HOME
DETAILS

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

ADVERTISEMENT
  
July 26 2024 | 15:07 PM

cheif minister pinarayi vijayan wrote letter to rajnadh singh and sidharamayya

തിരുവനന്തപുരം: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡൈവര്‍മാരടക്കം അത്യാധുനിക സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചു. നാവികസേനയില്‍ നിന്ന് കൂടുതല്‍ വിദഗ്ദരെ അനുവദിക്കണമെന്നും, മുങ്ങല്‍ വിദഗ്ദരെ നിയോഗിക്കണമെന്നും രാജ്‌നാഥ് സിങ്ങിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

അതേസമയം അര്‍ജുനായുള്ള തിരച്ചില്‍ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും തുടരുകയാണ്. തെരച്ചിലില്‍ സിഗ്‌നല്‍ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യ പരിഗണനയെന്ന് സൈന്യം അറിയിച്ചു. സോണാര്‍, റഡാര്‍, ഐബോഡ് എന്നീ പരിശോധനകളില്‍ കിട്ടിയ സിഗ്‌നല്‍ ലഭിച്ച സ്ഥലത്താകും പരിശോധന. ഈ മൂന്ന് തരം പരിശോധനാ സംവിധാനങ്ങളില്‍ ഉറപ്പിച്ച പോയന്റാണിത്. പുതിയ പോയന്റിന് പഴയ പോയന്റുകളെക്കാള്‍ കൂടുതല്‍ സാധ്യത കല്‍പിക്കാന്‍ കഴിയില്ലെന്നും സൈന്യം പറയുന്നു. അതേസമയം, അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി സൈന്യം മടങ്ങിപ്പോയി. 


നേരത്തെ അര്‍ജുന്‍ അടക്കമുള്ളവരെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉന്നതതല യോഗത്തിന് ശേഷം പറഞ്ഞിരുന്നു. എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരുമെന്നും,  കാലാവസ്ഥ അനുകൂലമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. 

മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.  കൂട്ടായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല നേവല്‍ വിഭാഗത്തിനോട് ശ്രമം തുടരാന്‍ കലക്ടറും യോഗത്തില്‍ പങ്കെടുത്തവും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് ശക്തമായ അടിയൊഴുക്കാണുള്ളത്. അതിനാല്‍ നേവിക്ക് അവിടം വിദഗ്ദ പരിശോധന നടത്താന്‍ സാധിക്കുന്നില്ല. പുഴയില്‍ ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും പുഴയില്‍ ഡ്രഡ്ജിങ് നടത്തുക നിലവില്‍ അസാധ്യമായ കാര്യമാണെന്നും ജില്ല കലക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. 

cheif minister pinarayi vijayan wrote letter to rajnadh singh and sidharamayya



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

യൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ

Health
  •  8 hours ago
No Image

ഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു

Saudi-arabia
  •  8 hours ago
No Image

എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്‍ട്ടി നിലപാട്: തോമസ് ഐസക്

Kerala
  •  8 hours ago
No Image

ഇഷ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-07-09-2024

PSC/UPSC
  •  9 hours ago
No Image

റബീഉ റഹ്‌മ 2024 പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  9 hours ago
No Image

അബൂദബിയിൽ ബ്ലാക്ക് പോയിന്റ് കുറക്കാൻ സേവനം 8 വരെ

uae
  •  9 hours ago
No Image

43 വർഷത്തെ നേതൃത്വം; അജ്മാൻ ഭരണാധികാരിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

uae
  •  9 hours ago
No Image

സുരക്ഷാ മേഖലയിലെ സംഭാവനകൾ: രണ്ട് പ്രവാസികൾക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  10 hours ago