
'റൂമി, 750 വര്‍ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം', ശ്രദ്ധ നേടി റൂമിയെക്കുറിച്ചുള്ള ഷാര്‍ജയിലെ അത്യപൂര്‍വ പ്രദര്‍ശനം

ഷാര്‍ജ: ജലാലുദ്ദീന്‍ റൂമിയെപ്പോലെ ആത്മീയ വാഞ്ഛയുടെയും സാര്‍വത്രിക സ്നേഹത്തിന്റെയും സത്ത പകര്‍ത്തിയ ചരിത്രപുരുഷന്മാര് വളരെ കുറവാണ്. ഫെബ്രുവരി 14 വരെ നടക്കുന്ന 'റൂമി: റൂമി, 750 വര്‍ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം' എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനം, അപൂര്‍വ കലാസൃഷ്ടികള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയിലൂടെ സൂഫിയും കവിയും ചിന്തകനുമായിരുന്ന റൂമിയുടെ ജീവിതത്തെക്കുറിച്ച് വളരെവലിയ ഉള്‍ക്കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യുന്നത്.
ആത്മീയ ജ്ഞാനത്തിന്റെ ഒരു ദീപസ്തംഭമായി റൂമി മാറിയതിന്റെ കഥയാണ് ഈ പ്രദര്‍ശനം അനാവരണം ചെയ്യുന്നത്. റൂമിയുടെ ആദ്യകാലങ്ങളെ നിര്‍വചിച്ച സാംസ്കാരികവും ബൗദ്ധികവുമായ പ്രവാഹങ്ങളെ പര്യവേക്ഷണം ചെയ്യുന്ന 'ദി ബിഗിനിംഗ്സ്' എന്ന വിഭാഗത്തോടെയാണ് യാത്ര ആരംഭിക്കുന്നത്. ബാല്‍ഖിലെ റൂമിയുടെ ബാല്യകാലം, കോന്യയിലേക്കുള്ള അദ്ദേഹത്തിന്റെ കുടിയേറ്റം, അദ്ദേഹത്തിന്റെ ആഴത്തിലുള്ള ആത്മീയ പരിണാമത്തിന് അടിത്തറ പാകിയ സ്വാധീനങ്ങള്‍ എന്നിവയിലേക്കുള്ള ഒരു ജാലകമാണ് ഇവിടെ തുറക്കുന്നത്. റൂമിയുടെ സ്വത്വത്തെ രൂപപ്പെടുത്തിയ ചരിത്രപരവും വ്യക്തിപരവുമായ ശക്തികളെ സന്ദര്‍ശകര്‍ ആദ്യമായി കണ്ടുമുട്ടുന്നത് ഇവിടെയാണ്.
റൂമിയുടെ അഭൂതപൂര്‍വ്വമായ എഴുത്തുജീവിതത്തിലേക്കുള്ള പരിവര്‍ത്തനമാണ് രണ്ടാമത്തെ വിഭാഗമായ 'ദി ട്രാന്സ്ഫോര്മേഷന്'ല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
'റൂമിയുടെ ജ്ഞാനം കാലത്തിനപ്പുറം തലമുറകളിലൂടെ പ്രതിധ്വനിക്കുന്നു. സ്നേഹം, ഐക്യം, മനുഷ്യബന്ധം എന്നീ അദ്ദേഹത്തിന്റെ സാര്‍വത്രിക വിഷയങ്ങള്‍ സംസ്കാരങ്ങളെയും അതിര്‍ത്തികളെയും ബന്ധിപ്പിക്കുന്നു. ഹൗസ് ഓഫ് വിസ്ഡത്തില്‍, റൂമിയുടെ കവിതകളെയും കൃതികളെയും മുമ്പൊരിക്കലും ഇല്ലാത്തവിധം ജീവസുറ്റതാക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ കഥ പറയുന്ന ഒരു പ്രദര്‍ശനം ഞങ്ങള്‍ നടത്തുന്നു,' ഷാര്‍ജയിലെ ഹൗസ് ഓഫ് വിസ്ഡത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മര്‍വ അല്‍ അഖ്റൂബി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
മക്കയിലേക്കുള്ള തീര്‍ത്ഥാടനത്തിനുശേഷം കൊന്യയിലേക്ക് മടങ്ങിയെത്തിയ റൂമി, ഹിജ്റ 642ലാണ് ഷംസ് അല്‍ തബ്രിസിയെ കണ്ടുമുട്ടിയത്. അവരുടെ ആഴത്തിലുള്ള സംഭാഷണം റൂമിയുടെ ദിവ്യജ്ഞാനത്തെക്കുറിച്ചുള്ള ധാരണയെ മാറ്റിമറിച്ചു. ഇത് ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും സമൃദ്ധമായ സര്‍ഗ്ഗാത്മകതയ്ക്കും കാരണമായി മാറുകയുണ്ടായി. ഈ സമയത്ത്, റൂമിയുടെ രചനകള്‍ അഭിവൃദ്ധി പ്രാപിച്ചു. തലമുറകളിലുടനീളം സത്യാന്വേഷകര്‍ക്ക് പ്രചോദനം നല്കികൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ പല കൃതികളും ജന്മം കൊണ്ടത് ഇക്കാലത്താണ്.

അപൂര്‍വമായ കലാസൃഷ്ടികളുടെ ഒരു ശേഖരത്തിലൂടെയാണ് 'ദി ട്രാന്സ്ഫോര്മേഷന്' ഈ കാലഘട്ടത്തെ ജീവസുറ്റതാക്കുന്നത്. ദിവാന്-ഇ-കബീര്‍ (ദി ഗ്രേറ്റ് കളക്ഷന്‍) എന്ന പുസ്തകത്തിലെ സങ്കീര്‍ണ്ണമായി തയ്യാറാക്കിയ പേജുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. സമീപത്ത്, മെവ്ലാന മ്യൂസിയത്തില്‍ നിന്നുള്ള മകാലത്ത്-ഇ-ഷംസി-തബ്രിസി (ഷംസി തബ്രിസിയുടെ പ്രഭാഷണം) യുടെ കൈയെഴുത്തുപ്രതികളും സന്ദര്‍ശകര്‍ക്ക് കാണാം.
ഹിജ്റ 701ല്‍ എഴുതപ്പെട്ടു എന്നു കരുതപ്പെടുന്ന, മെവ്ലാന മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന നാസ്ക് ലിപിയിലുള്ള മസ്നവി കൈയെഴുത്തുപ്രതിയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. റൂമിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്ന ഈ കൈയെഴുത്തുപ്രതി സങ്കീര്‍ണ്ണമായ ജ്യാമിതീയ രൂപങ്ങള്‍കൊണ്ടും സസ്യശാസ്ത്രപരവുമായ രൂപങ്ങള്‍ കൊണ്ടുമാണ് അലങ്കരിച്ചിരിക്കുന്നത്. അതോടൊപ്പം ഷാര്‍ജയിലെ കൈയെഴുത്തുപ്രതി ഭവനത്തിന്റെ ഭാഗമായ ഹിജ്റ പത്താം നൂറ്റാണ്ടിലെ മസ്നവി കൈയെഴുത്തുപ്രതിയും ഇവിടെ കാണാം.
അബ്ദുള്‍റഹ്മാന്‍ അല്‍ ഒവൈസിന്റെ ശേഖരത്തില്‍ നിന്നുള്ള മസ്നവിയുടെ രണ്ട് പകര്‍പ്പുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 25,000ത്തിലധികം കവിതാ വാക്യങ്ങളില്‍ റൂമി രചിച്ച ആഴമേറിയ ജ്ഞാനവും ധാര്‍മ്മിക പാഠങ്ങളും കാരണം രാജാക്കന്മാരും രാജകുമാരന്മാരും ഈ കൃതിക്ക് നല്കിയ അസാധാരണമായ ശ്രദ്ധയും ആദരവും ഈ കൈയെഴുത്തുപ്രതികള്‍ എടുത്തുകാണിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിന് മുമ്പുള്ള അവസാന കൃതിയായിരുന്നു ഇത്.
Rumi, 750 Years of Invisible Presence, Eight Centuries of Impact', First Exhibition on Rumi in Sharjah draws attention
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം നാളെ
organization
• a day ago
പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര്.ബിന്ദു
Kerala
• a day ago
കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: പിടിയിലായ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു
Kerala
• a day ago
തലച്ചോറിനെയും ആന്തരികാവയവങ്ങളേയും ബാധിക്കാന്‍ സാധ്യത; ഭീതിയുയര്‍ത്തി വീണ്ടും സ്ക്രബ് ടൈഫസ്
National
• a day ago
4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും
Kerala
• a day ago
ഉപരോധം തുടർന്ന് ഇസ്റാഈൽ; ഗസ്സ കൊടുംപട്ടിണിയിലേക്ക്
International
• a day ago
ഷോക്കടിപ്പിച്ച് സ്വര്‍ണ വില; ഇന്ന് വന്‍ കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക്
Business
• a day ago
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും
Kerala
• a day ago
ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്
Kerala
• a day ago
'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു' ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്
International
• a day ago
നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്
National
• a day ago
ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം
National
• a day ago
ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും
National
• 2 days ago
നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു
International
• 2 days ago
മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്: മുൻ അർജന്റൈൻ താരം
Football
• 2 days ago
ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍
National
• 2 days ago
ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ
Kerala
• 2 days ago
മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ
Others
• 2 days ago
പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു
International
• 2 days ago
കോഴിക്കോട് സ്കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 2 days ago
ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ
uae
• 2 days ago