HOME
DETAILS

ലോക്‌സഭയിലെ പ്രവേശനോല്‍സവം ഇങ്ങനെ; കൂടുതല്‍ അംഗങ്ങളുടെയും സത്യപ്രതിജ്ഞ ഹിന്ദിയില്‍, ജയ്ശ്രീറാം വിളിയും, സ്വന്തം പേര് പറയാന്‍ മറന്ന് ചിരിപ്പിച്ചും അംഗങ്ങള്‍

  
backup
June 17 2019 | 16:06 PM

linguistic-diversity-on-show-as-new-mps-take-oath

 


ന്യൂഡല്‍ഹി: 17ാം ലോക്‌സഭയുടെ ആദ്യദിനമായ ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കണ്ടത് ഭാഷാ വൈവിധ്യം. കൂടുതല്‍ പേരും ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളും കൂടുതലായി ഉപയോഗിക്കപ്പെട്ടു. ഇന്നലെ പത്തുമണിയോടെ സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ബി.ജെ.പിയുടെ വിരേന്ദ്രകുമാറിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രോടേം സ്പീക്കറായ ഇദ്ദേഹമാണ് പിന്നീട് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്.


ചട്ടപ്രകാരം ലോക്‌സഭയുടെ നേതാവ് എന്ന നിലയ്ക്ക് പ്രധാനമന്ത്രിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത ശേഷം മുതിര്‍ന്ന അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ്, ബ്രജ്ഭൂഷണ്‍ സരണ്‍ സിങ്, ഭര്‍തൃഹരി മഹ്താബ് എന്നിവര്‍ ചെയ്തു. കൊടിക്കുന്നില്‍, ബ്രജ്ഭൂഷണ്‍, ഭര്‍തൃഹരി മഹ്താബ് എന്നിവര്‍ പ്രോടേം സ്പീക്കറെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സഹായിച്ചു. രാഷ്ട്രപതിയാണ് ഇവരെ ചുമതലപ്പെടുത്തിയത്. പിന്നീട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും സത്യപ്രതിജ്ഞചൊല്ലി. നരേന്ദ്രമോദിയും അമിത് ഷായും രാജ്‌നാഥ് സിങ്ങും ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. കേന്ദ്രമന്ത്രിമാരായ ഡോ. ഹര്‍ഷ് വര്‍ധന്‍, അശ്വിനികുമാര്‍ ചൗബെ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരുള്‍പ്പെടെയുള്ള ഏതാനും പേര്‍ സംസ്‌കൃതവും ഉപയോഗിച്ചു.


കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഡി.വി സദാനന്ദ ഗൗഡ എന്നിവര്‍ കന്നഡയിലും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള ജമ്മുകശ്മീരില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് ദോഗ്രിയിലും സത്യവാചകം ചൊല്ലി. പഞ്ചാബില്‍ നിന്നുള്ള ഭക്ഷ്യമന്ത്രി ഹര്‍സിമത് കൗറും ഹോഷിംപൂരിലെ ബി.ജെ.പി അംഗം സോം പ്രകാശും ഇംഗ്ലീഷിലാണ് ചൊല്ലിയത്. നേരത്തെ മെയ് 30ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെല്ലിയപ്പോള്‍ കൗര്‍ പഞ്ചാബിയാണ് ഉപയോഗിച്ചിരുന്നത്. അസമില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ രമേശ്വര്‍ തേളി, കൃപനാഥ് മല്ല, നബാ കുമാര്‍ സരാണി എന്നിവര്‍ അസമിയും ഉപയോഗിച്ചു. പശ്ചിമബംഗാളില്‍ നിന്നുള്ള ദേബശ്രീ ചൗധരി, രാജ്ദീപ് റോയ് എന്നിവര്‍ ബംഗാളിയും ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്‍ മറാത്തിയും നോര്‍ത്ത് ഗോവയില്‍ നിന്നുള്ള കേന്ദ്രമന്ത്രി ശ്രീപദ് യെഗോ നായിക് കൊങ്കണും ഉപയോഗിച്ചു.


ആന്ധ്രാപ്രദേശില്‍ നിന്നുള്ള തലാരി രങ്കയ്യ, വങ്ക ഗീതാവിശ്വനാഥ്, വൈ.എസ് അവിനാഷ് റെഡ്ഡി, ബീസെട്ടി വെങ്കട സത്യവതി, അദാല പ്രഭാകര റെഡ്ഡി, ബെള്ളന ചന്ദ്രശേഖര്‍, ഗോഡ്ഡെട്ടി മാധവി, എം.വി.വി സത്യനാരായണ, മാര്‍ഗണി ഭാരത്, എന്‍. റെഡ്ഡെപ്പ, ബാലശൗരി വല്ലഭാനെനി, നന്ദിഗാം സുരേഷ്, പൊച്ച ബ്രഹ്മാനന്ദ റെഡ്ഡി എന്നിവര്‍ തെലുങ്കും സംസ്ഥാനത്തുനിന്നുള്ള മറ്റു എം.പിമാര്‍ ഇംഗ്ലീഷും ഉപയോഗിച്ചു. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരമായിരുന്ന ഗൗതം ഗംഭീറും ഇംഗ്ലീഷ് ഉപയോഗിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള എല്ലാ അംഗങ്ങളും ഹിന്ദിയാണ് ഉപയോഗിച്ചത്. അസമില്‍ നിന്നുള്ള അബ്ദുല്‍ ഖാലിക് അല്ലാഹുവിന്റെ നാമത്തിലും സത്യവാചകം ചൊല്ലി.


സത്യപ്രതിജ്ഞയ്ക്കു ശേഷം ചില അംഗങ്ങള്‍ സഭയില്‍ ജയ്ശ്രീറാമും വിളിച്ചു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി അംഗം സാധ്വി പ്രജ്ഞാസിങ് സംസ്‌കൃതത്തില്‍ സ്വാമിജിയുടെ പേരില്‍ സത്യപ്രതിജ്ഞയെടുത്തത് വിവാദത്തിനിയാക്കി. പ്രജ്ഞാസിങ്ങിന്റെ നടപടിയില്‍ ചില അംഗങ്ങള്‍ പ്രതിഷേധമറിയിച്ചു. അടുത്തിരുന്നവര്‍ ഓര്‍മിച്ചപ്പോഴാണ് സത്യപ്രതിജ്ഞയ്ക്കിടെ സ്വന്തം പേര് ഉച്ചരിക്കാന്‍ മറന്ന കാര്യം ബി.ജെ.പിയുടെ ഹന്‍സ് രാജ് ഹന്‍സ് ഓര്‍ത്തത്. ഇതോടെ അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞചെയ്തു. മധ്യപ്രദേശില്‍ നിന്നുള്ള ജനാര്‍ദ്ധന്‍ മിശ്ര ബഘേലി ഭാഷ ഉപയോഗിച്ചെങ്കിലും വിവര്‍ത്തകര്‍ ഇല്ലാതിരുന്നതോടെ ഹിന്ദി തന്നെ ഉപയോഗിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്നും തുടരും. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 20ന് സംയുക്തസഭയെ രാഷ്ട്രപതി അഭിസംബോധനചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-04-2025

PSC/UPSC
  •  3 days ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം;രക്ഷപ്പെടാൻ ശ്രമിച്ച വ്യാജഡോക്ടർ പിടിയിൽ

latest
  •  3 days ago
No Image

ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

National
  •  3 days ago
No Image

കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി

Kerala
  •  4 days ago
No Image

കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

National
  •  4 days ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video

latest
  •  4 days ago
No Image

എല്ലാ പാഴ്‌സൽ ഷിപ്പ്‌മെന്റുകൾക്കും ദേശീയ വിലാസം നിർബന്ധമാക്കി സഊദി; നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും

Saudi-arabia
  •  4 days ago
No Image

തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം

National
  •  4 days ago
No Image

പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  4 days ago