HOME
DETAILS

അര്‍ജ്ജുനായി കരയിലും പുഴയിലും തിരച്ചില്‍, ഡ്രോണ്‍ പരിശോധനയും; വെല്ലുവിളിയായി ഇടവിട്ട മഴ, പുഴയിലെ അടിയൊഴുക്ക് 

ADVERTISEMENT
  
Web Desk
July 26 2024 | 08:07 AM

arjun rescue news112314234

അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും തുടരുകയാണ്. കരയിലും പുഴയിലും സമാന്തരമായാണ് തെരച്ചില്‍ നടക്കുന്നത്. ഡ്രോണ്‍ പരിശോധനയും തുടരുന്നു. അതേസമയം, തെരച്ചിലിന് വെല്ലുവിളിയായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അതോടൊപ്പം ഗംഗാവലിപ്പുഴയിലെ അടിയൊഴുക്കും ദൗത്യത്തെ അനിശ്ചിതത്വത്തിലക്കുന്നു. 

അതിനിടെ ലോറിയില്‍ അര്‍ജ്ജുന്‍ ഉണ്ടായിരുന്നില്ലെന്ന നിഗമനവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മണന്റെ ചായക്കട നിന്നിരുന്ന സ്ഥലത്തെ മണ്ണ് നീക്കി പരിശോധിക്കുന്നുണ്ട്.  നിലവില്‍ പുഴയില്‍ ശക്തമായ അടിയൊഴുക്കുണ്ട്. ഗംഗാവലിയിലെ അടിയൊഴുക്കാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും വലിയ വെല്ലുവിളി. അഞ്ച് മുതല്‍ ആറ് നോട്ട്‌സ് വരെ വേഗത്തിലാണ് അടിയൊഴുക്ക്. രണ്ട് നോട്‌സില്‍ കൂടുതലാണെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാനാവില്ല. നാവികസേനയുടെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ടെസ്റ്റ് ഡൈവ് പോലും ചെയ്യാന്‍ സാധിക്കാത്തവിധമാണ് അടിയൊഴുക്ക്. അര്‍ജുന്‍ സഞ്ചരിച്ച ട്രക്കുണ്ടെന്ന് കണ്ടെത്തിയ നദിയുടെ ആഴങ്ങളില്‍ രണ്ടുതവണ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും അടിയൊഴുക്കിനെ തുടര്‍ന്ന് തിരച്ചില്‍ നടത്താനായില്ല. ഭാരംകെട്ടിയിറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ തിരച്ചില്‍ നിര്‍ത്തി നാവികസേനാംഗങ്ങള്‍ തിരിച്ചുകയറുകയായിരുന്നു. എന്നാല്‍, ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ രാത്രി വൈകിയും തുടര്‍ന്നു.


അതേസമയം, കഴിഞ്ഞദിവസം കണ്ടെത്തിയ ശരീരഭാഗം തമിഴ്‌നാട് സ്വദേശി ശരവണിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മണ്ണിടിച്ചിലില്‍ അകപ്പെട്ട ടാങ്കര്‍ലോറിയുടെ ഡ്രൈവറായിരുന്നു ശരവണന്‍. അതേസമയം, ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അര്‍ജുന്‍ ഓടിച്ച ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ളില്‍ അര്‍ജുനുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. നാലിടത്ത് ലോഹഭാഗങ്ങളുള്ളതായാണ് സിഗ്‌നല്‍ ലഭിച്ചതെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ വ്യക്തമാക്കി.


റോഡിന്റെ സുരക്ഷാകവചം, ടവര്‍, അര്‍ജുന്റെ ട്രക്ക്, ടാങ്കറിന്റെ കാബിന്‍ എന്നിവയാണ് മണ്ണിടിച്ചിലില്‍ കാണാതായത്. ഇവയുടെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. റോഡില്‍ നിന്ന് 60 മീറ്റര്‍ ദൂരെ പുഴയിലാണ് ഇതുള്ളത്. ലോറിയില്‍ നിന്ന് തടികള്‍ വിട്ടുപോയിട്ടുണ്ടെന്നും എസ്.പി പി.എം നാരായണ, കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയിന്‍, റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ട്രക്കിന്റെ കാബിന്‍ ഏതുഭാഗത്താണെന്ന് ഡ്രോണില്‍ നിന്ന് ലഭിച്ച സിഗ്‌നലില്‍ വ്യക്തമായിട്ടില്ല. ട്രക്ക് കണ്ടെത്താന്‍ പുഴയില്‍ രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. നാവികസേനയുടെ അഞ്ചുപേരടങ്ങുന്ന സംഘം മൂന്ന് ബോട്ടിലായിരുന്നു തിരച്ചിലിന് ഇറങ്ങിയത്. മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. അതിനിടെ, ട്രക്കിന്റെ കൃത്യമായ പൊസിഷന്‍ നിര്‍ണയിക്കാന്‍ വേണ്ടിയുള്ള ഐബോഡ് പരിശോധനയ്ക്കായുള്ള ബാറ്ററികളും സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് 1.30 ഓടെ ബാറ്ററികള്‍ ഘടിപ്പിച്ച ശേഷം ഡ്രോണ്‍ പരിശോധനയിലൂടെ ട്രക്കിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല. കരനാവിക സേനയും എന്‍.ഡി.ആര്‍.എഫും അഗ്‌നിരക്ഷാ സേനയുമടക്കം 200 ഓളം പേരാണ് ഇന്നലെ ദൗത്യത്തിനുണ്ടായത്. 31 എന്‍.ഡി.ആര്‍.എഫ് അംഗങ്ങളും 42 എസ്.ഡി.ആര്‍.എഫ് അംഗങ്ങളുമാണുള്ളത്. ഇവര്‍ക്കൊപ്പം കരസേനയുടെ 60 ഉം നാവികസേനയുടെ 12ഉം ഡൈവര്‍മാരുമുണ്ടായിരുന്നു. കര്‍ണാടക അഗ്‌നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തില്‍ പങ്കാളികളായിരുന്നു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ട്രക്കിലുണ്ടായിരുന്ന തടിക്കഷ്ണങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ അഗ്രകോണയില്‍ നിന്നാണ് തടി കണ്ടെത്തിയത്. ഇത് ട്രക്കിലുണ്ടായിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. തടിയില്‍ പ്രത്യേകമായി അടയാളം രേഖപ്പെടുത്തിയിരുന്നു. ഇതേ അടയാളമുള്ള തടിക്കഷ്ണങ്ങളാണ് കിട്ടയതെന്ന് മനാഫിന്റെ സഹോദരനും വ്യക്തമാക്കി.

മന്ത്രിമാരായ എ.കെ ശശീന്ദ്രനും മുഹമ്മദ് റിയാസും ഷിരൂരിലേക്ക് പോകും. ഇവര്‍ ഉച്ചയോടെ സ്ഥലത്ത് എത്തിച്ചേരും. അര്‍ജുനെ കണ്ടെത്തുന്നതുവരെ സമ്മര്‍ദം തുടരുമെന്ന് റിയാസ് നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം. അങ്കോലയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലേര്‍ട്ടാണ്. അതിശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നേമവും കൊച്ചുവേളിയും ഇനി തിരുവനന്തപുരം നോര്‍ത്തും സൗത്തും; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  a day ago
No Image

ഇനി സുരക്ഷിതമാണ്; ഫാമിലി സെന്റര്‍ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

latest
  •  2 days ago
No Image

സെക്രട്ടറിയേറ്റില്‍ വെള്ളമില്ല; കാന്റീനും കോഫിഹൗസും പൂട്ടി, കൈകഴുകാനടക്കം കുപ്പിവെള്ളം 

Kerala
  •  2 days ago
No Image

നിയമസഭാ കൈയ്യാങ്കളി പരാമര്‍ശം; ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വി. ശിവന്‍കുട്ടി

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 177 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

Kerala
  •  2 days ago
No Image

'ഇനി രാഷ്ട്രീയ ഗോദയില്‍'; വിനേഷ് ഫോഗട്ടും ബജ് രംഗ് പൂനിയയും കോണ്‍ഗ്രസില്‍; സ്വാഗതം ചെയ്ത് കെ.സി വേണുഗോപാല്‍

National
  •  2 days ago
No Image

ഇടഞ്ഞുതന്നെ ഇ.പി; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തില്ല

Kerala
  •  2 days ago
No Image

റെയില്‍വേയിലെ ജോലി രാജിവച്ച് വിനേഷ് ഫോഗട്ട്; കോണ്‍ഗ്രസ് പ്രവേശനം ഉടന്‍

National
  •  2 days ago
No Image

അടുത്ത അഞ്ച് ദിവസം വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പിണറായി വിജയന്‍ ഭീകരജീവിയെന്ന് കെ.സുധാകരന്‍; ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലിസുകാര്‍

Kerala
  •  2 days ago