ADVERTISEMENT
HOME
DETAILS

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

ADVERTISEMENT
  
September 29 2024 | 15:09 PM

Oman Scorching Under Extreme Heatwave

ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്നു. ശൈത്യകാലാവസ്ഥക്കായി ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ഉയര്‍ന്ന താപനിലക്കൊപ്പം ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും പുറം ജോലിക്കാരെ ദുരിതത്തിലാക്കുകയാണ് ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അസ്ഥിര കാലാവസ്ഥക്കും ഇടയാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 42.9 ഡിഗ്രി സെല്‍ഷ്യസാണ്. ദമ വ താഈന്‍ പ്രദേശത്തായിരുന്നു ഇത്. സുനൈനാഹ് (42.2 ഡിഗ്രി), ഹംറ അദ് ദുറൂഅ്, ബുറൈമി, (4.7 ഡിഗ്രി), മഖ്ശിന്‍ (40.8 ഡിഗ്രി), അല്‍ മസ്‌യൂന (40.7 ഡിഗ്രി), സമാഇല്‍ (40.7 ഡിഗ്രി), മഹ്ദ (40.6 ഡിഗ്രി) എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഉയര്‍ന്ന താപനില. കഴിഞ്ഞ ദിവസങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു ഈ പ്രദേശങ്ങളിലെ താപനില എന്നതും ശ്രദ്ധേയമാണ്.

ആഗസ്ത് മൂന്നാം വാരം മുതല്‍ തുടര്‍ച്ചയായി ലഭിച്ച മഴ താപനില കുറയാന്‍ സഹായകമായിരുന്നു എന്നാല്‍ മഴ മാറിയതോടെ ചൂട് വീണ്ടും ഉയരുകയായിരുന്നു. കൂടാതെ ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും അനുഭവപ്പെടുന്നു. ചൂട് തുടരുന്ന സാഹചര്യത്തില്‍ ആഗസ്ത് 24ന് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ വേനലിന്റെ കാഠിന്യം കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, നിലവിലെ കാലാവാസ്ഥാ മാറ്റം സൂചിപ്പിക്കുന്നത് താപനിലയില്‍ പെട്ടന്നുള്ള കുറവ് ഉണ്ടാകില്ലെന്നാണ്. ഒക്ടോബറില്‍ താപനിലയില്‍ ക്രമാനുഗതമായ കുറവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ഇന്ന് മുതല്‍ ദോഫാറിലും അല്‍ ഹജര്‍ പര്‍വത നിരകളിലും മഴയെത്തുന്നതും താപനില കുറയാന്‍ ഇടയാക്കും.

ദല്‍ഖൂത്തിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും താഴ്ന്ന താപനില അനുഭവപ്പെട്ടത്, 20.6 ഡിഗ്രി സെല്‍ഷ്യസ്. ഖൈറൂന്‍ ഹിര്‍ത്തിയില്‍ 21.1 ഡിഗ്രിയും ഹൈമയില്‍ 23.6 ഡിഗ്രിയും അല്‍ കാമില്‍ അല്‍ വാഫിയില്‍ 23.6 ഡിഗ്രിയും ബിദിയയില്‍ 23.8 ഡിഗ്രിയും മര്‍മൂല്‍, റാസ് അല്‍ ഹദ്ദ് എന്നിവിടങ്ങളില്‍ 24.0 ഡിഗ്രിയും ജഅ്‌ലൂനില്‍ 24.1 ഡിഗ്രിയും താപനില റിപ്പോര്‍ട്ട് ചെയ്തു. ഖരീഫ് കാലം കഴിഞ്ഞതോടെ ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ താപനില ഉയര്‍ന്നു തുടങ്ങി.

പുറത്ത് ജോലിയെടുക്കുന്നവര്‍ക്ക് ചൂട് കാലാവസ്ഥ പരിഗണിച്ച് മന്ത്രാലയം അനുവദിച്ച മധ്യാഹ്ന വിശ്രമം അവസാനിച്ചുവെങ്കിലും നിര്‍മാണ മേഖലയിലെ കമ്പനനികള്‍ പലതും ചൂട് പരിഗണിച്ച് ഇപ്പോഴും തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കുന്നുണ്ട്. ശാരീരിക അസ്വസ്ഥതകളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് നിയമം കൊണ്ടുവന്നത്. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയായിരുന്നു വിശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  4 days ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  4 days ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  4 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  4 days ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  4 days ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  4 days ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  4 days ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  4 days ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  4 days ago