HOME
DETAILS

യു.എസിന്റെ ആ 21 ദശലക്ഷം ഡോളര്‍ കിട്ടിയത് ഇന്ത്യക്കല്ല, ബംഗ്ലാദേശിന്; രേഖകള്‍ പുറത്ത്

  
Web Desk
February 21 2025 | 16:02 PM

Bangladesh not India received 21 million from the US documents revealed

ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ 21 ദശലക്ഷം ഡോളര്‍ (180 കോടി രൂപ) എത്തിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം കോണ്‍ഗ്രസ്സിനെതിരായ ആയുധമായി ബി.ജെ.പി ഉപയോഗിച്ചുവരുന്നതിനിടെ, ഇത്രയും തുകയെത്തിയത് ഇന്ത്യക്കല്ലെന്നും മറിച്ച് ബംഗ്ലാദേശിനാണെന്നും റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ വിദ്യാര്‍ഥി സംഘടനകള്‍ക്കാണ് ഇത്രയും പണം യു.എസ് നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം ആണ് റിപ്പോര്‍ട്ട്‌ചെയ്തത്. ഇതിന്റെ രേഖകളും പത്രം പുറത്തുവിട്ടു. യു.എസ് നല്‍കിയ ഈ പണം ഇന്ത്യയില്‍ ഉപയോഗിച്ചിട്ടില്ലെന്നും പത്രം വ്യക്തമാക്കി.

വാഷിങ്ടണ്‍ ആസ്ഥാനമായ കണ്‍സോര്‍ഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ പ്രോസസ് സ്‌ട്രെങ്തനിങ്ങ് (സി.ഇ.പി.പി.എസ്) വഴി വിവിധ ഘട്ടങ്ങളിലായാണ് 21 ദശലക്ഷം ഡോളര്‍ ബംഗ്ലാദേശിന് അനുവദിച്ചത്. ഇതില്‍ 13.4 ദശലക്ഷം ഡോളര്‍ ഇതിനകം വിതരണം ചെയ്തു. 2024ലെ ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പഠനങ്ങള്‍ക്കും പോളിങ്ങില്‍ കൂടുതലായി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഇത്രയും തുക ചെലവഴിച്ചത്. ശേഷിക്കുന്ന ഏഴ് ദശലക്ഷത്തിലേറെ തുക ഇനിയും ചെലവഴിച്ചിട്ടില്ല. 

യു.എസ് ഫെഡറല്‍ എക്‌സ്പന്‍ഡിച്ചറിന്റെ ഓപ്പണ്‍ ഡാറ്റയില്‍ ആര്‍ക്കെല്ലാമാണ്, എന്തിനാണ് ഫണ്ടുകള്‍ ചെലവഴിക്കുന്നതെന്നെല്ലാം വ്യക്തമാണ്. ഇതില്‍ 21 ദശലക്ഷത്തിന്റെ കണക്കും ഉണ്ട്. അവ പോയത് ബംഗ്ലാദേശിനാണെന്നും വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2008ന് ശേഷം യു.എസ് ഇന്ത്യക്ക് യാതൊരു ഗ്രാന്റും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബുധനാഴ്ച മിയാമിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യക്ക് എന്തിന് പണം നല്‍കണമെന്ന ചോദ്യവുമായി ട്രംപ് രംഗത്തെത്തിയത്. ലോകത്ത് കൂടുതല്‍ നികുതി ചുമത്തുകയും പണം കൈവശംവയ്ക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പിന്നെയെന്തിനാണ് നമ്മുടെ പണം അവര്‍ക്കെന്നായിരുന്നു ട്രംപ് ചോദിച്ചത്. പണം കൊടുത്തിട്ടും അവര്‍ മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ആരോപണം ട്രംപ് ഇന്നലെയും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം, ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ബി.ജെ.പി തള്ളി. ബംഗ്ലാദേശിലേക്കല്ല കോണ്‍ഗ്രസിലേക്കാണ് ഫണ്ട് പോയതെന്നും മോദിയെ മാറ്റാന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്നും ഇത്രയും തുക എത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരും ഏജന്‍സികളും എന്തെടുക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ചേദിച്ചു.

അതേസമയം, ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യു.എസ്.എ.ഐ.ഡി) ഫണ്ട് അനുവദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കജനകമെന്ന് വിദേശകാര്യ മന്ത്രാലയം. ചില യു.എസ് ഇടപെടലുകളെയും ധനസഹായത്തെയും കുറിച്ച് യു.എസ് ഭരണകൂടം പുറത്തുവിട്ട വിവരങ്ങള്‍ ഞങ്ങള്‍ കണ്ടു. ഇവ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ടെന്ന് പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയെന്നും ജയ്‌സ്വാള്‍ സൂചിപ്പിച്ചു. സര്‍ക്കാര്‍ ഈ വിഷയം സജീവമായി പരിശോധിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ വിശദമായ പൊതു പ്രസ്താവന നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളും ഏജന്‍സികളും ഈ വിഷയം പരിശോധിക്കുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ ഭരണകൂടം ഇന്ത്യയില്‍ ആരെയോ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചെന്ന ട്രംപിന്റെ ആരോപണം കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയായി ബി.ജെ.പി ഉപയോഗിക്കുന്നതിനിടെയാണ് കേന്ദ്രത്തെ അനുകൂലിച്ചുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  9 hours ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  9 hours ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  9 hours ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  10 hours ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  10 hours ago
No Image

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ

Kerala
  •  10 hours ago
No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  11 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  11 hours ago