
ഭര്‍ത്താവിനെ കൊന്ന ശേഷം കാമുകനൊപ്പം ഹോളി ആഘോഷം; മുസ്കാന്റെയും സാഹിലിന്റെയും മണാലി യാത്രയുടെ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊന്ന് വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റ് ഉപയോഗിച്ച് അടച്ചശേഷം ഭാര്യയും കാമുകനും മണാലിയിലേക്ക് നടത്തിയ യാത്രയുടെ വിശദാംശങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സൗരഭ് രാജ്പുത്തിന്റെ ഭാര്യ മുസ്കാന് റസ്തോഗിയും കാമുകന് സാഹിലും മണാലി യാത്ര ആസ്വദിക്കുന്നതിന്റെയും ഹോളി ആഘോഷിക്കുന്നതിന്റെയും വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ക്രൂരമായ കൊലപാതകം നടത്തിയിട്ടും ഒന്നും സംഭവിക്കാത്ത മട്ടിലാണ് ഇരുവരും ഹോളി ആഘോഷിക്കുന്നത്. മാര്‍ച്ച് നാലിന് സൗരഭിനെ കൊന്ന് വെട്ടിനുറുക്കി വീപ്പക്കുള്ളിലാക്കി അടച്ചുവച്ചതിനു ശേഷമാണ് ഇരുവരും മണാലിയയിലേക്ക് പുറപ്പെട്ടത്. മണാലിയില്‍ വെച്ച് സന്തോഷത്തോടെ ഹോളി പാര്‍ട്ടിയില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന ഇരുവരുടെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മണാലി സന്ദകര്‍ശനത്തിനു ശേഷം കസൗളിലെത്തി സാഹിലിന്റെ ജന്മദിനം ആഘോഷിക്കുന്ന ഇരുവരുടെ വീഡിയോയും പുറത്തുവന്നിരുന്നു.
സാഹിലിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ മുസ്കാന്റെ ഐഡി കാര്‍ഡും കൂടി കിട്ടിയാലേ റൂം ലഭിക്കൂ എന്നു ഹോട്ടല്‍ അധികൃതര്‍ വാശി പിടിച്ചതോടെയാണ് മുസ്കാന് ഐഡി കാര്‍ഡ് നല്കാന് തയ്യാറായത്. ഇരുവരും വളരെ അപൂര്‍വമായി മാത്രമേ റൂമില്‍ നിന്നും പുറത്തിറങ്ങിയിരുന്നുള്ളൂ എന്നും ആറു ദിവസത്തില്‍ ഒരു ദിവസം മാത്രമാണ് ഇവര്‍ റൂം വൃത്തിയക്കാന്‍ അനുവദിച്ചതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിനു ശേഷം സൗരഭിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഡ്രമ്മിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നു. സൗരഭിനെ കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ യുവതിയുടെ അമ്മ പൊലിസിനെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലിസ് വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രം കണ്ടെടുക്കുകയും, ഡ്രം സിമന്റ്കൊണ്ട് ഉറപ്പിച്ചതിനാല്‍ താമസം നേരിടുകയും ഒടുവില്‍, മോര്‍ച്ചറിയില്‍ കൊണ്ടുപോയി മുറിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
2016ല്‍ ആയിരുന്നു മുസ്കാന് റസ്തോഗിയെ സൗരഭ് വിവാഹം ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദമ്പതികള്‍ മീററ്റില്‍ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
uae
• 10 hours ago
കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്
Cricket
• 11 hours ago
ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
International
• 11 hours ago
പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
Kerala
• 11 hours ago
സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്
Saudi-arabia
• 11 hours ago
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
Kerala
• 12 hours ago
രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 12 hours ago
മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്
Kerala
• 13 hours ago
ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു
oman
• 13 hours ago
ലൈസന്‍സ് നിയമം പരിഷ്കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ചതടക്കം നിര്‍ണായക മാറ്റങ്ങള്‍
Kuwait
• 14 hours ago
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 15 hours ago
കറൻ്റ് അഫയേഴ്സ്-23-03-2025
PSC/UPSC
• 15 hours ago
ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ
National
• 16 hours ago
ബംഗളൂരുവില്‍ വാഹാനാപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
Kerala
• 16 hours ago
കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
Kerala
• 19 hours ago
ഇസ്റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്ക്കാരത്തിനിടെ
International
• 19 hours ago
ഹൈദരാബാദിൽ പോയി എല്ലാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക
National
• 19 hours ago
27 ദിവസം ജയിലിൽ; ക്രൂരമായ ആക്രമണങ്ങൾ നേരിട്ടിട്ടും നിശ്ബ്ദത; ഒടുവിൽ നന്ദി പറഞ്ഞ് റിയ
National
• 19 hours ago
വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; മഴയിൽ നശിച്ച് പുസ്തകങ്ങൾ
Kerala
• 17 hours ago
സ്വര്‍ണമോ സ്റ്റോക്ക് മാര്‍ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം
Business
• 18 hours ago
കോഴിക്കോട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ കഴുത്തിൽ പിടിച്ച് തള്ളി; ടെക്സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ
Kerala
• 18 hours ago