ADVERTISEMENT
HOME
DETAILS

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

ADVERTISEMENT
  
Web Desk
October 19 2024 | 01:10 AM

Italy Announces Total Arms Embargo Against Israel Amid Escalating Conflict

റോം: ഗസ്സയിലും ലബനാനിലും ആക്രമണം കടുപ്പിക്കുന്നതിനിടെ ഇസ്റാഈലിനെതിരേ സമ്പൂര്‍ണ ആയുധ ഉപരോധം പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യമായ ഇറ്റലി. സെനറ്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്റാഈലിലേക്കുള്ള എല്ലാതരം ആയുധ കയറ്റുമതിയും തടഞ്ഞതായും മറ്റു രാജ്യങ്ങളും ഈ നിലപാട് പിന്തുടരണമെന്നും അവര്‍ പറഞ്ഞു.

ഒക്ടോബറില്‍ ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ തന്നെ ഇസ്റാഈലിലേക്കുള്ള പുതിയ കയറ്റുമതി ലൈസന്‍സുകള്‍ റദ്ദാക്കിയിരുന്നതായി അവര്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴിനുശേഷം നടന്ന കരാറുകളൊന്നും നടപ്പാക്കിയിട്ടില്ലെന്നും മെലോണി അറിയിച്ചു.

ആയുധ കയറ്റുമതിക്ക് അംഗീകാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗമാണു കൈകാര്യം ചെയ്യുന്നത്. നിലവില്‍ ഇസ്റാഈലുമായുള്ള എല്ലാ ആയുധ ഇടപാടും തടഞ്ഞിരിക്കുകയാണ്. ഇസ്റാഈലിനോട് ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ അടക്കമുള്ള സഖ്യകക്ഷികള്‍ സ്വീകരിച്ച നിലപാടിലും കടുത്ത സമീപനമാണ് തന്റെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ലബനാനിലെ യു.എന്‍ ദൗത്യസേന(യൂനിഫില്‍)യ്ക്കുനേരെയുള്ള ഇസ്റാഈല്‍ ആക്രമണത്തെയും ജോര്‍ജിയ മെലോണി കടുത്ത ഭാഷയില്‍ അപലപിച്ചു. യൂനിഫിലിനെതിരായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ക്കുമുന്‍പ് ലബനാനിലെ യൂനിഫില്‍ സേനയുടെ താവളങ്ങളില്‍ ഇസ്റാഈല്‍ ആക്രമണം നടത്തിയിരുന്നു. നൂറുകണക്കിന് ഇറ്റാലിയന്‍ സൈനികര്‍ സേവനം ചെയ്യുന്ന മേഖലയിലായിരുന്നു ആക്രമണം. ഇതേത്തുടര്‍ന്ന് റോമിലുള്ള ഇസ്റാഈല്‍ അംബാസഡറെ വിളിച്ചുവരുത്തി ഇറ്റലി പ്രതിഷേധം അറിയിച്ചിരുന്നു.
ഇറ്റാലിയന്‍ പ്രതിപക്ഷ നേതാവ് ഗ്യൂസെപ്പെ കോണ്ടെയും ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇസ്റാഈലിന് ആയുധം നല്‍കുന്നത് നിര്‍ത്തണമെന്ന് നേരത്തെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സാഞ്ചസിന്റെ പ്രസ്താവന.

In response to the intensifying attacks in Gaza and Lebanon, Italian Prime Minister Giorgia Meloni announced a complete arms embargo against Israel during a Senate discussion. She called for other European nations to adopt similar measures, emphasizing Italy's strong stance amidst ongoing regional tensions. The announcement follows Israel's attacks on UNIFIL positions in Lebanon, prompting protests from Italy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  3 days ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  3 days ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  3 days ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  3 days ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  3 days ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  3 days ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  3 days ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  3 days ago