HOME
DETAILS

രോഗികൾക്കും ഡോക്ടർമാർക്കും ഇരട്ടി ദുരിതം;  സർക്കാർ ആശുപത്രികളിൽ 500 ഡോക്ടർമാരുടെ കുറവ്

  
March 05 2025 | 03:03 AM

Double misery for patients and doctors

കൊച്ചി: സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവും ഉപകരണങ്ങളുടെ അഭാവവും രൂക്ഷം.   ഒഴിവുകൾ കൃത്യമായി നികത്തപ്പെടാത്തതാണ് പ്രധാനപ്രശ്നം. പി.ജിക്ക് പഠിക്കുമ്പോൾ ജോയിൻ ചെയ്ത്  ലീവ് എടുത്ത് പോകുമ്പോൾ  താൽക്കാലിക ഡോക്ടറെ പിരിച്ചുവിടുന്നതും ഡോക്ടർ ക്ഷാമത്തിന് കാരണമാകുന്നുണ്ട്. പി.ജി ചെയ്യുന്നവർക്ക് കോഴ്സ് കഴിയുംവരെ ജോയിനിങ് സമയം നീട്ടിക്കൊടുത്താലും ഈ പ്രശ്നം പരിഹരിക്കാവുന്നതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രൊമോഷൻ പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും സ്റ്റാഫ് പാറ്റേൺ പുതുക്കാത്തതുമാണ് ക്ഷാമത്തിനുള്ള മറ്റൊരു കാരണം. 

1961ലെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും. 2010ൽ സ്പെഷ്യാലിറ്റി കേഡറുകൾ വന്നപ്പോൾ കുറച്ച് ആശ്വാസമായെങ്കിലും 15 വർഷത്തിനിടയിൽ ഇതുസംബന്ധിച്ച അവലോകനം നടത്താനോ പോരായ്മകൾ നികത്താനോ കഴിഞ്ഞിട്ടില്ല. പല കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളും  താലൂക്ക് ആശുപത്രികളായി ഉയർത്തി. പേരിനുമാത്രമാണ് ഈ മാറ്റമുണ്ടായത്. സംവിധാനങ്ങൾക്കില്ല. 
സ്പെഷ്യലിസ്റ്റുകളുടെ പോസ്റ്റോ ചികിത്സാസംവിധാനങ്ങളോ ഇവിടെ ഇല്ല. പല ആശുപത്രികളിലും അത്യാഹിതം, ഗൈനക്കോളജി, ഓർത്തോ തുടങ്ങിയ വിഭാഗങ്ങൾപോലും ഇല്ലാത്ത അവസ്ഥയാണ്. താലൂക്ക് ആശുപത്രികളിലെ ഗുണനിലവാരം ഏകീകരിച്ചാൽ ചികിത്സയ്ക്കായി നെട്ടോട്ടം ഓടോണ്ട അവസ്ഥ കുറയും.

താലൂക്ക് ആശുപത്രിയിൽ നാലുപേരാണ് അത്യാഹിത വിഭാഗത്തിൽ ആവശ്യമായി വരുന്നത്. കുറ്റവാളികളുൾപ്പെടെയുള്ളവരെ കൊണ്ടുവരുന്ന ഇവിടെ യാതൊരു സുരക്ഷയുമില്ലാതെയാണ് ചുരുക്കം ജീവനക്കാരുമായി മുന്നോട്ട് പോകുന്നത്. രണ്ടുമാസം മുമ്പ് 250 വീതം നഴ്സുമാരെയും ഫാർമസിസ്റ്റുകളെയും നിയമിച്ചപ്പോൾ  34 ഡോക്ടർമാരെ മാത്രമാണ് നിയമിച്ചത്.
സംസ്ഥാനത്ത് 500ഓളം ഡോക്ടർമാരുടെ കുറവാണുള്ളത്. എല്ലാ താലൂക്ക് ആശുപത്രിയിലും ഫോറൻസിക് മെഡിസിൻ വിഭാഗം വേണമെന്ന ആവശ്യവും ശക്തമാണ്. ഏതാണ്ട് ആയിരത്തോളം രോഗികളാണ് ദിനംപ്രതി താലൂക്ക് ആശുപത്രികളിൽ ഒ.പിയിലെത്തുന്നത്. എന്നാൽ ഇവിടങ്ങളിൽ 20ഡോക്ടർമാർ പോലും ഇല്ല. 

കൃത്യമായി പരിശോധിച്ച് രോഗനിർണയം നടത്തണമെങ്കിൽ 10 മിനിറ്റ് എങ്കിലും വേണം. എന്നാൽ രണ്ട് മിനിറ്റ് മാത്രമാണ് ഡോക്ടർമാർ കുറവുള്ള ആശുപത്രികളിൽ ലഭിക്കുന്നത്. വിവരങ്ങൾ ശേഖരിക്കാൻപോലും കഴിയാത്ത അവസ്ഥയാണ് പലപ്പോഴും. ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ്  60-75 വരെ രോഗികളെ ഒരു ദിവസം പരിശോധിക്കാനാണ് നിർദേശിക്കുന്നതെങ്കിലും ഇത് ഇരട്ടിയോളം വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

15 വർഷമായി രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടും കേഡർ റിവ്യൂ നടത്താത്തത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ടെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.സുനിൽ പി.കെ സുപ്രഭാതത്തോട് പറഞ്ഞു.    നിരവധി തവണ ഡോക്ടർമാരുടെ ക്ഷാമം സംബന്ധിച്ചും  കേഡർ റിവ്യൂ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. ഡോക്ടർമാരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയുള്ള സി.എ.ജി റിപ്പോർട്ട്പോലും പരിഗണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയിലെ സുരക്ഷാസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്

latest
  •  4 days ago
No Image

ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ കുവൈത്തിലെ പ്രാദേശിക ബാങ്കുകള്‍

latest
  •  4 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്‍കി വരുണ്‍ ചക്രവര്‍ത്തി

Cricket
  •  4 days ago
No Image

സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍  | Full List

latest
  •  4 days ago
No Image

രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

uae
  •  4 days ago
No Image

പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി

uae
  •  4 days ago
No Image

ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?

Cricket
  •  4 days ago
No Image

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ

Kerala
  •  4 days ago
No Image

നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം

National
  •  4 days ago
No Image

ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്‍' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍

qatar
  •  4 days ago