
എംപിമാര്‍ തമ്മില്‍ കലഹം; പരസ്പരം ചെളിവാരിത്തേക്കുന്ന വാട്സാപ്പ് ചാറ്റുകളും പുറത്ത്; ആഭ്യന്തര കലഹത്തില്‍ ആടിയുലഞ്ഞ് തൃണമൂല്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാര്‍ തമ്മില്‍ കലഹവും തര്‍ക്കവും രൂക്ഷമെന്ന് സൂചന. തൃണമൂല്‍ എംപിമാരുടെ വാട്സാപ്പ് ചാറ്റുകള്‍ കൂടി പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ വെച്ച് ഉണ്ടായ തര്‍ക്കത്തിനിടെ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ അടുക്കല്‍ പോയി തന്നെ അറസ്റ്റ് ചെയ്യാന്‍ ഒരു തൃണമൂല്‍ വനിതാ എംപി പറഞ്ഞു, എന്നു പറഞ്ഞാണ് കല്യാണ്‍ ബാനര്‍ജി ആഭ്യന്തര കലഹത്തിന് തുടക്കമിട്ടത്.
'മോദിയും അദാനിയും ഒഴികെ അവരുടെ രാഷ്ട്രീയത്തില്‍ മറ്റൊരു പ്രശ്നവുമില്ല' ആരുടെയും പേരെടുത്തു പരാമര്‍ശിക്കാതെ, കല്യാണ്‍ ബാനര്‍ജി ഈ എംപിയെ വിമര്‍ശിച്ചു. താന്‍ ചെയ്തത് തെറ്റാണെന്ന് മമത ബാനര്‍ജി പറഞ്ഞാല്‍ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ആ സംസ്കാരമില്ലാത്ത സ്ത്രീയെ ഞാന്‍ അംഗീകരിക്കില്ല! പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കൂടുതല്‍ സമയം നല്കാന് എന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന ആ വനിതാ എംപിയെ ഞാന്‍ സഹിക്കില്ല. ഇതെന്താണ്?' അദ്ദേഹം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഏപ്രില്‍ 4 ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമര്‍പ്പിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്താണ് സംഭവം നടന്നതെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. സംഘര്‍ഷത്തിന്റെ ക്ലിപ്പുകളും സ്ക്രീന്‍ഷോട്ടുകളും മാളവ്യ പങ്കുവെച്ചു.
വീഡിയോയില്‍, കല്യാണ്‍ ബാനര്‍ജി മറ്റൊരു എംപിക്കെതിരെ ആഞ്ഞടിക്കുന്നത് കേള്‍ക്കാം. അതേസമയം രാജ്യസഭാ എംപി ഡെറക് ഒബ്രിയന്റേതാണെന്ന് കരുതപ്പെടുന്ന മറ്റൊരു ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. 'നമ്മള് ഒരു പൊതുസ്ഥലത്താണ് സഹോദരാ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു' എന്ന് ഡെറിക് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലെത്തിയപ്പോള്‍ ഒരു വനിതാ എംപി എന്നോട് ആക്രോശിച്ചു. അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു, ഞാനും അതിനനുസരിച്ച് പ്രതികരിച്ചു. അതിനിടയില്‍, അവര്‍ ബിഎസ്എഫിന്റെ അടുത്തേക്ക് ഓടിച്ചെന്ന് എന്നെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു,' ബാനര്‍ജി ആരോപിച്ചു.
'ഈ സ്ത്രീക്ക് രാഷ്ട്രീയത്തില്‍ മോദിയും അദാനിയും ഒഴികെ മറ്റൊരു പ്രശ്നവുമില്ല. മറ്റൊരു ബിജെപി നേതാവിനെയും അവര്‍ ഒരിക്കലും വെല്ലുവിളിക്കുന്നില്ല. എന്റെ അറസ്റ്റ് ആവശ്യപ്പെടാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു? അവര്‍ ആരാണ്?' ഒരു എംപിയുടെയും പേര് പരാമര്‍ശിക്കാതെ കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ എംപി സൗഗത റോയിയും വീഡിയോകളോട് പ്രതികരിച്ചിരുന്നു. തൃണമൂലിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്ര പാര്‍ലമെന്റില്‍ കരയുന്നത് കണ്ടുവെന്നും കല്യാണ്‍ ബാനര്‍ജി ഒരു വനിതാ എംപിയോട് മോശമായി പെരുമാറിയെന്നും ഇതില്‍ അവര്‍ പ്രതിഷേധിച്ചുവെന്നും അവര്‍ പറഞ്ഞു.
കല്യാണിന്റെ പെരുമാറ്റത്തെക്കുറിച്ച് അവര്‍ പരാതിപ്പെടാന്‍ പോവുകയായിരുന്നുവെന്ന് റോയ് പറഞ്ഞു. കല്യാണിന്റെ പെരുമാറ്റം സഹിക്കാന്‍ കഴിയില്ലെന്നും മമത ബാനര്‍ജിയെ ഇതിനെക്കുറിച്ച് അറിയിക്കണമെന്നും പല എംപിമാരും പറഞ്ഞു. എന്നാല്‍, പ്രശ്നം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്നും റോയ് പറഞ്ഞു.
സൗഗതാ റോയിയെയും കല്യാണ്‍ ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചു. വര്‍ഷങ്ങളായി സൗഗത റോയിയാണ് പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന് കാരണക്കാരനെന്ന് ബാനര്‍ജി തിരിച്ചടിച്ചു.
പ്രിയരഞ്ജന് ദാസ് മുന്‍ഷിയോട് റോയ് പുലര്‍ത്തുന്ന കൂറാണ് മമത ബാനര്‍ജിയോടുള്ള അദ്ദേഹത്തിന്റെ നിസ്സംഗതയ്ക്ക് കാരണമെന്ന് ബാനര്‍ജി പറഞ്ഞു. 'അദ്ദേഹം പ്രിയരഞ്ജന് ദാസ് മുന്‍ഷിയുടെ അനുയായിയായിരുന്നു, അതിനാല്‍ ആളുകള്‍ മമത ബാനര്‍ജിയെ അധിക്ഷേപിക്കുമ്പോള്‍ അദ്ദേഹം ഒരിക്കലും വിഷമിക്കാറില്ല,' ബാനര്‍ജി പറഞ്ഞു.
നാരദ സ്റ്റിംഗ് ഓപ്പറേഷന് വിവാദവും അദ്ദേഹം പരാമര്‍ശിച്ചു. സുഗത റോയിയെ 'നാരദ ചോര്‍' എന്ന് വിളിച്ച ബാനര്‍ജി പണം സ്വീകരിക്കുന്നത് ക്യാമറയില്‍ പതിഞ്ഞതായി ആരോപിക്കപ്പെടുന്ന കാര്യം റോയിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. .
ചാറ്റ് പുറത്തുവന്നതിലും എംപിമാര്‍ക്കിടയിലെ തര്‍ക്കത്തിലും മുഖ്യമന്ത്രി മമത ബാനര്‍ജി അസ്വസ്ഥയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 'ഒരു എംപിയും ഈ പ്രതിസന്ധി കൂടുതല്‍ വഷളാക്കരുത്,' തൃണമൂല്‍ അധ്യക്ഷ തന്റെ പാര്‍ട്ടി അംഗങ്ങളോട് അഭിമുഖം നല്കുന്നതില് നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുനമ്പം; നിര്‍ണായക ഇടപെടലിന് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചു
Kerala
• 18 hours ago
വഖ്ഫ്: സുപ്രിം കോടതി നടപടി പ്രത്യാശ പകരുന്നത്-കുഞ്ഞാലിക്കുട്ടി; താല്‍ക്കാലിക ആശ്വാസം, നിയമ പോരാട്ടം തുടരും-ഉവൈസി
National
• 18 hours ago
'എങ്ങനെ ഞാന്‍ ഇനി ഉമ്മയെ കെട്ടിപ്പിടിക്കും?'; ഇസ്റാഈല്‍ ആക്രമണത്തില്‍ ഇരു കൈകളും നഷ്ടപ്പെട്ട ഫലസ്തീനീ ബാലന് മഹ്മൂദ് അജ്ജോറിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ്
latest
• 18 hours ago
വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല; പിന്തുണയിൽ പുനർവിചിന്തനത്തെ കുറിച്ച് ആലോചിക്കും- ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
Kerala
• 18 hours ago
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീർ റഷ്യയിലേക്ക് പുറപ്പെട്ടു
qatar
• 19 hours ago
ഉറക്കത്തില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ കിടക്കയില്‍ പാമ്പിനെ കൊണ്ടിട്ടു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• 19 hours ago
വഖ്ഫ് കേസില്‍ സര്‍ക്കാരിന് ഒരാഴ്ച സമയം; അതുവരെ തല്‍സ്ഥിതി തുടരണം, നിയമനവും പാടില്ല | Waqf Act Case
National
• 19 hours ago
നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വഖഫ് റാലി മൂന്നിന്
Kerala
• 20 hours ago
'പൊലിസ് മധ്യസ്ഥന്റെ പണിയെടുക്കേണ്ട, കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് സമാധാന ചര്‍ച്ചക്കില്ല,തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ല'രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 20 hours ago
'അക്രമിച്ചവരെല്ലാം ബിജെപിക്കാര്‍, അക്രമിക്കൂട്ടത്തില്‍ ഒരു മുസ്ലിമുമില്ല'; വഖ്ഫ് വിഷയത്തിലെ ബംഗാള്‍ സംഘര്‍ഷത്തിന് പിന്നിലെ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്
latest
• 20 hours ago
'ഇവിടെ നിങ്ങള്‍ മുസ്ലിംകള്ക്കെതിര്, യുഎഇയില്‍ നിങ്ങള്‍ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്യുന്നു'; മോദിയേയും ബിജെപിയേയും പരിഹസിച്ച് മമതാ ബാനര്‍ജി
National
• 21 hours ago
'ഇനി നിങ്ങള്‍ വിശ്രമിക്ക്, ഞങ്ങള്‍ നിയമം നിര്‍മ്മിക്കാം'; നിയമ നിര്‍മ്മാണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുത്തന്‍ പരീക്ഷണത്തിന് യുഎഇ
uae
• a day ago
അധ്യാപകന്റെ ജീവിതം തകർത്ത വ്യാജ പീഢന പരാതി: ഏഴുവർഷത്തിനുശേഷം വിദ്യാർഥിനിയുടെ കുറ്റസമ്മതം
Kerala
• a day ago
ഡാന്‍സാഫ് പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ
Kerala
• a day ago
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചതായി ആരോപണം
Kerala
• a day ago
'സമ്പദ്വ്യവസ്ഥയെ തളര്‍ത്തും, തൊഴിലില്ലായ്മ വര്‍ധിപ്പിക്കും' ട്രംപിന്റെ താരിഫ് നയങ്ങളില്‍ ശക്തമായ മുന്നറിയിപ്പുമായി ഫെഡറല്‍ റിസര്‍വ് ചെയര്മാന്
International
• a day ago
UAE Weather Updates: യുഎഇയില്‍ ഇന്ന് പുറത്തിറങ്ങുന്നത് പ്രയാസമാകും, പൊടിക്കാറ്റിന് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
latest
• a day ago
സസ്പെൻഷനിൽ ഉപജീവനപ്പടി നൽകാത്തതിനാൽ കടം ചോദിച്ച് വിഷുദിനത്തിൽ എസ്പിക്ക് പൊലിസുകാരന്റെ ഹൃദയഭേദകമായ കത്ത്
Kerala
• a day ago
മാതാപിതാക്കളുടെ എതിർപ്പിനെതിരെ വിവാഹിതരായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
National
• a day ago
'ആ നടന് ഷൈന്‍ ടോം ചാക്കോ' മോശമായി പെരുമാറിയ നടനെവെളിപെടുത്തി വിന്‍സി അലോഷ്യസ്; ഫിലിം ചേംബറിനും ഐ.സി.സിക്കും പരാതി നല്കി
Kerala
• a day ago
അബൂദബിയില്‍ പ്രാദേശിക വാക്സിന് വിതരണ കേന്ദ്രം തുറന്നു; ലക്ഷ്യം ആരോഗ്യമേഖലയിലെ സമഗ്രവികസനം
uae
• a day ago