HOME
DETAILS

'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ''  EY ചെയര്‍മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്

ADVERTISEMENT
  
Web Desk
September 19 2024 | 07:09 AM

Overworked CAs Tragic Death Sparks Viral Letter from Mother Criticizing Ernst  Young India

മുംബൈ: ജോലിഭാരം താങ്ങാനാവാതെ കുഴഞ്ഞ് വീണ് മരിച്ച സി.എക്കാരിയായ മകളെ കുറിച്ച് അവള്‍ ജോലി ചെയ്തിരുന്ന  പ്രമുഖ കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ ചെയര്‍മാന് അമ്മ അയച്ച കത്ത് വൈറലാകുന്നു.   കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളിലാണ് തന്റെ മകള്‍ മരണത്തിന് കീഴടങ്ങിയത്.  അമിത ജോലി ഭാരമാണ് അവളുടെ മരണത്തിന് കാരണം. അവര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. അവളുടെ മരണം ഇതേ കുറിച്ച് മാറിച്ചിന്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കട്ടേയെന്ന എന്ന പ്രത്യാശയും അവര്‍ പങ്കുവെക്കുന്നു. 

'അവള്‍ക്ക് ജീവിത്തെ കുറിച്ച് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. സ്വപ്‌നങ്ങളുണ്ടായിരുന്നു. ഭാവിയെ കുറിച്ച ആശകളുണ്ടായിരുന്നു. ഇത്രയും വലിയ ഒരു കമ്പനിയുടെ ഭാഗമായതില്‍ അവള്‍ക്ക് അഭിമാനമായിരുന്നു. എന്നാല്‍ നാല് മാസങ്ങള്‍ക്ക് ശേഷം എന്നെ തകര്‍ക്കുന്ന വാര്‍ത്തയാണ് എന്നെ തേടിയെത്തിയത്. അവള്‍ ഞങ്ങളെ വിട്ട് പോയി എന്ന വാര്‍ത്ത. അവള്‍ക്ക് വെറും 26 വയസ്സേ ഉണ്ടായിരുന്നുള്ളു' അവരുടെ കത്തില്‍ പറയുന്നു. 

'അമിത ജോലിയെ മഹത്വവത്കരിക്കുന്ന തൊഴില്‍ സംസ്‌കാരത്തെ തിരുത്താന്‍ കമ്പനി തയ്യാറാകണം. ജോലിയെടുക്കുന്ന മനുഷ്യരെ അവഗണിക്കുന്നത് ഒഴിവാക്കി അവരെ പരിഗണിക്കുന്ന നിലയിലേക്ക് മാറണം. എന്റെ മകളുടെ മരണം ഉണരാനുള്ള ഒരു കോള്‍ ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു' അന്ന സെബാസ്റ്റ്യന്റെ അമ്മ അനിതാ അഗസ്റ്റിന്റെ കത്തില്‍ പറയുന്നു. 

മലയാളിയായ 26കാരി അന്ന സെബാസ്റ്റ്യന്‍ ആണ് ജൂലൈ 20ന് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ക2023 നവംബറില്‍ സിഎ പരീക്ഷ പാസായ അന്ന ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചേരുന്നത്.

'പഠനത്തില്‍ മികവ് പുലര്‍ത്തിയ പോരാളിയായിരുന്നു അന്ന. സ്‌കൂളിലും കോളേജിലും അവള്‍ ഒന്നാമതെത്തി, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തി. സിഎ പരീക്ഷയില്‍ മികച്ച വിജയം നേടി. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ പുനെ യൂണിറ്റില്‍ ചേര്‍ന്ന സമയത്ത് അമിത ജോലിഭാരം കാരണം നിരവധി ജീവനക്കാരാണ് രാജിവെച്ചത്. നീ വേണം ടീമിനെപ്പറ്റിയുള്ള ഈ മോശം അഭിപ്രായം മാറ്റാന്‍ എന്ന് മാനേജര്‍ പറഞ്ഞു. അവള്‍ കമ്പനിയില്‍ നന്നായി അധ്വാനിച്ചു. അവളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവള്‍ക്ക് എല്ലാം നല്‍കി. എന്നിരുന്നാലും, ജോലിഭാരവും പുതിയ അന്തരീക്ഷവും നീണ്ട മണിക്കൂറുകളും അവളെ ശാരീരികമായും വൈകാരികമായും മാനസികമായും ബാധിച്ചു. അവള്‍ ഉത്കണ്ഠയും ഉറക്കമില്ലായ്മയും സമ്മര്‍ദ്ദവും അനുഭവിക്കാന്‍ തുടങ്ങി. ചേര്‍ന്നതിന് തൊട്ടുപിന്നാലെ, പക്ഷേ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയത്തിന്റെ താക്കോല്‍ എന്ന് വിശ്വസിച്ച് അവള്‍ സ്വയം മുന്നോട്ട് പോയി' അനിതാ അഗസ്റ്റിന്‍ ഓര്‍മ്മിച്ചു.

'മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പുനെയില്‍ നടന്ന അന്നയുടെ സിഎ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാന്‍ പോലും ജോലിത്തിരക്ക് കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയത്. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്ക് പണം നല്‍കണമെന്നത് അന്നയുടെ സ്വപ്‌നമായിരുന്നു. അവള്‍ അവരുടെ ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. ഞങ്ങളുടെ കുട്ടിയുമായി ഞങ്ങള്‍ അവസാനമായി ചെലവഴിച്ച ആ രണ്ട് ദിവസങ്ങളില്‍ പോലും, ജോലി സമ്മര്‍ദ്ദം കാരണം അവള്‍ക്ക് അവ ആസ്വദിക്കാന്‍ കഴിഞ്ഞില്ല ' ഹൃദയവേദനയോടെ അനിതാ അഗസ്റ്റിന്‍ എഴുതി.

'വാരാന്ത്യങ്ങളില്‍ പോലും അവള്‍ രാത്രി വൈകിയും ജോലി ചെയ്തു. അവളുടെ അസിസ്റ്റന്റ് മാനേജര്‍ ഒരിക്കല്‍ രാത്രി അവളെ വിളിച്ചു, പിറ്റേന്ന് രാവിലെയോടെ പൂര്‍ത്തിയാക്കേണ്ട ഒരു ജോലിയുമായി ബന്ധപ്പെട്ടായിരുന്നു കോള്‍. തുടര്‍ന്ന് അവള്‍ക്ക് വിശ്രമിക്കാന്‍ സമയം കിട്ടിയില്ല. അവള്‍ തന്റെ ആശങ്കകള്‍ പ്രകടിപ്പിച്ചപ്പോള്‍, നിങ്ങള്‍ക്ക് രാത്രിയിലും ജോലി ചെയ്യാം. ഇതാണ് ഇവിടെ എല്ലാവരും ചെയ്യുന്നത് എന്നായിരുന്നു അസിസ്റ്റന്റ് മാനേജരുടെ പ്രതികരണം. എനിക്ക് മകളെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു'  അമ്മ പറഞ്ഞു.

അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും സ്ഥാപനത്തില്‍ നിന്നും ആരും പങ്കെടുത്തില്ലെന്നും അവര്‍ ആരോപിച്ചു. അന്നയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ കത്തിടപാടുകള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. അന്നയുടെ അമ്മയുടെ കത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

A heartfelt letter by the mother of Anna Sebastian, a 26-year-old CA who collapsed and died due to overwork at Ernst & Young India, has gone viral



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  6 hours ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  7 hours ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  8 hours ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  8 hours ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  8 hours ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  9 hours ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  10 hours ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  10 hours ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  10 hours ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  11 hours ago