HOME
DETAILS

സ്വര്‍ണക്കടത്ത്: 'പൊട്ടിക്കലു'കാരെ പൊക്കി; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 'തടവില്‍'

ADVERTISEMENT
  
കെ. ഷിന്റുലാല്‍ 
September 05 2024 | 02:09 AM

Gold Smuggling Mafia in Kerala Crime Branch Investigation Remains Stalled

കോഴിക്കോട്: സ്വര്‍ണക്കടത്തിനു പിന്നില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് ഓരോന്നായി പുറത്തുവരുമ്പോഴും 'പൊട്ടിക്കല്‍' സംഘത്തെ കുറിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് 'തടവില്‍' തന്നെ. 400ഓളം പേരുടെ വിവരങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടാണ് തുടര്‍ നടപടികള്‍ക്ക് വിധേയമാക്കാതെ  പൂഴ്ത്തിയത്. സ്വര്‍ണം നഷ്ടമായവരോ മര്‍ദനമേറ്റവരോ പരാതി നല്‍കാത്ത സാഹചര്യത്തിലായിരുന്നു 2021ല്‍ അന്നത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സ്വമേധയാ കേസെടുക്കുകയും സ്വര്‍ണക്കടത്തിനു പിന്നിലെ മാഫിയാബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തത്. 


 മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷിനായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണച്ചുമതല. പ്രധാനമായും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തെ കുറിച്ചായിരുന്നു അന്വേഷണം. വിദേശത്തുനിന്ന് സ്വര്‍ണം നാട്ടിലെത്തിക്കുന്ന കാരിയര്‍മാരില്‍നിന്ന് സ്വര്‍ണം മോഷ്ടിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍  വിവിധ ജില്ലകളിലുണ്ടായിരുന്നു. ഗുണ്ടാസംഘങ്ങളായ ഇത്തരം പൊട്ടിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളുണ്ടായില്ല. 

സ്വര്‍ണം കൊണ്ടുവരുന്നതിനിടെ മോഷ്ടിക്കപ്പെട്ട സംഭവങ്ങളില്‍ ഇരകളായവരില്‍നിന്ന് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ പേരില്‍ പലരും കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള കണ്ടെത്തലില്‍ കാപ്പ കേസ് പ്രതികളുള്‍പ്പെടെ ഇത്തരം പൊട്ടിക്കല്‍ സംഘത്തിന്റെ ഭാഗമായുണ്ടായിരുന്നതായി അന്നത്തെ അന്വേഷണ സംഘത്തിലുള്ളവര്‍ പറയുന്നു. കാപ്പാ കേസില്‍ ഉള്‍പ്പെട്ടവരുടെയും സ്ഥിരമായി സ്വര്‍ണക്കടത്തിലും പൊട്ടിക്കലിലും ഉള്‍പ്പെട്ടവരുടെയും വിവരങ്ങളും  റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്കെതിരേ കാപ്പാ ചുമത്തണമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

ഏകദേശം 400ഓളം പേര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പൊട്ടിക്കല്‍ സംഘത്തിനെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ എത്തിച്ച കടത്തുസ്വര്‍ണം തട്ടിയെടുക്കാനുള്ള ക്വട്ടേഷന്‍ ടീമായി പാലക്കാട് ചെര്‍പ്പുളശേരിയില്‍ നിന്നിറങ്ങിയ 15 യുവാക്കളില്‍ അഞ്ചുപേരാണ് 2021ല്‍ രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  4 days ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-12-09-2024

latest
  •  4 days ago