
വയനാട് ദുരന്തം; 21 കുടുംബങ്ങളെ വാടക ലിസ്റ്റിൽ നിന്നും ഒഴിവാക്കി

കൽപ്പറ്റ: ഉരുൾ ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളുടെ വീട്ടുവാടക മുടങ്ങി. 21 കുടുംബങ്ങളുടെ വാടകയാണ് മാർച്ച് പകുതി പിന്നിട്ടിട്ടും ലഭിക്കാത്തത്. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ അടക്കം 83 കുടുംബങ്ങളുടെ വാടകയാണ് ആദ്യം മുടങ്ങിയിരുന്നത്. വിഷയം സമരസമിതി റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ മന്ത്രി ഇടപെട്ട് 62 കുടുംബങ്ങൾക്ക് വാടക നൽകാനുള്ള നടപടി കൈകൊണ്ടു. എന്നാൽ ലിസ്റ്റിലെ 21പേർ വീണ്ടും പുറത്തായി. ചൂരൽമല കൊയിനാക്കുളം മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളാണ് ഇവർ. ഇവരുടെ വാടക മുടങ്ങിയതിൽ വിശദീകരണം ലിസ്റ്റിൽ അകപ്പെടാത്ത മുഴുവൻ കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇവർ ഗോ സോണിൽ ഉൾപ്പെട്ടവരാണെന്നും തിരികെ വീടുകളിലേക്ക് മടങ്ങണമെന്നുമാണ് അധികൃത ഭാഷ്യം. ഇതോടെയാണ് ലിസ്റ്റിന് പുറത്തുള്ള കുടുംബങ്ങളും ആധിയിലായത്. ഒരാളുടെ വാടകയും മുടങ്ങില്ലെന്നും മുടക്കം വന്നാൽ തന്നെ വിവരമറിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ സാങ്കേതികതടസങ്ങൾ നീക്കി വാടക അനുവദിച്ച് നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞിരുന്നു.
അതുപ്രകാരം ലിസ്റ്റ് നൽകിയതിൽ 62 ആളുകൾക്ക് ലഭിച്ചെങ്കിലും തങ്ങളുടെ കാര്യത്തിൽ മന്ത്രി വാക്ക് പാഴായെന്നാണ് കുടുംബങ്ങളുടെ ആരോപണം. വാടക മുടങ്ങിയാൽ ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടി വരുമെന്ന ആധി ഇവർക്കെല്ലാമുണ്ട്. രണ്ട് മാസം പിന്നിട്ടാൽ വീണ്ടും വർഷകാലമെത്തുമെന്നത് ഇവരുടെ ഭീതി ഇരട്ടിപ്പിക്കുകയാണ്.
കുറച്ച് വർഷങ്ങളായി പ്രദേശത്ത് ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുന്നു. അതാണ് രണ്ട് നാടുകളെതകർത്ത ഉരുൾപൊട്ടലിൽ കലാശിച്ചത്. ഉരുളിന്റെ പ്രഭവസ്ഥാനത്ത് ഇനിയും മണ്ണ് ഇളകി നിൽപ്പുണ്ട്. 2024ലെ പോലെ മഴ ശക്തമായാൽ വീണ്ടും പുന്നപ്പുഴയിലൂടെ ഒഴുകിവരാൻ സാധ്യതയുണ്ട്. നാടിനെ നടുക്കിയ ഉരുളിൽ സ്‌കൂൾ കെട്ടിടമാണ് ജീവൻ രക്ഷിച്ച് ഒഴുക്കിനെ വഴിതിരിച്ച് വിട്ടത്. എന്നാൽ ഇനിയും അങ്ങനെ സംഭവിക്കണമെന്ന് ഉറപ്പില്ല. നിലവിൽ കൊയിനാക്കുളത്തുകാർക്ക് ഭീതി ഇരട്ടിയാണ്.
ഇവരുടെ വിഷയം വീണ്ടും അധികൃതർക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് സമരസമിതി. ഇന്ന് തഹസിൽദാരെ നേരിൽക്കണ്ട് അനുകൂല നിലപാട് ഉണ്ടാക്കാനാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അതേസമയം ലിസ്റ്റിന് പുറത്തായ കുടുംബങ്ങൾക്ക് വരും മാസങ്ങളിൽ വാടക നിർത്തലാക്കാനുള്ള നടപടികളുടെ ഭാഗമായാണ് 21 കുടുംബങ്ങളെ ലിസ്റ്റിൽ നിന്ന് വെട്ടിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതുച്ചേരിയിൽ തമിഴ് മതി; കടകളുടെ പേരുകൾ നിർബന്ധമായും തമിഴിൽ എഴുതണമെന്ന് മുഖ്യമന്ത്രി
National
• 11 hours ago
മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ
National
• 12 hours ago
പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 12 hours ago
കളഞ്ഞുപോയ എടിഎം കാര്‍ഡും പിന്‍നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്‍
Kerala
• 14 hours ago
ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു
uae
• 14 hours ago
തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി
Kerala
• 14 hours ago
ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ
Business
• 16 hours ago
ആംബുലന്‍സിനു മുന്നില്‍ അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി
uae
• 16 hours ago
കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്‍
Kerala
• 16 hours ago
അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി റിയാദ് കോടതി; ജാമ്യ ഹരജിയും പരിഗണിച്ചില്ല
latest
• 16 hours ago
മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍
National
• 18 hours ago
2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്
Cricket
• 19 hours ago
പ്രതീക്ഷ തെറ്റിച്ച് സ്വര്‍ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന്‍ സാധ്യതയുണ്ടോ..വ്യാപാരികള്‍ പറയുന്നതിങ്ങനെ
Business
• 19 hours ago
മുസ്ലിംകള്ക്കെതിരെ വിഷം തുപ്പിയ സിപിഎം നേതാവ് എം.ജെ ഫ്രാന്‍സിസിനെതിരെ കേസ്
Kerala
• 19 hours ago
ടെസ്ല കാറുകളുടെ വില്പനയിൽ വമ്പൻ ഇടിവ്; ചൈനയിൽ ടെസ്ലക്ക് തിരിച്ചടി
auto-mobile
• 20 hours ago
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴ; ജാഗ്രത, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Weather
• 21 hours ago
പട്ടിണിക്കു മേല്‍ ബോംബു വര്‍ഷിച്ച് ഇസ്റാഈല്‍; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്‍
International
• a day ago
'ഇന്നാ പിടിച്ചോ കുരങ്ങാ മാംഗോ ജ്യൂസ്'...! 'എങ്കില്‍ ദേ, പിടിച്ചോ നിന്റെ ഫോണും'....
justin
• a day ago
ഇസ്റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു
International
• 19 hours ago
തോൽവിയുടെ പരമ്പര തുടരുന്നു; പാകിസ്താനെ വീഴ്ത്തി കിവികളുടെ തേരോട്ടം
Cricket
• 20 hours ago
അനധികൃതമായി 12 പേര്‍ക്ക് ജോലി നല്കി; ഒടുവില്‍ പണി കൊടുത്തവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി
uae
• 20 hours ago