
മധ്യപ്രദേശ്: ക്രിസ്ത്യാനികളുടെ ബസ് തടഞ്ഞ് വി.എച്ച്.പി ആക്രമണം, അന്വേഷിക്കാനെത്തിയ നേതാക്കളെ പൊലിസിന് മുന്നിലിട്ട് മര്‍ദിച്ചു; പ്രതിഷേധക്കുറിപ്പില്‍ അക്രമികളുടെ പേരില്ല

ഭോപ്പാല്‍: ഇന്ത്യയില്‍ വീണ്ടും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ബസ് തടഞ്ഞുനിര്‍ത്തിയ ശേഷമാണ് വി.എച്ച്.പിയും ബജ്‌റംഗ്ദളും ആക്രമണമഴിച്ചുവിട്ടത്. മാണ്ട്‌ല ജില്ലയില്‍ നിന്നുള്ള 50 ഓളം ക്രിസ്ത്യന്‍ ഗോത്രവര്‍ഗക്കാര്‍ സഞ്ചരിച്ച ബസ്സാണ് തിങ്കളാഴ്ച നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനം ആരോപിച്ച് തടഞ്ഞത്. ബസ് തടഞ്ഞശേഷം ഹിന്ദുത്വവാദികള്‍ ബസ്സിനുള്ളിലേക്ക് ഇരച്ചുകയറിയതോടെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പൊലിസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. ബസ്സിലെ മുഴുവന്‍ യാത്രക്കാരുടെയും പേരും വിലാസവും മൊബൈല്‍ നമ്പറും രേഖപ്പെടുത്തുകയുംചെയ്തു.
ഭവര്‍താല്‍ ഗാര്‍ഡനിലെ ചര്‍ച്ചിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നവരായിരുന്നു ബസ്സിലുണ്ടായിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം നിഷേധിച്ച ബസ് യാത്രക്കാര്‍, തങ്ങളുടെ പൂര്‍വികരും ക്രിസ്ത്യാനികളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
സംഭവം അന്വേഷിക്കാനായി പൊലിസ് സ്റ്റേഷനിലെത്തിയ ജബല്‍പൂര്‍ രൂപതയുടെ വികാരി ജനറലും സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ പള്ളിയിലെ ഇടവക പുരോഹിതനുമായ ഡോ. ഫാ. ഡേവിസ് ജോര്‍ജ്ജിനെയും സംഘത്തെയും ഹിന്ദുത്വവാദികളായ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. ഇതോടെ ഇന്നലെ ഉച്ചയോടെ പൊലിസ് സ്റ്റേഷനു മുന്നില്‍ ക്രിസ്ത്യാനികള്‍ ധര്‍ണനടത്തി. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മര്‍ദിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥലത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അധിക പൊലിസിനെ വിന്യസിച്ചു.
അതേസമയം, ജബല്‍പൂരില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) അപലപിച്ചു. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും നിര്‍ണായക പങ്ക് വഹിക്കുകയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ക്രിസ്ത്യന്‍ സമൂഹത്തെ തീവ്രവാദികളും ദേശവിരുദ്ധരുമാക്കുന്നത് ദുഃഖകരമാണെന്ന് സി.ബി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു. സമുദായത്തെ ആവര്‍ത്തിച്ച് ലക്ഷ്യംവയ്ക്കുകയും ഉപദ്രവിക്കുകയും ആരാധന നടത്താനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അക്രമികളുടെ പേര് പരാമര്‍ശിക്കാത്ത പ്രസ്താവനയില്‍ സി.ബി.സി.ഐ ചൂണ്ടിക്കാട്ടി.
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള അസ്വസ്ഥത ഉളവാക്കുന്ന ഒരു രീതിയുടെയും തന്ത്രത്തിന്റെയും ഭാഗമാണ് ഈ സംഭവമെന്ന് ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. അടിയന്തിരമായി ഇടപെട്ട് ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കാന്‍' അവര്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റുള്ളവരെയും അഭ്യര്‍ത്ഥിച്ചു.
On March 31, 2025, in Jabalpur, Madhya Pradesh, members of right-wing Hindutva organizations intercepted buses carrying Christian tribal passengers from Mandla district, accusing them of participating in forced religious conversions. The mob directed the buses to Ranjhi police station, leading to hours of chaos. VHP District Coordinator Aarti Shukla alleged that tribals were being converted through enticement and demanded thorough examination of the passengers' documentation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാചക വാതക വിലയിൽ കുറവ്: റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസം!
National
• 10 hours ago
പ്രവാസികൾക്ക് സന്തോഷ വാർത്ത; ഏപ്രിൽ 20 മുതൽ മസ്കത്ത് - കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവിസ് ആരംഭിച്ച് ഇൻഡിഗോ
oman
• 11 hours ago
രത്തൻ ടാറ്റയുടെ 3800 കോടി രൂപയുടെ സമ്പത്ത് ആർക്കെല്ലാം ?
National
• 11 hours ago
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം
Kerala
• 11 hours ago
കരയാക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്‌റാഈല്‍; ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 40ലേറെ ഫലസ്തീനികളെ
International
• 12 hours ago
റോഡുകളിലെ അഭ്യാസം ഇനി വേണ്ട; കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ
Kuwait
• 12 hours ago
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകുന്നവർക്ക് ഇ-പാസ് നിർബന്ധം; കടകൾ അടച്ചു വ്യാപാരികളുടെ പ്രതിഷേധം
National
• 13 hours ago
ഇതാണ് സന്ദർശിക്കാനുള്ള അവസാന അവസരം; ദുബൈയിലെ ഔട്ട്ഡോർ വിനോദസഞ്ചാര കേന്ദ്രങ്ങൾ വേനൽക്കാലത്ത് അടച്ചിടാനൊരുങ്ങുന്നു
uae
• 13 hours ago
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
Kerala
• 13 hours ago
വാളയാര്‍ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Kerala
• 13 hours ago
'നടക്കുന്നത് തെറ്റായ പ്രചരണം, ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും' കിരണ്‍ റിജിജു; പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില്‍ അവതരിപ്പിച്ചു
National
• 14 hours ago
2025 ഏപ്രിൽ മുതൽ ഇന്ത്യയിൽ ബാങ്കിംഗ് നിയമങ്ങളിൽ വന്ന എല്ലാ മാറ്റങ്ങളെയും അറിയാം
National
• 15 hours ago
വഖഫ് ഭേദഗതി ബില്‍ അവതരണം തുടങ്ങി; ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം | Waqf Bill
National
• 15 hours ago
യുഎഇ: വീട്ടുജോലിക്കാരെ നിയമിക്കുകയാണോ? റിക്രൂട്ട്മെന്റ് ഫീ തിരികെ ലഭിക്കുന്ന സാഹചര്യങ്ങൾ അറിയാം
uae
• 15 hours ago
വഖഫ് ബില്‍ ഭരണഘടനാ വിരുദ്ധം; എല്ലാ അധികാരങ്ങളും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനാണ് നീക്കം- ഇ.ടി മുഹമ്മദ് ബഷീര്‍
National
• 16 hours ago
ജാതിവിവേചനത്തില്‍ രാജി; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരന് ബി.എ ബാലു രാജിവച്ചു
Kerala
• 17 hours ago
സഊദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിൽ; കാലാവസ്ഥാ പ്രവചനം
Saudi-arabia
• 17 hours ago
ആഗോളതാപനം 40 ശതമാനം ദരിദ്രരാക്കും; ആഗോള ജി.ഡി.പിയില്‍ 40% ഇടിവ് വരുത്തുമെന്നും പഠനം
Environment
• 17 hours ago
വഖഫ് ബില്‍ മുസ്ലിംകളെ മാത്രമല്ല ബാധിക്കുക, ഭാവിയില്‍ മറ്റു ന്യൂനപക്ഷങ്ങളുടെ ഭൂമിയും കേന്ദ്രം പിടിച്ചെടുക്കും; ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ്
National
• 15 hours ago
എടിഎം പിൻവലിക്കൽ നിരക്ക് 23 രൂപയായി ഉയരും; ആർബിഐ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു
National
• 15 hours ago
വഖഫ് ബില്‍: കെ.സി.ബി.സി നിലപാട് തള്ളി കോണ്‍ഗ്രസ്
National
• 16 hours ago