HOME
DETAILS

ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് ഉറപ്പ്; പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിച്ചു

  
April 29 2025 | 15:04 PM

Traffic Congestion to be Resolved Paliyekkara Toll Collection Resumes

 

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ച ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ ഉത്തരവ് പിൻവലിച്ചു. ദേശീയപാത അധികൃതർ ഗതാഗത ക്രമീകരണങ്ങൾക്ക് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ കലക്ടർ അനുമതി നൽകി.

ഇന്നലെ രാത്രി പുറപ്പെടുവിച്ച ഉത്തരവിൽ, നാഷണൽ ഹൈവേ 544-ലെ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്ത് നടക്കുന്ന അടിപ്പാത, മേൽപ്പാല നിർമാണങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടോൾ പിരിവ് നിർത്തിവെക്കണമെന്നാണ് കലക്ടർ നിർദേശിച്ചിരുന്നത്. എന്നാൽ, ദേശീയപാത അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്ന് ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

നിർമാണ മേഖലയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പൊലീസിന്റെ സഹായത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാഷണൽ ഹൈവേ അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

ചിറങ്ങര, പേരാമ്പ്ര, മുരിങ്ങൂർ തുടങ്ങിയ അടിപ്പാത നിർമാണ മേഖലകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഫെബ്രുവരി 25, ഏപ്രിൽ 4, 22 തീയതികളിൽ ജില്ലാ ഭരണകൂടം ദേശീയപാത അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലപ്രദമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഏപ്രിൽ 16-ന് ടോൾ പിരിവ് നിർത്തലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അധികൃതരുടെ അഭ്യർത്ഥന മാനിച്ച് അത് പിൻവലിച്ചിരുന്നു. എന്നാൽ, ഏപ്രിൽ 28-നുള്ളിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനാൽ ടോൾ പിരിവ് നിർത്തിവെക്കാൻ കലക്ടർ വീണ്ടും ഉത്തരവിടുകയായിരുന്നു.

ചാലക്കുടി ഡിവൈഎസ്പി, ആർടിഒ, തഹസിൽദാർ എന്നിവർ നടത്തിയ പരിശോധനയിൽ, നിർമാണ മേഖലകളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതായി കണ്ടെത്തി. സർവീസ് റോഡുകളിൽ ബാരിക്കേഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, വെളിച്ചം, ഫ്ലാഗ്മാൻ എന്നിവയുടെ അഭാവം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാത്തതും ഡ്രെയിനേജ് സംവിധാനങ്ങൾ പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾ രൂക്ഷമാക്കി. കഴിഞ്ഞ ദിവസത്തെ മഴയിൽ കൊരട്ടി ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും നിർമാണ പ്രവൃത്തികളുടെ മന്ദഗതിയും റിപ്പോർട്ടിൽ വിമർശിക്കപ്പെട്ടു.

അശാസ്ത്രീയവും ആസൂത്രണമില്ലാത്തതുമായ നിർമാണ പ്രവൃത്തികൾ മൂലം ആശുപത്രി, വിമാനത്താവളം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കായി പോകുന്ന വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നതായി കലക്ടറുടെ ഉത്തരവിൽ പറയുന്നു. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശിയെന്ന് സൂചന

National
  •  5 hours ago
No Image

ആക്സിയം 4 ദൗത്യം: ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ശുഭാൻഷു ശുക്ല

National
  •  6 hours ago
No Image

വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.17 കോടിയുടെ കള്ളപ്പണം; ഒരാൾ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

പാകിസ്താനെതിരെ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്രം നല്കി നരേന്ദ്ര മോദി

National
  •  7 hours ago
No Image

പഹൽഗാം ഭീകരാക്രമണം: പ്രതിരോധ നടപടികൾക്കായി മോദിയുടെ അധ്യക്ഷതയിൽ, ഉന്നതതല നിർണായക യോഗം

National
  •  8 hours ago
No Image

പാലക്കാട് കല്ലടിക്കോട് സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

Kerala
  •  8 hours ago
No Image

മണ്ണിടിച്ചിൽ ഭീഷണി; ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത പദ്ധതിക്ക് പരിസ്ഥിതി അനുമതി ഇ.എ.സി. മാറ്റിവച്ചു

Kerala
  •  8 hours ago
No Image

വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു: ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും

Kerala
  •  10 hours ago
No Image

പഹൽഗാം ആക്രമണത്തിന് പിന്നാലെ സൈബർ യുദ്ധം: പാക് ഹാക്കർമാർക്ക് തിരിച്ചടി

National
  •  10 hours ago
No Image

ക്രിക്കറ്റ് കളിക്കിടെ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

National
  •  10 hours ago