HOME
DETAILS

പൂന്തോട്ട പരിപാലനം, പച്ചക്കറി കൃഷി, ജലപരീക്ഷണം....​ഗവേഷണങ്ങളിൽ മുഴുകിയ ആകാശ നാളുകൾ 

  
Web Desk
March 19 2025 | 01:03 AM

Sunita Williams Engages in Research  Gardening Amid Extended Space Mission

ബഹിരാകാശ നിലയത്തില്‍ ദൗത്യം അനിശ്ചിതമായി നീണ്ടെങ്കിലും അതൊന്നും സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ബാധിച്ചില്ല. അവര്‍ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കൊപ്പം മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. സുനിത വില്യംസ് പൂന്തോട്ട പരിപാലനം, പച്ചക്കറി കൃഷിയെ കുറിച്ചുള്ള ഗവേഷണം, ജലപരീക്ഷണം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടു.

ചെടികള്‍ക്ക് വെള്ളം നനയ്ക്കുകയും അവയുടെ സൂക്ഷ്മ വളര്‍ച്ചയെ കുറിച്ച് പഠിക്കുകയും ചെയ്തു. ബഹിരാകാശത്തെ പ്രത്യേക സാഹചര്യത്തില്‍ സസ്യവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചാണ് അവര്‍ ഗവേഷണം ചെയ്തത്. ഭാവിയില്‍ ബഹിരാകാശത്തെത്തുന്ന ഗവേഷകര്‍ക്ക് സസ്യാഹാരം ലഭ്യമാക്കാനുള്ള പഠനമാണ് സുനിത നിര്‍വഹിച്ചത്. ബഹിരാകാശ നിലയത്തില്‍ വെള്ളം വീണ്ടെടുക്കുന്നതിനെ കുറിച്ചും അവര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

സൂക്ഷ്മ ജീവികളുടെ സാധ്യത തേടിയുള്ള പഠനത്തിലാണ് വില്‍മോര്‍ ശ്രദ്ധയൂന്നിയത്. ഇതിനായി ബഹിരാകാശ നിലയത്തിന്റെ പുറംഭാഗത്ത് വില്‍മോര്‍ നിരവധി തവണ പരിശോധനകളില്‍ ഏര്‍പ്പെട്ടു. അതേസമയം, സൂക്ഷ്മാണുക്കളെ കുറിച്ചുള്ള പരീക്ഷണത്തില്‍ സുനിത വില്യംസും മുഴുകി. ബാക്ടീരിയ, യീസ്റ്റ് എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരീക്ഷണങ്ങള്‍ ശാസ്ത്ര ലോകത്തിന് വഴിത്തിരിവ് സമ്മാനിക്കുന്നതായിരുന്നു.

സൂക്ഷ്മ ജീവികളുടെ കോശഘടന, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരീക്ഷിച്ച സുനിത വില്യംസ് ഭാവിയില്‍ ബഹിരാകാശത്ത് ഭക്ഷണം, മരുന്ന് തുടങ്ങിയവ നിർമിക്കുന്നതിലേക്കുള്ള ദിശാസൂചിയായി അവരുടെ പരീക്ഷണങ്ങളെ മാറ്റി.

ALSO READ: മണ്ണിൽ തൊട്ട് സുനിത; ഇനി പറയാൻ ആകാശ കഥകൾ ബാക്കി 

ഇന്ന് രാവിലെ 3.27 ഓടെയാണ് സുനിതയും സംഘവും ഭൂമിയിലിറങ്ങിയത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ നിമിഷം. 2024 ജൂൺ 5-ന് ആരംഭിച്ച വെറും എട്ട് ദിവസത്തെ ദൗത്യമായിരുന്നു സുനിതയുടെയും ബുച്ചിന്റെയും ലക്ഷ്യം. ബോയിങ് സ്റ്റാർലൈനർ എന്ന പേടകത്തിൽ അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയർന്നു. പക്ഷേ, യാത്രയ്ക്കിടെ പേടകത്തിൽ സാങ്കേതിക തകരാറുകൾ ഉണ്ടായതോടെ, ആ ചെറിയ ദൗത്യം ഒൻപത് മാസത്തെ ഒരു അപ്രതീക്ഷിത സാഹസികതയായി മാറുകയായിരുന്നു. ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറുകളും കാരണം, സ്റ്റാർലൈനർ അവരെ തിരികെ കൊണ്ടുവരാൻ സുരക്ഷിതമല്ലെന്ന് നാസ തീരുമാനിച്ചു. 

തിരിച്ചുവരവ് എളുപ്പമായിരുന്നില്ല. അവരുടെ പകരക്കാരായ ക്രൂ-10 ദൗത്യം 2025 മാർച്ച് 14-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പറന്നുയർന്നു. നാസയുടെ ആൻ മക്ലെയ്ൻ, നിക്കോൾ ഏയേഴ്സ്, ജപ്പാന്റെ തകുയ ഒനിഷി, റഷ്യയുടെ കിറിൽ പെസ്കോവ് എന്നിവർ അടങ്ങുന്ന ഈ സംഘം മാർച്ച് 16-ന് ഐഎസ്എസിൽ എത്തി. കൃത്യവും സൂക്ഷവുമായ നിരീക്ഷണങ്ങൾക്ക് ശേഷം, സുനിതയും ബുച്ചും തിരിച്ചുള്ള യാത്രയ്ക്ക് ഒരുങ്ങി.

2025 മാർച്ച് 18-ന് , ക്രൂ ഡ്രാഗൺ പേടകം ഐഎസ്എസിൽ നിന്ന് വേർപെട്ടു. 17 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം, ഫ്ലോറിഡയ്ക്ക് സമീപമുള്ള ഗൾഫ് ഓഫ് മെക്സിക്കോയിൽ പേടകം സുരക്ഷിതമായി "സ്പ്ലാഷ്‌ഡൗൺ" ചെയ്തു. ആ നിമിഷം, ആകാശത്ത് പാരച്യൂട്ടുകൾ വിരിഞ്ഞ്, പേടകം കടലിന്റെ നീലിമയിൽ പതുക്കെ ഇറങ്ങുന്നത് ലോകം കണ്ടു. സ്പേസ് എക്സിന്റെ രക്ഷാ ടീം അവരെ സ്വീകരിക്കാൻ കാത്തുനിന്നു. സുനിതയും ബുച്ചും ഒൻപത് മാസത്തിന് ശേഷം ഭൂമിയുടെ വായു ശ്വസിച്ചു.

 

 

Despite the extended space mission, astronauts Sunita Williams and Butch Wilmore remain active, conducting experiments and research. Sunita Williams is engaged in gardening, vegetable cultivation studies, and water experiments aboard the space station. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തക്കൊതി തീരാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്

International
  •  2 days ago
No Image

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

International
  •  2 days ago
No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  2 days ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  2 days ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  2 days ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  2 days ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  2 days ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  2 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  2 days ago