HOME
DETAILS

കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ

  
April 20 2025 | 06:04 AM

Kuwait Arrests Over 400 Illegal Residents in Nationwide Three-Day Raid

കുവൈത്ത് സിറ്റി: ഏപ്രില്‍ മാസത്തിലെ ആദ്യ മൂന്ന് ദിവസത്തിനിടെ രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടത്തിയ വ്യാപകമായ തിരച്ചിലില്‍ 400 ലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രില്‍ 6 മുതല്‍ 8 വരെ ആറ് ഗവര്‍ണറേറ്റുകളിലുമായി നടത്തിയ ശക്തമായ സുരക്ഷാ നടപടികളില്‍ 419 നിയമലംഘകരെയാണ് പിടികൂടിയത്. ദേശീയ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ പ്രേരിപ്പിക്കുന്ന 'സമ്പൂര്‍ണ്ണ സുരക്ഷാ പദ്ധതിയുടെ' കീഴില്‍ കര്‍ശന നടപടി തുടരാനുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം വീണ്ടും ഉറപ്പിച്ചു.


ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും തൊഴില്‍ വിപണിയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിനുമുള്ള കുവൈത്തിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ക്യാമ്പയിന്‍. രാജ്യത്തെ 4.9 ദശലക്ഷം ജനസംഖ്യയില്‍ ഭൂരിഭാഗവും വിദേശ പൗരന്മാരാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷമാണ് അറസ്റ്റ്. നിയമവിരുദ്ധ താമസക്കാര്‍ക്ക് അവരുടെ വിസ സ്ഥിരപ്പെടുത്താനോ പിഴയില്ലാതെ രാജ്യം വിടാനോ പൊതുമാപ്പ് പദ്ധതി അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് പിഴയില്ലാതെ കുവൈത്തില്‍ നിന്ന് പുറത്തുകടക്കാനും പിന്നീട് വീണ്ടും പ്രവേശിക്കാനും അനുവാദമുണ്ടായിരുന്നു.

എന്നാല്‍ പൊതുമാപ്പിന്റെ സമയപരിധിക്കുള്ളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തവര്‍ ഇപ്പോള്‍ നിയമത്തിന് വിധേയരാണ്. 

പുതുക്കിയ നിയമപ്രകാരം, റെഗുലര്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നു. പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് 10 വര്‍ഷം വരെയും നിക്ഷേപകര്‍ക്ക് 15 വര്‍ഷം വരെയും കാലാവധിയുണ്ട്.

താമസ നിയമങ്ങളോ വിസ നിയമങ്ങളോ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകളാണ്. ലംഘനത്തിന്റെ തരം അനുസരിച്ച് ഒരു വര്‍ഷം വരെ തടവും 1,200 മുതല്‍ 2,000 വരെ കുവൈത്തി ദീനാര്‍ പിഴയും ചുമത്തും.

Kuwaiti authorities arrested more than 400 illegal residents in a major three-day crackdown across all six governorates, targeting residency and labor law violators as part of intensified efforts to enforce immigration regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴ് വര്‍ഷം നീണ്ട പ്രണയം; കല്യാണ ശേഷം ഭാര്യയും, കുടുംബവും നിരന്തരം പീഡിപ്പിക്കുന്നു; എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  2 days ago
No Image

കോഴിക്കോട് ഫറോക്കില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

റിയാദ് മെട്രോ: ഓറഞ്ച് ലൈനില്‍ പുതിയ രണ്ട് സ്റ്റേഷന്‍ കൂടി; പേരും ആയി

Saudi-arabia
  •  2 days ago
No Image

മീറ്റ് വിത്ത് അംബാസിഡർ ഏപ്രിൽ 24 ന് 

qatar
  •  2 days ago
No Image

പുതിയ ഹജ്ജ് ചട്ടങ്ങൾ: പ്രവേശന നിയമങ്ങൾ, പെർമിറ്റുകൾ എന്നിവയെക്കുറിച്ച് അറിയാം

Saudi-arabia
  •  2 days ago
No Image

'എന്റെ മരണം വെറുമൊരു അക്കത്തിലൊതുങ്ങിപ്പോവരുത്' ഗസ്സയുടെ മരണവീഥികളിലേക്ക് തുറന്നു വെച്ച കാമറക്കണ്ണായിരുന്നു ഫാത്തിമ ഹസൂന 

International
  •  2 days ago
No Image

പൗരത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഡിഎന്‍എ, ബയോമെട്രിക്‌ പരിശോധന ഉപയോഗിക്കാന്‍ കുവൈത്ത്

Kuwait
  •  2 days ago
No Image

ദിവ്യ എസ് അയ്യര്‍ക്കെതിരെ അശ്ലീല കമന്റിട്ട കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

കണ്ണില്ലാ ക്രൂരതക്ക് പേരോ ഡോക്ടര്‍; 77 കാരനെ മര്‍ദിക്കുന്ന ഡോക്ടറുടെ ദൃശ്യം വൈറല്‍; സംഭവം മധ്യപ്രദേശില്‍

National
  •  2 days ago
No Image

കടലോളം കരുതല്‍; കാഴ്ചപരിമിതര്‍ക്കായി അബൂദബിയില്‍ ബീച്ച് തുറന്നു

uae
  •  2 days ago