
പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പദ്ധതിയുടെ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ പറഞ്ഞു. മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും ആനന്ദകുമാർ പറഞ്ഞു. മറ്റ് ഡയറക്ടർമാർക്കോ സായിഗ്രാമിനോ തട്ടിപ്പിനെ കുറിച്ച് യാതോരുവിധ അറിയില്ലെന്നും ആനന്ദകുമാർ വിശദീകരിച്ചു. പദ്ധതിക്കായി വൻതുക പിരിച്ച സമയത്ത് എൻജിഒ കോൺഫെഡറേഷനിൽ നിന്നും താൻ രാജിവെച്ചുവെന്നും രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചു തന്നുവെന്നും ആനന്ദകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു.
സിഎസ്ആർ ഫണ്ടിൻറെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണസിഎസ്ആർ ഫണ്ടിൻറെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകിയത്. അനന്തുകൃഷ്ണൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് പറഞ്ഞിരുന്നു.
കോൺഗ്രസ് നേതാവ് ലാലി വിൻസെൻറിന് 46 ലക്ഷം രൂപ കൈമാറിയതിൻറെ തെളിവുകളും കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. മറ്റു പല ആവശ്യങ്ങൾക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളിൽ പിൻവലിച്ചതിൻറെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കൾക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. പലരുടെയും ഓഫീസ് സ്റ്റാഫുകൾ വഴിയാണ് പണം കൈമാറിയിരിക്കുന്നത്.
അനന്തുവിൻറെ വാട്സ്ആപ്പ് ചാറ്റ്, വോയ്സ് മെസേജുകൾ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകൾ വഴിയാണ്. ഇതിൻറെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഓരോ ദിവസവും തട്ടിപ്പിൻറെ വ്യാപ്തി ഏറുന്ന തരത്തിൽ നിർണായക വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.
അതേസമയം, തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻറിൻറെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിൻസെൻറിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേൾക്കുന്നതാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം തുടരുന്ന പകുതി വില തട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. അഞ്ച് ദിവസം എറണാകുളം റൂറൽ പൊലീസിൻറെ കസ്റ്റഡിയിൽ ലഭിച്ച അനന്തുവിനെ ഇന്ന് രാവിലെയാണ് ആലുവ പൊലീസ് ക്ലബിൽ എത്തിച്ചത്. റേഞ്ച് ഡിഐജി സതീഷ് ബിനോയും റൂറൽ എസ് പി വൈഭവ് സകസേനയും പൊലീസ് ക്ലബിൽ രണ്ട് മണിക്കൂറോളം പ്രതിയെ ചോദ്യം ചെയ്തു. ഇതിലാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭ്യമായത്
അനന്തുവിൻറെ ബാങ്ക് രേഖകളിൽ സിഎസ്ആർ ഫണ്ട് കണ്ടെത്തിയിട്ടില്ലെന്നും ഇതുവരെ 200 പരാതികൾ ലഭിച്ചെന്നും റൂറൽ എസ്.പി പ്രതികരിച്ചു. അനന്തു തന്നെയാണ് എല്ലാത്തിലും മുഖ്യപ്രതിയെന്നും എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു.450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ അനുമാനിക്കുന്നത്. അനന്തുവിൻറെ നാല് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചുണ്ട്.
എന്നാൽ, തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിൽ കണ്ടെത്താൻ സാധിച്ചില്ല. ബിനാമി അക്കൗണ്ടുകൾപ്പെടെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. ഇടുക്കിയിലും പാലായിലും വസ്തുക്കൾ വാങ്ങിയതായും വാഹനങ്ങൾ വാങ്ങിയതായും അനന്തു മൊഴി നൽകിയിട്ടുണ്ട്. കോടികളുടെ സാമ്പത്തിക തട്ടിപ്പായതിനാലും സംസ്ഥാനത്ത് ഉടനീളം കേസുകളുള്ളതിനാലും പാതി വില തട്ടിപ്പ് പ്രത്യേക അന്വേഷണം സംഘം ഉടൻ ഏറ്റെടുക്കാനാണ് സാധ്യത മുന്നിൽ കാണുന്നുണ്ട്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകി. അനന്തുകൃഷ്ണൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് പറഞ്ഞു.
കോൺഗ്രസ് നേതാവ് ലാലി വിൻസെൻറിന് 46 ലക്ഷം രൂപ കൈമാറിയതിൻറെ തെളിവുകളും കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. മറ്റു പല ആവശ്യങ്ങൾക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളിൽ പിൻവലിച്ചതിൻറെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കൾക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. പലരുടെയും ഓഫീസ് സ്റ്റാഫുകൾ വഴിയാണ് പണം കൈമാറിയിരിക്കുന്നത്.
അനന്തുവിൻറെ വാട്സ്ആപ്പ് ചാറ്റ്, വോയ്സ് മെസേജുകൾ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകൾ വഴിയാണ്. ഇതിൻറെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഓരോ ദിവസവും തട്ടിപ്പിൻറെ വ്യാപ്തി ഏറുന്ന തരത്തിൽ നിർണായക വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.
അതേസമയം, തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻറിൻറെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിൻസെൻറിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേൾക്കുന്നതാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം തുടരുന്ന പകുതി വില തട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. അഞ്ച് ദിവസം എറണാകുളം റൂറൽ പൊലീസിൻറെ കസ്റ്റഡിയിൽ ലഭിച്ച അനന്തുവിനെ ഇന്ന് രാവിലെയാണ് ആലുവ പൊലീസ് ക്ലബിൽ എത്തിച്ചത്. റേഞ്ച് ഡിഐജി സതീഷ് ബിനോയും റൂറൽ എസ് പി വൈഭവ് സകസേനയും പൊലീസ് ക്ലബിൽ രണ്ട് മണിക്കൂറോളം പ്രതിയെ ചോദ്യം ചെയ്തു. ഇതിലാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭ്യമായത്
അനന്തുവിൻറെ ബാങ്ക് രേഖകളിൽ സിഎസ്ആർ ഫണ്ട് കണ്ടെത്തിയിട്ടില്ലെന്നും ഇതുവരെ 200 പരാതികൾ ലഭിച്ചെന്നും റൂറൽ എസ്.പി പ്രതികരിച്ചു. അനന്തു തന്നെയാണ് എല്ലാത്തിലും മുഖ്യപ്രതിയെന്നും എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു.450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ അനുമാനിക്കുന്നത്. അനന്തുവിൻറെ നാല് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചുണ്ട്.
എന്നാൽ, തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിൽ കണ്ടെത്താൻ സാധിച്ചില്ല. ബിനാമി അക്കൗണ്ടുകൾപ്പെടെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. ഇടുക്കിയിലും പാലായിലും വസ്തുക്കൾ വാങ്ങിയതായും വാഹനങ്ങൾ വാങ്ങിയതായും അനന്തു മൊഴി നൽകിയിട്ടുണ്ട്. കോടികളുടെ സാമ്പത്തിക തട്ടിപ്പായതിനാലും സംസ്ഥാനത്ത് ഉടനീളം കേസുകളുള്ളതിനാലും പാതി വില തട്ടിപ്പ് പ്രത്യേക അന്വേഷണം സംഘം ഉടൻ ഏറ്റെടുക്കാനാണ് സാധ്യത മുന്നിൽ കാണുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ തോൽക്കില്ലായിരുന്നു: ഇന്ത്യൻ സൂപ്പർതാരം
Cricket
• 15 hours ago
36 രാജ്യങ്ങളും സാക്ഷിയായ മെസിയുടെ ഗോൾ വേട്ട; അമ്പരിപ്പിച്ച് അർജന്റൈൻ ഇതിഹാസം
Football
• 15 hours ago
ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയെന്ന് ലോകത്തിന് അറിയാം; പാകിസ്ഥാന് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യ
National
• 16 hours ago
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ; തകർപ്പൻ റെക്കോർഡിൽ റയലിന് രണ്ടാം സ്ഥാനം, ഒന്നാമതുള്ളത് ചില്ലറക്കാരല്ല
Football
• 16 hours ago
സുവർണ ക്ഷേത്രത്തിൽ ഇരുമ്പ് വടിയുമായി ആക്രമണം; അഞ്ച് പേർക്ക് പരുക്ക്, ഹരിയാന സ്വദേശി പിടിയിൽ
National
• 16 hours ago
വ്യാജ പരാതികൾ വര്‍ധിക്കുന്നു; ബലാത്സംഗ കേസുകളിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
Kerala
• 17 hours ago
കുട്ടിയെ മടിയിലിരുത്തിയുള്ള ഡ്രൈവിങ്ങ് സ്മാർട് റഡാർ പിടികൂടി; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 17 hours ago
40ാം വയസ്സിൽ യൂറോപ്പ് കീഴടക്കാൻ റൊണാൾഡോ; വമ്പൻ പോരിനൊരുങ്ങി പറങ്കിപ്പട
Football
• 18 hours ago
ഷിന്ദഗയില്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നവരെ സ്വീകരിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 18 hours ago
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം, കുട, കുടി വെള്ളം എന്നിവ നല്‍കണം; സര്‍ക്കുലര്‍ പുറത്തിറക്കി തൊഴില്‍ വകുപ്പ്
Kerala
• 18 hours ago
അനധികൃതമായി അതിര്‍ത്തികടന്നു; 80ലധികം പേരെ നാടുകടത്തി ഒമാന്‍
oman
• 18 hours ago
അബൂദബിയിൽ പുതിയ സംവിധാനം; കോടതി ഫീസ്, നോട്ടറി സേവനങ്ങൾ തുടങ്ങിയവക്ക് ഇനി ഗഡുക്കളായി പണമടക്കാം
uae
• 18 hours ago
കൊച്ചിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Kerala
• 19 hours ago
ഓപ്പറേഷന് ക്ലീന്‍ സ്റ്റേറ്റ്; എട്ട് ദിവസത്തില്‍ പിടിച്ചത് 1.9 കോടിയുടെ ലഹരിമരുന്ന്
Kerala
• 19 hours ago
ഗതാഗത നിയമലംഘനം; ഒമാനില്‍ അഞ്ഞൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തു
oman
• 21 hours ago
കുവൈത്തില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
Kuwait
• 21 hours ago
ചുട്ടുപൊള്ളും; പത്ത് ജില്ലകളില്‍ താപനില ഉയരും,ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെയാണോ വാഹനമോടിക്കുന്നത്, എങ്കില്‍ കീശ കാലിയാകും
uae
• a day ago
മയാമിക്ക് വേണ്ടിയല്ല, കരിയറിന്റെ അവസാനത്തിൽ മെസി ആ ക്ലബ്ബിലാണ് കളിക്കേണ്ടത്: മുൻ ബാഴ്സ താരം
Football
• 20 hours ago
കണ്ണൂരില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്
Kerala
• 20 hours ago
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് പറന്നുയരാന്‍ ഒരുങ്ങി യുഎഇയുടെ ഇത്തിഹാദ്-സാറ്റ്
uae
• 20 hours ago