HOME
DETAILS

"സിന്ധു നദിയിലൂടെ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യയ്ക്കാരുടെ രക്തം ഒഴുക്കും" സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഇന്ത്യയ്ക്ക് ബിലാവൽ ഭൂട്ടോയുടെ ഭീഷണി

  
Web Desk
April 26 2025 | 06:04 AM

Indus Will Flow with Water or Indias Blood Bilawal Bhuttos Threat Over Suspension of Indus Water Treaty

 

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, 1960ലെ സിന്ധു നദീജല കരാർ ഇന്ത്യ ഔദ്യോഗികമായി റദ്ദാക്കിയതിന് പിന്നാലെ, ഇന്ത്യ-പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളായി. പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവുമായ ബിലാവൽ ഭൂട്ടോ-സർദാരി ഇന്ത്യയ്‌ക്കെതിരെ ശക്തമായ ഭീഷണി മുഴക്കി. “സിന്ധു നദി പാകിസ്താന്റേതാണ്, അത് എന്നും ഞങ്ങളുടേതായിരിക്കും. ഈ നദിയിലൂടെ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യയ്ക്കാരുടെ രക്തം ഒഴുക്കും സിന്ധു നദിക്കരയിലെ സുക്കൂറിൽ നടത്തിയ പ്രസംഗത്തിലാണ് വിദ്വേഷ ആഹ്വാനവുമായി രം​ഗത്തു വന്നത്.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളതെന്ന് കരുതപ്പെടുന്ന റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിരുന്നു. ആക്രമണത്തിന് പാകിസ്താൻ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ, സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ജലശക്തി മന്ത്രാലയം വഴി ഇന്ത്യ, പാകിസ്താന്റെ ജലവിഭവ മന്ത്രാലയത്തിന് ഔദ്യോഗിക നോട്ടീസ് അയച്ചു. കരാറിന്റെ ആർട്ടിക്കിൾ XII(3) ഉദ്ധരിച്ച്, ജനസംഖ്യാപരമായ മാറ്റങ്ങൾ, ശുദ്ധ ഊർജ ആവശ്യങ്ങൾ, പാകിസ്ഥാൻ്റെ തീവ്രവാദ പിന്തുണ എന്നിവ പുനഃപരിശോധനയ്ക്കുള്ള കാരണങ്ങളായി ഇന്ത്യ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യങ്ങളിൽ കരാർ “നല്ല വിശ്വാസത്തോടെ” നടപ്പാക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

സുക്കൂറിൽ നടത്തിയ പ്രസംഗത്തിൽ ബിലാവൽ ഭൂട്ടോ, പഹൽഗാം ആക്രമണത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തി ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സ്വന്തം ബലഹീനതകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. “സിന്ധു നദീജല കരാർ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഈ വിഷയത്തിൽ പാകിസ്താൻ തെരുവുകളിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ശക്തമായി പ്രതികരിക്കും,” ബിലാവൽ ആവർത്തിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

നിത്യവിശ്രമം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭൗതികദേഹം കബറടക്കി

International
  •  3 hours ago
No Image

രോഹൻ കുന്നുമ്മലിന്റെ കൊടുങ്കാറ്റിൽ തരിപ്പണമായത് ഒമാൻ: കേരളത്തിന് വമ്പൻ ജയം

Cricket
  •  3 hours ago
No Image

പൂണെ പോര്‍ഷെ കേസ്; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മക്ക് ജാമ്യം

National
  •  4 hours ago
No Image

കേരളത്തിലെ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടാൻ നോട്ടീസ് 

Kerala
  •  4 hours ago
No Image

ഗതാഗത നിയമലംഘനം; പത്തു വര്‍ഷം പഴക്കമുള്ള ആറു ലക്ഷം കേസുകളില്‍ ഇളവ് നല്‍കി ഷാര്‍ജ പൊലിസ്‌

latest
  •  4 hours ago
No Image

ഒമാനിലെ ജബര്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

latest
  •  4 hours ago
No Image

ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്‌ഫോടനം; നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു

International
  •  5 hours ago
No Image

ഇന്ത്യ-പാക് സൈനിക ശക്തി: ആയുധക്കരുത്തിൽ ഇന്ത്യ എത്ര മുന്നിൽ? പാകിസ്ഥാനെവിടെ, കൂടുതലറിയാം 

Economy
  •  5 hours ago
No Image

കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേ​ഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  6 hours ago