HOME
DETAILS

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

ADVERTISEMENT
  
Web Desk
September 13 2024 | 01:09 AM

RSSs Kerala Operation BJP in the dark


ജലീൽ അരൂക്കുറ്റി 


കൊച്ചി: എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായി മാറുമ്പോൾ വെട്ടിലാകുന്നത് ബി.ജെ.പി. ആർ.എസ്.എസിന് താൽപര്യമുള്ള നേതാക്കളെ മാത്രം അറിയിച്ചുള്ള നീക്കങ്ങൾ കേരളത്തിൽ സംഘടന നടത്തുമ്പോൾ കാര്യങ്ങൾ എന്തെന്നു പോലും അറിയാത്ത അവസ്ഥയിലാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മറികടന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ആർ.എസ്.എസ് നേതൃത്വം ഇടപെടുന്നതിന്റെ ജാള്യതയാണ് എ.ഡി.ജി.പി വിവാദത്തിലെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. 


സി.പി.എമ്മും ആർ.എസ്.എസും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ രംഗത്തു വരുമ്പോൾ സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള നാടകമാണെന്ന് പറഞ്ഞ് ദുർബലമായ പ്രതിരോധം മാത്രമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സൃഷ്ടിക്കുന്നത്. എ.ഡി.ജി.പി എന്തിന് കൂടിക്കാഴ്ച നടത്തിയെന്ന ചോദ്യത്തിന് ചർച്ച നടത്തിയവർക്കും മുഖ്യമന്ത്രിക്കും മാത്രമേ വ്യക്തമാക്കാൻ കഴിയൂവെന്ന് പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായവി. മുരളീധരൻ ഒഴിഞ്ഞുമാറിയത്. ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ എ.ഡി.ജി.പിക്കെതിരേ എൽ.ഡി.എഫ് മുന്നണിക്കുള്ളിൽ തന്നെ അമർഷം ശക്തമാകുമ്പോഴും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ ഇക്കാര്യത്തിൽ കൂടുതൽ ആക്രമിക്കാൻ ബി.ജെ.പി നേതാക്കൾ തയാറാകാത്തതും ആർ.എസ്.എസിനെ ഭയന്നാണെന്നും ആക്ഷേപമുണ്ട്.


 സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജൻ ബി.ജെ.പിയുടെ ദേശീയ നേതാവ് പ്രകാശ് ജാവദേക്‌റിനെ സന്ദർശിച്ചപ്പോഴും ബി.ജെ.പിയുടെ സംസ്ഥാന ഘടകം അറിഞ്ഞിരുന്നില്ല. സംസ്ഥാന ബി.ജെ.പിക്ക് അതൃപ്തയായ ശോഭാ സുരേന്ദ്രനാണ് ഇക്കാര്യം പുറത്തുവിട്ടത്. 
 അതേസമയം, ആർ.എസ്.എസ് പരിവാർ സംഘടനകളുടെ അഖിലേന്ത്യാ സമന്വയ ബൈഠകിന് പാലക്കാടിനെ തിരഞ്ഞെടുത്തതും ചർച്ചയാവുകയാണ്.  ആർ.എസ്.എസിന്റെയും ബി.ജെ.പി ഉൾപ്പെടെ പരിവാർ സംഘടനകളുടെയും ദേശീയ നേതാക്കൾ മൂന്ന് ദിവസവും പൂർണമായി വിനിയോഗിക്കുന്ന നയരൂപീകരണ സമ്മേളനത്തിന് ബി.ജെ.പി ഭരണമുള്ള ഇതര സംസ്ഥാനങ്ങൾ ഒഴിവാക്കിയാണ് പാലക്കാട് തിരഞ്ഞെടുത്തത്. അതീവ സുരക്ഷയിൽ നടക്കുന്ന സമ്മേളനത്തിന് വേദിയൊരുക്കുന്നത് സംസ്ഥാന സർക്കാരും പൊലിസും മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  14 hours ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  14 hours ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  14 hours ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  15 hours ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  15 hours ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  15 hours ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  15 hours ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  15 hours ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  15 hours ago