HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

ADVERTISEMENT
  
September 14 2024 | 06:09 AM

CPM Eyes Victory in Upcoming Local Polls Redraws Ward Boundaries

തിരുവനന്തപുരം: അടുത്തവര്‍ഷം ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനു മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ പുനര്‍വിഭജിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാണു വര്‍ദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ വാര്‍ഡുകളുടെ എണ്ണം 15,962 ല്‍ നിന്ന് 17,337 ആയി ഉയരും. 

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലുണ്ടായിരുന്ന 2080 വാര്‍ഡുകള്‍ 2267 ആയി ഉയര്‍ത്തി, ജില്ലാ പഞ്ചായത്തുകളില്‍ 15 ഡിവിഷനുകള്‍ വര്‍ദ്ധിപ്പിച്ചു. ഇന്നും നാളെയുമായി  മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ വാര്‍ഡ് നിര്‍ണയ വിജ്ഞാപനം  പുറത്തിറങ്ങും. ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാര്‍ഡ് കൂട്ടുന്ന തരത്തില്‍ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്താണ് വാര്‍ഡ് നിര്‍ണയ വിജ്ഞാപനം. പഞ്ചായത്തുകളിലെ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്ന കണക്ക് ജനസംഖ്യ വര്‍ദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനര്‍നിര്‍ണയിച്ചിരിക്കുന്നത്. 

വാര്‍ഡ് പുനര്‍നിര്‍ണയ വിജ്ഞാപനം എന്തിന് 

 പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍, ആഭ്യന്തര വകുപ്പിനെതിരായ പരാതികള്‍ തുടങ്ങി അടിമുടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ തദ്ദേശതിരഞ്ഞെടുപ്പിലെ ആധികാരിക വിജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഇതിനായുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയതന്ത്രമായി വേണം പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്ത് വാര്‍ഡ് നിര്‍ണയ വിജ്ഞാപനമിറക്കിയതിനെ കാണാന്‍. 

തിരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം നടത്തുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറിയ മാര്‍ജിനില്‍ കൈവിട്ട വാര്‍ഡുകള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കും വിധം സര്‍ക്കാരിന് അവസരമൊരുക്കാനുള്ള കുടില തന്ത്രത്തിന്റെ ഭാഗമാണ് എന്ന ആരോപണം വ്യാപകമായി ഉയരുന്നു. 

തദ്ദേശവാര്‍ഡ് പുനര്‍ നിര്‍ണയ കമ്മിഷനെ നിയമിച്ചത് ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡു വീതം വര്‍ദ്ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ പുതിയ വാര്‍ഡുകള്‍ ക്രമീകരിച്ചപ്പോള്‍ ഇത് മൂന്ന് വാര്‍ഡുകള്‍ വരെയായി ഉയര്‍ന്നു. മൊത്തം വാര്‍ഡുകളില്‍ 50 ശതമാനം വനിതാ സംവരണമാണ്, പട്ടിക ജാതി /വര്‍ഗ സംവരണവുമുണ്ട്. വാര്‍ഡ് വിഭജന നടപടികള്‍ സങ്കീര്‍ണവും അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതുമാണ്, കൂടാതെ പരാതികളില്‍ തീര്‍പ്പുണ്ടാവാന്‍ കാലതാമസമെടുക്കുകയും ചെയ്യും.

സംസ്ഥാനം നാള്‍ക്കുനാള്‍ കടത്തിലേക്കു നീങ്ങുമ്പോഴും നിയമങ്ങളില്‍ ഭേദഗതി വരുത്തി, സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നുവെങ്കില്‍ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണെന്ന് വേണം വിലയിരുത്താന്‍.

Ahead of the local polls, CPM redraws ward boundaries in a strategic move to gain an upper hand in the elections and emerge victorious.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  2 days ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  2 days ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  2 days ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  2 days ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  2 days ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  2 days ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  2 days ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  2 days ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  2 days ago