും മുനിസിപ്പല്‍ കോര്‍പറേഷനും പള്ളി കമ്മിറ്റിക്ക് നോട്ടിസ് നല്‍കിയിരുന്നു.

അതിനിടെ പള്ളിയുടെ ഒരു ഭാഗം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഹിമാചല്‍ പ്രദേശ് പൊലിസ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രതിഷേധത്തില്‍ ആറ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ വനിത പൊലിസ് ഉദ്യോഗസ്ഥയുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് കശേരുവിന് പൊട്ടല്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 

ബാരിക്കേഡുകള്‍ തകര്‍ത്ത പ്രക്ഷോഭകര്‍ പൊലിസിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എഫ്.ഐ.ആറുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  a day ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  a day ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  a day ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  a day ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  a day ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  a day ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  a day ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  a day ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  a day ago