ADVERTISEMENT
HOME
DETAILS

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

ADVERTISEMENT
  
നിസാം കെ. അബ്ദുല്ല 
October 26 2024 | 04:10 AM

Discussion from Ulur Disaster to Human-Wildlife Conflict

കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ മുന്നണികൾ കച്ചക്കെട്ടി ഇറങ്ങിയതോടെ ചൂടേറിയ രാഷ്ട്രീയക്കാറ്റ്  വയനാട്ടിലേക്ക് അടിച്ചുകയറുന്നു. നാടിന്റെ വികസനവും പൊതുജനത്തിന്റെ ക്ഷേമവുമെല്ലാം സ്ഥാനാർഥികളും നേതാക്കളും വാതോരാതെ പറയുമ്പോഴും തങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളിൽ എങ്ങനെ അവർ ഇടപെടുമെന്നാണ് വോട്ടർമാർ നോക്കിക്കാണുന്നത്. ഉരുൾദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ഇവിടെ ചർച്ചയാവുകയാണ്.

വാദപ്രതിവാദങ്ങളിൽ എല്ലാവരും ജനത്തിനൊപ്പമാണ് നിൽക്കുന്നതെങ്കിലും നിലവിലുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്നതിൽ ആർക്കും വ്യക്തമായ മറുപടിയില്ല. മനുഷ്യ-വന്യജീവി സംഘർഷം, രാത്രിയാത്രാ നിരോധനം, നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത, പൂർണാർഥത്തിലുള്ള മെഡിക്കൽ കോളജ്, ചുരം ബദൽപാതകൾ, തോട്ടം മേഖലയിലെ പ്രതിസന്ധികൾ, ആരോഗ്യമേഖലയിലെ ശോചനീയാസ്ഥ... ഇങ്ങനെ നീളുകയാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ.

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം അഭിമുഖീകരിക്കേണ്ടിവന്നതിന്റെ ഞെട്ടലിൽ നിന്ന് വയനാട്ടുകാർ ഇതുവരെ മുക്തരായിട്ടില്ല. കിടപ്പാടവും ജോലിയും സ്വന്തക്കാരും നഷ്ടപ്പെട്ടവരാണ് ഏറെയും. ഇതിനിടയിലെത്തുന്ന തെരഞ്ഞെടുപ്പിനെ വോട്ടർമാർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. എല്ലാം നഷ്ടപ്പെട്ടവർ തെരഞ്ഞെടുപ്പിനോട് മുഖംതിരിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് മുന്നണികൾ. അതിനാൽ തെരഞ്ഞെടുപ്പ് ചർച്ചകളിലെല്ലാം പ്രഥമസ്ഥാനത്ത് ഉരുൾദുരന്തമാണ്. 

ദുരന്തബാധിതരോട് കേന്ദ്രം മുഖംതിരിക്കുന്നുവെന്ന ആക്ഷേപം യു.ഡി.എഫും എൽ.ഡി.എഫും ചർച്ചയാക്കുമ്പോൾ പ്രതിരോധിക്കാനുള്ള പെടാപ്പാടിലാണ് എൻ.ഡി.എ. യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ വയനാടിനെ അനാവശ്യ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടുവെന്നും ഇത് വരുംകാലങ്ങളിലും ആവർത്തിക്കുമെന്നുമുള്ള ആക്ഷേപമുയർത്തുന്നുണ്ട് എൽ.ഡി.എഫും എൻ.ഡി.എയും. ഭരണവിരുദ്ധവികാരം മുതൽ നിലവിൽ സംസ്ഥാന സർക്കാരിനെതിരേ ഉയരുന്ന മുഴുവൻ വിഷയങ്ങളും എൽ.ഡി.എഫിനെ തിരിഞ്ഞുകുത്തുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  6 hours ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  6 hours ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  7 hours ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  7 hours ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  7 hours ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  8 hours ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  8 hours ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  9 hours ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  9 hours ago