പി.വി അൻവറിന്റെ പരാതിയിൽ എന്ത് നടപടിയുണ്ടാകും? നിർണായക സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന്
തിരുവനന്തപുരം: പി.വി അൻവർ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കൈമാറിയ പരാതി ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. അൻവറിന്റെ പരാതി സംബന്ധിച്ച് സെക്രട്ടേറിയറ്റിൽ ഏതുനിലയ്ക്കുള്ള ചർച്ചകളുണ്ടാകുമെന്ന് ഇടത് കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്. പി.ശശിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണ നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചാൽ അത് മുഖ്യമന്ത്രിക്കും തിരിച്ചടിയാകും.
ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയ്ക്കുമെതിരെയാണ് പി.വി അൻവർ പരാതി നൽകിയത്. പി. ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നുവെന്നുമാണ് പി.വി അൻവറിർ ഉന്നയിച്ച പരാതിയിലെ ആക്ഷേപം. മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ ഇക്കാര്യം പരാതിയായി പാർട്ടി സെക്രട്ടറിയ്ക്കും നൽകിയിരുന്നു. ശശിയ്ക്കെതിരായ ഗുരുതര പരാതികൾ അന്വഷിക്കാൻ പാർട്ടി കമ്മീഷനെ വെക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും.
പി.ശശി പാർട്ടിയെ പ്രതിസന്ധിയിലാക്കി. പൊലിസ് സ്റ്റേഷനിൽ പാർട്ടി നേതാക്കൾക്ക് ബാരിക്കേഡ് കെട്ടി. നാട്ടിൽ ഒരു പ്രശ്നമുണ്ടായാൽ തലയിൽ മുണ്ടിട്ട് വീട്ടിലേക്ക് ഓട്ടോറിക്ഷ പിടിച്ചുപോകേണ്ട ഗതികേടിലാണ് പാർട്ടി പ്രവർത്തകരും നേതാക്കളും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ പി.ശശി സമ്പൂർണപരാജയമാണ്. ഈ ഒറ്റ വ്യക്തികാരണം 15 ലക്ഷം വോട്ടുകൾ സി.പി.എമ്മിന് നഷ്ടപ്പെട്ടു എന്ന് അൻവർ ആരോപിച്ചു.
The CPM state secretariat, set to meet today, will examine the complaint submitted by MLA P.V. Anwar to party state secretary M.V. Govindan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."