HOME
DETAILS

'ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ എ.ഡി.ജി.പിയെ വിട്ടത് മുഖ്യമന്ത്രി, പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിച്ചു' ഗുരുതര ആരോപണവുമായി വി.ഡി സതീശന്‍

ADVERTISEMENT
  
Web Desk
September 04 2024 | 09:09 AM

Opposition Leader VD Satheesan Accuses Kerala CM of Involvement in RSS General Secretary Meeting

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ എ.ഡി.ജി.പിയെ വിട്ടത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ആരോപിച്ചു. തൃശൂരിലെ ആര്‍.എസ്.എസ് ക്യാംപിനിടെയായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. 2023 മെയില്‍ തൃശൂരില്‍ നടന്ന ആര്‍.എസ്.എസ് ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കു വേണ്ടി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ അറിവോടെയാണ് തൃശൂര്‍ പൂരത്തിനിടെ പൊലിസ് പ്രശ്‌നമുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.  പൂരം കലക്കി തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം തുറന്നടിച്ചു. 

തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ വച്ചാണ് ആര്‍.എസ്.എസ് ക്യാംപ് നടന്നത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ക്യാംപില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചു. സ്വകാര്യ ഹോട്ടലില്‍ ഔദ്യോഗിക കാര്‍ ഇട്ട ശേഷം മറ്റൊരു കാറിലാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ പോയത്. ഒരു മണിക്കൂര്‍ അവര്‍ സംസാരിച്ചു സതീശന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന പല കേസുകള്‍ സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. എ.ഡി.ജി.പി ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. അതു നിറവേറ്റി കൊടുക്കാമെന്ന് മുഖ്യമന്ത്രി വാക്കു കൊടുക്കുകയായിരുന്നുവെന്ന് സതീശന്‍ ആരോപിച്ചു. കേരളത്തിലെ മുഖ്യമന്ത്രി എന്തിനാണ് പ്രകാശ് ജാവദേക്കറെ ആറു പ്രാവശ്യം കണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ആര്‍.എസ്.എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആ ബന്ധമാണ് തൃശൂരില്‍ പിന്നീട് തുടര്‍ന്നത്. പിന്നീടാണ് ബി.ജെ.പിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണം വരുന്നത്. പൊലിസ് കമ്മിഷണര്‍ അഴിഞ്ഞാടി എന്നാണ് ഇടതു നേതാക്കള്‍ തന്നെ പറഞ്ഞത്. പതിനൊന്നു മണി മുതല്‍ പിറ്റേന്ന് രാവിലെ ഏഴു വരെ പൊലീസ് കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ എഡിജിപി അവിടെ ഉണ്ടായിരുന്നല്ലോ. എന്തുകൊണ്ടാണ് എ.ഡി.ജി.പി ഇടപെടാതിരുന്നത്?  സതീശന്‍ ചോദിച്ചു.

 In Thiruvananthapuram, Opposition Leader VD Satheesan has leveled serious allegations against Kerala Chief Minister Pinarayi Vijayan, accusing him of facilitating a meeting between the state’s Additional Director General of Police (ADGP) M.R. Ajith Kumar and RSS General Secretary Dattatreya Hosabale. According to Satheesan, the meeting took place at an RSS camp in Thrissur in May 2023

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago