HOME
DETAILS

'അവസാനമായി ഒന്ന് കാണാൻ ഇനിയും കാത്തിരിക്കണം': ബന്ധുക്കളുടെ പാസ്പോർട്ട് ലഭിച്ചില്ല; ഷെഹ്‌സാദിയുടെ ഖബറടക്കം വൈകിയേക്കും

  
March 05 2025 | 03:03 AM

Shehzadis Funeral Delayed as Family Waits for Passports

അബൂദബി: ഇന്ത്യൻ ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ യുഎഇ വധശിക്ഷ നടപ്പാക്കിയ ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്‌സാദി ഖാന്റെ ഖബറടക്ക ചടങ്ങ് വൈകിയേക്കും.

ഇന്ന് അബൂദബിയിൽ ഖബറടക്കം നടത്താനിരുന്നുവെങ്കിലും ചടങ്ങിൽ പങ്കെടുക്കാനിരുന്ന ബന്ധുക്കളുടെ പാസ്പോർട്ട് ലഭിക്കാത്തതിനാൽ ചടങ്ങ് വൈകാനിടയുണ്ടെന്നാണു റിപ്പോർട്ട്. ഇന്ത്യൻ എംബസി ഇക്കാര്യം യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ചക്കകം ഖബറടക്കം നടത്തണമെന്നാണ് യുഎഇ അധികൃതർ നിർദേശിച്ചിട്ടുള്ളത്. ഇതിനായി ബന്ധുക്കളെ യുഎഇയിൽ എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ് ഇന്ത്യൻ എംബസി.

ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരണപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾ നൽകിയ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അബൂദബി കോടതി ഷഹ്‌സാദിക്ക് വധശിക്ഷ വിധിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദി ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്‌റ മുഗളായി ബാന്ദ സ്വദേശിയാണ്. 2021ലാണ് ഇവർ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഉസൈറിന്റെ സഹായത്തോടെ അബൂദബിയിലെത്തിയത്.

ഉസൈറിന്റെ ബന്ധുക്കളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കുകയായിരുന്നു ഷഹ്‌സാദയുടെ ജോലി. ഭക്ഷണവും താമസസൗകര്യവും ഉണ്ടെന്ന് ആദ്യ ദിവസങ്ങളില്‍ ഷെഹ്‌സാദ വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ കോള്‍ വരാതായി. തിരിച്ച് വിളിക്കുമ്പോള്‍ പ്രതികരണവും ഉണ്ടായില്ല. 2022 ഫെബ്രുവരിയില്‍ ഷഹ്‌സാദയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞ് മരിച്ചു. മരണത്തിന് ഉത്തരവാദി ഷെഹ്‌സാദി ആണെന്ന് ആരോപിച്ച് കുഞ്ഞിന്റെ മാതാപിതാക്കള്‍ കേസ് കൊടുത്തു. അറസ്റ്റിലായ അവരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 2023 ജൂലൈ 31 നാണ് ഷെഹ്‌സാദക്ക് വധശിക്ഷ വിധിച്ചത്. ശമ്പളം നല്‍കാത്തതിലുള്ള പക അവര്‍ കുഞ്ഞിനോടാണ് പ്രകടിപ്പിച്ചതെന്നാണ് മാതാപിതാക്കള്‍ വാദിച്ചത്. മെഡിക്കല്‍ അശ്രദ്ധയാണ് മരണകാരണമെന്നും ഷഹ്‌സാദ വാദിക്കുകയും മരണത്തിന് മുമ്പ് കുഞ്ഞിന് വാക്‌സിന്‍ നല്‍കിയിരുന്നുവെന്നും പനി ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. തന്റെ വാദം സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ഷെഹ്‌സാദക്ക് കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

2025 ഫെബ്രുവരി 15നായിരുന്നു ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയത്. ഷഹ്‌സാദി ഖാന്റെ പിതാവ് മകളുടെ അവസ്ഥ അറിയാൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയ വിവരം പുറത്തറിയുന്നത്. 

The funeral of Shehzadi has been delayed as her family members are still waiting to receive their passports, causing an indefinite hold on the burial proceedings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി

International
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-12-03-2025

PSC/UPSC
  •  17 hours ago
No Image

'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി

Kerala
  •  18 hours ago
No Image

വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

Kerala
  •  18 hours ago
No Image

ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

uae
  •  19 hours ago
No Image

റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  19 hours ago
No Image

ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം

National
  •  19 hours ago
No Image

പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ

Kerala
  •  19 hours ago
No Image

മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി

Kerala
  •  20 hours ago
No Image

യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert

uae
  •  20 hours ago