
'നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാന്‍ സാത്താന്റെ സന്തതികള്‍ തയ്യാറെടുക്കുന്നു പോലും...' കാസയുടെ രാഷ്ട്രീയ പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് ഡോ.ജിന്റോ ജോണ്‍

കൊച്ചി; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന കാസയുടെ പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാന്‍ സാത്താന്റെ സന്തതികള്‍ തയ്യാറെടുക്കുന്നു പോലും എന്നാണ് അവരുടെ പ്രഖ്യാപനത്തെ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പരിഹസിച്ചത്. സ്വാധീനകേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ആരെയാണ് വിരട്ടുന്നത്. ഇവര്‍ക്ക് ആകെ സ്വാധീനമുള്ളത് ബിജെപി ആസ്ഥാനത്തും വലിയവന്മാരുടെ അന്ത:പുരത്തിലും മാത്രമാണെന്നും അദ്ദേഹം പരിഹസിക്കുന്നു.
പോസ്റ്റ് വായിക്കാം
നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാന്‍ സാത്താന്റെ സന്തതികള്‍ തയ്യാറെടുക്കുന്നു പോലും. സ്വാധീനകേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ആരെയാണ് വിരട്ടുന്നത്. ഇവര്‍ക്ക് ആകെ സ്വാധീനമുള്ളത് ബിജെപി ആസ്ഥാനത്തും വലിയവന്മാരുടെ അന്ത:പുരത്തിലും മാത്രമാണ്. കുരിശില്‍ ബലിയര്‍പ്പിക്കപ്പെട്ട കര്‍ത്താവിന്റെ രക്തം പോലും കച്ചവടത്തിന് മറയാക്കുന്നവരെ ജെറുസലേം ദേവാലയത്തില്‍ ചെയ്തപോലെ ചാട്ടവാറിനടിക്കാന്‍ ഓങ്ങി നില്‍ക്കുകയാണ് നീതിമാന്‍.
ഈ സംഘടനയുടെ ഉത്ഭവം മുതല്‍ കേരള സമൂഹത്തില്‍ ഇവരുണ്ടാക്കിയ ഇടപെടളുകള്‍ പരിശോധിച്ചാല്‍ വര്‍ഗ്ഗീയ ധ്രുവീകരണമല്ലാതെ മറ്റൊരു ലക്ഷ്യവും കാണില്ല. മനുഷ്യകുലത്തിന് നന്മ ഹേതുവായ ഒരൊറ്റ വാക്കുപോലും കാസകുഞ്ഞുങ്ങള്‍ മിണ്ടിയിട്ടില്ല. ക്രൈസ്തവ നന്മകളുടെ ആഗോള കാഴ്ച്ചപ്പാടുകളെ കേവല കച്ചവടത്തിനായി കേരളത്തില്‍ മാത്രമൊതുക്കി ആര്‍എസ് എസ്സിനെ പ്രീതിപ്പെടുത്തി നില്‍ക്കുന്നതല്ലാതെ സത്യം കൊണ്ട് സ്വാതന്ത്രമാകാന്‍ ശേഷിയുള്ള ഒരാളും അതിലില്ല.
കേരളത്തിന് പുറത്ത് സംഘപരിവാര്‍ വേട്ട നേരിടുന്ന ക്രൈസ്തവ വിഭാഗങ്ങളെ, മനുഷ്യരെ ഇവര്‍ കാണില്ല. ഫാ. സ്റ്റാന്‍ സ്വാമിയും, ഗ്രഹാം സ്റ്റെയിസും മക്കളും, കാണ്ഡമാലിലെ ക്രൈസ്തവരും, മണിപ്പൂരിലെ മനുഷ്യരും, എന്തിനേറെ മംഗലാപുരത്തിനപ്പുറം സംഘികളുടെ നരവേട്ട നേരിടുന്ന ക്രിസ്തു ശിഷ്യരെ ഇവര്‍ കണ്ടഭാവമില്ല. ആക്രമിക്കപ്പെട്ട അള്‍ത്താരകളും പള്ളികളും ആശുപത്രികളും പള്ളിക്കൂടങ്ങളും ഇവര്‍ക്കൊരു വിഷയമേയല്ല. ജന്തര്‍മന്ദിറില്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മകളും കോടതി വ്യവഹാരങ്ങളും സത്യദീപവും ദീപികയും വചനോത്സവവും നടത്തിയ പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥനകളും മെഴുകുതിരി പ്രദക്ഷിണങ്ങളും കാസക്ക് ഓര്‍മ്മയില്ല... കാരണം ഇവരെന്നും മാരാര്‍ജി ഭവന്റെ അടുക്കളത്തിണ്ണയില്‍ എച്ചില് പെറുക്കലായിരുന്നു. ക്രിസ്തുവിനെയും ക്രൈസ്തവരേയും സംഘികള്‍ക്ക് ഒറ്റുകൊടുക്കുന്ന തിരക്കില്‍ ഇവര്‍ മറന്നത് ഓര്‍മ്മിപ്പിക്കാന്‍ നന്മയുള്ള ക്രിസ്ത്യാനികള്‍ക്ക് ഒരവസരമാണ് കാസയുടെ വെളിച്ചത്ത് വരല്‍. ഐഡന്റിറ്റി വെളിപ്പെടുത്താതെ സോഷ്യല്‍ മീഡിയ മയുടെ മറവില്‍ ഒളിച്ചിരുന്ന് സംഘികള്‍ക്ക് പാദസേവ ചെയ്യുന്നവരെ നാട്ടുകാര്‍ക്ക് നേരിട്ട് കാണാമല്ലോ.
കേരളത്തില്‍ ക്രിസ്തുമസ് കരോള്‍ വിലക്കിയപ്പോളും, പുല്‍ക്കൂട് തകര്‍ത്തപ്പോളും അരമന വളപ്പിലെ കപ്പക്കുഴിയില്‍ കാട്ടുകല്ല് കണ്ട് പൂജ ആരംഭിച്ചപ്പോളുമൊക്കെ കാസക്കുടിയാന്മാര്‍ സംഘിമുതലാളിമാരെ 'കേരളത്തിലെ സവിശേഷ സാഹചര്യ' ഇടപാടുകള്‍ ഓര്‍മ്മിപ്പിക്കുന്ന വിഷമത്തില്‍ ആയിരുന്നു. ഇവനൊന്നും കേരളത്തിലെ ക്രൈസ്തവ സഭകളുമായി ഒരുതരത്തിലും ബന്ധമുള്ള സംഘടനകള്‍ അല്ലെന്ന് ബഹു. പാമ്പ്‌ലാനി പിതാവടക്കം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടയന്റെ വേഷമിട്ടു വരുന്ന കള്ളന്മാരേയും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെയും തിരിച്ചറിയാനുള്ള പാഠം കൂടി ക്രിസ്തു പഠിപ്പിച്ചിട്ടുണ്ട്, പാമ്പുകളെപ്പോലെ വിവേകികള്‍ ആയിരിക്കാന്‍.
വെള്ളിനാണയങ്ങള്‍ക്ക് മനുഷ്യപുത്രനെ ഒറ്റുകൊടുത്ത യൂദാസിനെക്കാള്‍ സുവിശേഷം പ്രഘോഷിച്ച് സത്പ്രവര്‍ത്തികള്‍ ചെയ്ത പത്രോസും കൂട്ടരുമല്ലേ യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍. അത്രേയുള്ളൂ കാസയെന്ന കള്ളനാണയവും സമാധാനവും സ്‌നേഹവും സാഹോദര്യവും ആഗ്രഹിക്കുന്ന വെളിവ് കിട്ടിയ ക്രസ്തവരും തമ്മിലുള്ള വ്യത്യാസം. സത്യവിശ്വാസത്തോടെ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്കറിയാം 'സത്യം നിങ്ങളെ സ്വാതന്ത്രമാക്കും' എന്ന കര്‍ത്താവിന്റെ വാക്കിനര്‍ത്ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഒരു വിഭാഗം ബിജെപിക്കായി പ്രവർത്തിക്കുന്നു'; ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
Kerala
• a day ago
നാളെയും മറ്റന്നാളും ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക ഇവിടെ നിന്ന്; കൂടുതലറിയാം
uae
• a day ago
ഏകദിനത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്
Cricket
• a day ago
നവീൻ ബാബുവിന് നേരെ മറ്റ് സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്ന് ഭാര്യ മഞ്ജുഷ
Kerala
• a day ago
കേരളത്തിൽ കൊടും ചൂട് തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• a day ago
നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിൽ 4 പേർ പിടിയിൽ
Kerala
• a day ago
കാരണമില്ലാതെ റോഡിനു നടുവിൽ വാഹനം നിർത്തിയാൽ പണി കിട്ടും, ഒപ്പം പിഴയും
uae
• a day ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ, അബൂദബി വിമാനത്താവളങ്ങളിൽ 40 ദിർഹത്തിൽ താഴെ നിരക്കിൽ ലഗേജ് സൂക്ഷിക്കാം
uae
• a day ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പേ ഇന്ത്യക്ക് നിരാശ, സൂപ്പർതാരത്തിന് പരുക്ക്
Football
• a day ago
'തകാമുൽ പെർമിറ്റ്'; ആഡംബര വാഹനങ്ങൾ വാടകക്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ആർടിഎ
uae
• a day ago
10 വയസ്സായ മകനെ ഉപയോഗിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് പിടിയിൽ
Kerala
• a day ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ ഗെയിം ചേഞ്ചർ അവനായിരിക്കും: അശ്വിൻ
Cricket
• a day ago
ആമസോണില്‍ നിന്ന് അബൂദബിയിലേക്ക്; യുഎഇ പ്രസിഡന്റിന് നന്ദി പറയാനായി ഏഴു വയസ്സുകാരി സഞ്ചരിച്ചത് മുപ്പത് മണിക്കൂര്‍
uae
• a day ago
മാര്ബിളുകള്ക്കുള്ളില് ഒളിപ്പിച്ച് ഹാഷിഷ് കടത്തി; അബൂദബിയില്‍ രണ്ടുപേര്‍ പിടിയില്‍
uae
• a day ago
പ്രതിഷേധം ഫലം കണ്ടു; ജാമിഅ മില്ലിയ പ്രവേശന പരീക്ഷയ്ക്ക് കോഴിക്കോട്ട് പരീക്ഷാ കേന്ദ്രം അനുവദിച്ചു | Jamia Millia Entrance Exam
Universities
• a day ago
MDMA വിഴുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala
• a day ago
കുവൈത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ: ജാഗ്രതയും പരിചരണവും ആവശ്യമാണ്
Kuwait
• a day ago
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
Kerala
• a day ago
പൊന്ന് പോണ പോക്ക് കണ്ടോ... സ്വർണവില വീണ്ടും കുതിച്ചു
latest
• a day ago
ഇന്ന് ലോക വനിതാ ദിനം; ജീവിക്കാൻ മറന്നതല്ല ഹലീമയുടെ ജീവിതമാണിത്, മൂന്നരപ്പതിറ്റാണ്ട് കിടപ്പിലായ സഹോദരന് കൂട്ട്
Kerala
• a day ago
ഹംപിയിലെ കൂട്ടബലാത്സംഗം; കനാലിലേക്ക് തള്ളിയിട്ടവരിൽ ഒരാൾ മുങ്ങി മരിച്ചു
National
• a day ago