
കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു. പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പാണ് ചുള്ളാളത്തുള്ള വീട്ടില്‍ നടക്കുന്നത്. ലത്തീഫിന്റെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ വീണ്ടും അഫാന്റെ വീട്ടിലെത്തിക്കുമെന്നാണ് സൂചന.
സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ പൊലിസുകാരെ തെളിവെടുപ്പ് നടത്തുന്നിടത്ത് നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് അഫാനെ കസ്റ്റഡിയില്‍ വിട്ടത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അഫാനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
ലത്തീഫിന് 80,000 രൂപ അഫാന്‍ നല്‍കാനുണ്ടായിരുന്നു. ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടാവാന്‍ കാരണം അഫാന്റെ ആര്‍ഭാട ജീവിതമാണെന്ന് ലത്തീഫ് കുറ്റപ്പെടുത്താറുണ്ടായിരുന്നു. ഇതില്‍ കുപിതനായാണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ നല്‍കിയ മൊഴി.
ഫെബ്രുവരി 24 നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂടമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്റെ പിതൃമാതാവ് സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ,സഹോദരന്‍ അഫാന്‍,പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് കൊലപ്പെടുത്തിയത്. മാതാവായ ഷെമിക്ക് അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെമി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
വെഞ്ഞാറമൂട്, പാലോട് പൊലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. ഇതില്‍ നാല് കൊലപാതകങ്ങള്‍ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ്. അഫാന്റെ സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ സഹോദരന്‍, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങളാണിവ.
പിതൃമാതാവായ സല്‍മാബീവിയുടെ കൊലപാതകം പാങ്ങോട് സ്‌റ്റേഷന്‍ പരിധിയിലാണ്. അവരെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ തെളിവെടുത്തിരുന്നു.
ഇളയ മകനടക്കം മരിച്ച വിവരം ഷെമിയെ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. രാവിലെ പത്തുമണിക്കും ആറുമണിക്കും ഇടയില്‍ അഞ്ചുകൊലപാതകങ്ങളും നടത്തിയ ശേഷം അഫാന്‍ വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം
Kerala
• 4 hours ago
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ
Kerala
• 4 hours ago
ഫാദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പെയ്‌നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം
uae
• 4 hours ago
കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി
Kerala
• 4 hours ago
വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിൽ പരിശോധന; 3 പേർ കഞ്ചാവുമായി പിടിയിൽ
Kerala
• 5 hours ago
കുവൈത്തിലെ പള്ളികളിൽ വാണിജ്യ പരസ്യങ്ങൾക്ക് വിലക്ക്
Kuwait
• 5 hours ago
എസിക്കൊപ്പം ഫാനും ഉപയോഗിച്ചോളൂ... കാര്യമുണ്ട്
Kerala
• 6 hours ago
"ഗിഫ്റ്റ് ബോക്സ്" തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്
Kerala
• 6 hours ago
അറിഞ്ഞോ? ആർബിഐ 100 ന്റെയും 200 ന്റെയും പുതിയ നോട്ടുകളിറക്കുന്നു; കാരണമിതാണ്
National
• 6 hours ago
പാതിവില തട്ടിപ്പ്: കെ.എന്‍ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
• 6 hours ago
പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്തു; 450 യാത്രക്കാരെ ബലൂച് ഭീകരര്‍ ബന്ദികളാക്കി
International
• 7 hours ago
11 പ്രധാന നഗരങ്ങളിലേക്ക് സർവിസ് വർധിപ്പിച്ച് ഖത്തർ എയർവേയ്സ്
qatar
• 7 hours ago
ചുട്ടുപൊള്ളുന്നു: സംസ്ഥാനത്ത് മൂന്നിടത്തായി മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു
Kerala
• 8 hours ago
മാറനല്ലൂര്‍ ഇരട്ടക്കൊലപാതകം: പ്രതി അരുണ്‍ രാജിന് ജീവപര്യന്തം തടവുശിക്ഷ
Kerala
• 9 hours ago
ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്
Kuwait
• 12 hours ago
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Kerala
• 12 hours ago
റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ
Saudi-arabia
• 13 hours ago
കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം
Kerala
• 13 hours ago
സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 9 hours ago
വേനല്‍ച്ചൂടിന് താല്‍ക്കാലിക ആശ്വാസമാകുന്നു,സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 10 hours ago
പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാര്‍ കസ്റ്റഡിയില്‍
Kerala
• 11 hours ago