HOME
DETAILS

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

ADVERTISEMENT
  
Web Desk
September 28 2024 | 00:09 AM

Airstrike Hits Al-Falouj School in Northern Gaza 11 Dead

ഗസ്സ: വടക്കന്‍ ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച അല്‍ ഫലൗജ സ്‌കൂളിനു നേരെ നടന്ന വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്കുണ്ട്. ജബാലിയ അഭയാര്‍ഥി ക്യാംപിനോടു ചേര്‍ന്നാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ച സ്‌കൂളിനു നേരെയാണ് വ്യാഴാഴ്ച ഇസ്റാഈല്‍ ആക്രമണമുണ്ടായത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജബാലിയ സ്‌കൂളിന് നേരെ നടന്ന ആക്രമണം ഇസ്റാഈല്‍ സൈന്യം സ്ഥിരീകരിച്ചു. ഇവിടെ ഒളിച്ചിരുന്ന ഹമാസുകാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്റാഈലിന്റെ ന്യായീകരണം. ഗസ്സയില്‍ ഇസ്റാഈല്‍ സേന മാസങ്ങളായി യു.എന്നിന്റേതുള്‍പ്പെടെയുള്ള സ്‌കൂളുകളാണ് ലക്ഷ്യമിടുന്നത്.

ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

ബെയ്റൂത്ത്: ലബനാനില്‍ ഇസ്റാഈലിന്റെ ആക്രമണം തുടരുന്നു. ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ഇന്നലെവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 ആയി. കിഴക്കന്‍ ലബനാനിലെ ബക്ക താഴ്വാരത്താണ് കൂടുതല്‍ ആക്രമണങ്ങളും നടന്നത്. മധ്യ ബക്കയിലെ നബി അയ്ലയിലാണ് ആക്രമണം നടന്നത്.

ലബനാനില്‍ വേഗത്തില്‍ കരയാക്രമണം തുടങ്ങുമെന്ന് ഇസ്റാഈല്‍ ആവര്‍ത്തിച്ചു. സൈന്യത്തിലെ റിസര്‍വ് ബറ്റാലിയനുകളെ ഇതിനായി വിന്യസിച്ചു. ലബനാനില്‍ ആക്രമണം 21 ദിവസം നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന ആവശ്യം തള്ളിയാണ് ഇസ്റാഈല്‍ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുന്നത്.

വെടിനിര്‍ത്തലിന് യു.എസ് ആവശ്യപ്പെട്ടെങ്കിലും ഇസ്റാഈല്‍ വഴങ്ങിയിരുന്നില്ല. ലബനാന്‍ അതിര്‍ത്തിയില്‍ ഇസ്റാഈല്‍ സൈന്യത്തെ കൂടുതലായി വിന്യസിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


An Israeli airstrike on the Al-Falouj school in northern Gaza killed 11, injuring 22. The school, housing displaced people, was targeted for Hamas militants.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 days ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 days ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 days ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 days ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 days ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 days ago