ADVERTISEMENT
HOME
DETAILS

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

ADVERTISEMENT
  
Web Desk
October 08 2024 | 18:10 PM

ADGP-RSS Meeting Sparks Opposition Outcry Government Remains Silent

തിരുവനന്തപുരം: എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചും ചോദ്യങ്ങളുയര്‍ത്തിയും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. എ.ഡി.ജി.പി അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ ദുരൂഹ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബി.ജെ.പിയും ആര്‍.എസ്.എസുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും ആരോപിച്ച പ്രതിപക്ഷ അംഗങ്ങള്‍ നിലവില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന വിമര്‍ശനവുമുന്നയിച്ചു.

കഴിഞ്ഞദിവസം ചര്‍ച്ചചെയ്യാനിരുന്ന മലപ്പുറം പരാമര്‍ശവും പി.ആര്‍ ഏജന്‍സി വിവാദവും ഇന്നലെ ചര്‍ച്ചാവിഷയമായി. മലപ്പുറം ജില്ലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധമുള്ള പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനാണ് പ്രതിപക്ഷനിരയില്‍ നിന്നുയര്‍ന്നത്. പലപ്രാവശ്യം ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.അടിയന്തര പ്രമേയ ചര്‍ച്ച മൂന്നുമണിക്കൂറോളം നീണ്ടെങ്കിലും സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, പി.ആര്‍ ഏജന്‍സി വിവാദം തുടങ്ങിയ ആരോപണങ്ങളില്‍ വ്യക്തതയുള്ള മറുപടി നല്‍കാന്‍ ഭരണപക്ഷത്തിനായില്ല. അജിത് കുമാറിനെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്നതിനും കുറ്റവിമുക്തനാക്കുന്നതിനും ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു ചര്‍ച്ചയില്‍ മറുപടി പറഞ്ഞ മന്ത്രി രാജേഷിന്റെ പ്രതികരണം. വ്യക്തതയില്ലാത്ത മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

പ്രതിപക്ഷത്തുനിന്ന് എന്‍. ഷംസുദ്ദീനാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. ആരോപണവിധേയനായ എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.എസ് നേതാക്കളുമായി മണിക്കൂറുകളോളം എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രിയോ ആഭ്യന്തരവകുപ്പോ എ.ഡി.ജി.പിയോട് ഒരു വാക്കുപോലും ചോദിച്ചില്ലെന്നും സന്ദര്‍ശനം മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നുവെന്നും ഷംസുദ്ദീന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടത്. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് വയനാട് ദുരന്തമേഖലയിലെ വൈറ്റ് ഗാര്‍ഡിന്റെ ഭക്ഷണശാല പൊലിസ് പൂട്ടിച്ചത്. ഇതുസംബന്ധിച്ച് സി.പി.ഐ നേതാവ് തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു. അജിത് കുമാറിനെ സ്ഥലംമാറ്റുന്നതിന് പുറത്തിറക്കിയ ഉത്തരവില്‍ നടപടി സംബന്ധിച്ച് യാതൊരു പരാമര്‍ശവുമില്ല. കേവലം സ്ഥലംമാറ്റമെന്ന നിലയിലാണ് ഉത്തരവിറക്കിയത്. ഭരണപക്ഷത്തിന് ധൈര്യമുണ്ടെങ്കില്‍ എ.ഡി.ജി.പിക്കെതിരായ ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടെന്ന് ആദ്യം ഉന്നയിച്ചപ്പോള്‍ എല്ലാവരും എതിര്‍ത്തുവെന്നും കണ്ടാല്‍ എന്താ കുഴപ്പമെന്ന് ചോദിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മെയ് 23 ന് മുഖ്യമന്ത്രിയുടെ മേശയില്‍ ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് വന്നു. എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പറഞ്ഞിട്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടിക്കാഴ്ച നടന്ന് 16 മാസത്തിനു ശേഷം നടത്തുന്ന അന്വേഷണത്തെ പ്രഹസനമെന്ന് മാത്രമേ പറയാന്‍ കഴിയൂ. പിണറായി വിജയന്‍ മുന്‍പും ഉദ്യോഗസ്ഥരെ തെറ്റായരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണക്കടത്തില്‍ അജിത് കുമാറിനെ ഉപയോഗിച്ചത് പുറത്തുവന്നപ്പോഴാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ബി.ജെ.പി നേതൃത്വവുമായുള്ള ലിങ്ക് ആണെന്നും സതീശന്‍ ആരോപിച്ചു.

ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി രാജേഷ്, സര്‍ക്കാരിനെതിരേ അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളെ രാഷ്ട്രീയം പറഞ്ഞ് പ്രതിരോധിച്ചെങ്കിലും എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞില്ല.

എല്ലാ പാര്‍ട്ടികളിലുമുള്ള നേതാക്കള്‍ കേരളത്തിലെത്തുമ്പോള്‍ കാണാറുണ്ടെന്നാണ് എ.ഡി.ജി.പി ഡി.ജി.പിക്ക് മൊഴി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകാത്തഘട്ടത്തില്‍ എ.ഡി.ജി.പി നല്‍കിയ മൊഴി എങ്ങനെയാണ് മന്ത്രി അറിഞ്ഞതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് ഇടപെട്ടു. റിപ്പോര്‍ട്ടില്‍ നിന്നാണ് മനസിലാക്കിയതെന്ന് മറുപടി പറഞ്ഞ മന്ത്രി, ഉദ്യോഗസ്ഥരെ ഇടനിലക്കാരാക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്ന് പറഞ്ഞു.

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന പ്രതിപക്ഷ വാദം മന്ത്രി തള്ളി. അങ്ങനെയൊരു റിപ്പോര്‍ട്ട് ലഭിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്നും റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവിന് മേശപ്പുറത്ത് വയ്ക്കാമോയെന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ കൈയിലുള്ള റിപ്പോര്‍ട്ട് താനെങ്ങനെ മേശപ്പുറത്ത് വയക്കുമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, റിപ്പോര്‍ട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു. ഇതിനിടയില്‍ ഇടപെട്ട് സംസാരിച്ച മന്ത്രി പി.രാജീവ് അങ്ങനെയൊരു റിപ്പോര്‍ട്ടില്ലെന്നും പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞു. പിന്നാലെ മറുപടിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷനേതാവ് വാക്കൗട്ട് നടത്തുകയാണെന്ന് അറിയിച്ചു.

The Kerala Assembly witnessed intense debates following the ADGP's meeting with RSS leaders, leading to opposition criticisms of the government.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  3 days ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  3 days ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  3 days ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  3 days ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  3 days ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  3 days ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  3 days ago