യുഎഇ ലേബര്‍ ക്യാമ്പുകളിൽ പരിശോധന; മൂന്ന് ആഴ്ചക്കിടെ കണ്ടെത്തിയത് 352 നിയമലംഘനങ്ങൾ
അബുദബി: യുഎഇയിലെ ലേബർ ക്യാംപുകളിൽ പരിശോധന നടത്തി അധികൃതര്‍.പരിശോധനയിലെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഏകദേശം 15 ലക്ഷം തൊഴിലാളികൾ താമസിക്കുന്നതായി വെളിപ്പെടുത്തി. 1,800ലേറെ കമ്പനികൾ ഇലക്ട്രോണിക് ലേബര്‍ അക്കൊമൊഡേഷന്‍ സിസ്റ്റത്തിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യം ഉറപ്പാക്കാൻ യുഎഇ അധികൃതർ ശക്തമായ നടപടികളാണ് നടപ്പാക്കി വരുന്നത്. രാജ്യത്തെ വിവിധ ക്യാമ്പുകളിൽ മെയ് 20 മുതൽ ജൂൺ 7 വരെ നടത്തിയ പരിശോധനയിൽ 352 നിയമലംഘനങ്ങൾ കണ്ടെത്തിയത്.നിയമലംഘനങ്ങളിൽ ശുചിത്വം പാലിക്കാത്ത ക്യാമ്പുകൾ ,ശീതീകരണ സംവിധാനങ്ങളുടെ അഭാവമുള്ള ക്യാമ്പുകൾ , തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ സുരക്ഷിതമല്ലാത്ത സംഭരണം എന്നിവ ഉൾപ്പെടുന്നു.
നിയമലംഘനം കണ്ടെത്തിയ ചില കമ്പനികൾക്ക് മുന്നറിയിപ്പ് നൽക്കുകയും.,ചിലർക്ക് പിഴ ചുമത്തുകയും ചെയ്ത്തിട്ടുണ്ട്. താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ചില കമ്പനികൾക്ക് ഒരു മാസം സമയവും അധികൃതർ അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."