
നഷ്ടപ്പെട്ട ഹജ്ജ് ക്വാട്ട തിരികെ ലഭിക്കാൻ ഇന്ത്യയുടെ ശ്രമം; സ്വകാര്യ ഗ്രൂപ്പുകൾ പ്രതിസന്ധിയിൽ

മലപ്പുറം: കേന്ദ്ര ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം സൗദി അറേബ്യ റദ്ദാക്കിയ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ 42,000 ഹജ്ജ് സീറ്റുകൾ തിരികെ ലഭിക്കാൻ ഇന്ത്യ ശക്തമായ സമ്മർദം ചെലുത്തുന്നു. കേരളത്തിലെ എം.പിമാരും മറ്റു സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളും വിഷയത്തിൽ ഇടപെട്ടതോടെ കേന്ദ്ര സർക്കാർ സൗദി ഹജ്ജ് മന്ത്രാലയവുമായി ചർച്ചകൾ ആരംഭിച്ചു. ഈ മാസം 22ന് പ്രധാനമന്ത്രി സൗദി സന്ദർശിക്കാനിരിക്കുന്നതും പ്രതീക്ഷകൾ വർധിപ്പിക്കുന്നു.
റദ്ദാക്കപ്പെട്ട സീറ്റുകൾ ഇതുവരെ മറ്റു രാജ്യങ്ങൾക്ക് നൽകിയിട്ടില്ലെന്നും മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിൽ തീർഥാടകർക്കുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും വിവരമുണ്ട്. ഇത് കേന്ദ്രത്തിന്റെ ഇടപെടലിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 10,000 പേർക്ക് മാത്രമാണ് ക്വാട്ട ലഭിച്ചിട്ടുള്ളത്. കുറഞ്ഞ തീർഥാടകരെ കൊണ്ടുപോകേണ്ടി വരുന്നത് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തും. നിശ്ചിത എണ്ണം തീർഥാടകർക്ക് ഒരു വോളന്റിയർ വേണമെന്ന നിബന്ധന ഇവർക്ക് കനത്ത ബാധ്യതയാകുന്നു.
സ്വകാര്യ ഹജ്ജ് വിസ, താമസം, ഗതാഗതം, മിന, അറഫ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ എന്നിവ സൗദിയുടെ നിസൂഖ് പോർട്ടൽ വഴിയാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ, സമയബന്ധിതമായി വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വീഴ്ച വന്നത് പ്രതിസന്ധിക്ക് കാരണമായി. ഇതോടെ പോർട്ടൽ അടച്ചതിനാൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനായില്ല. ഗ്രൂപ്പുകൾ പണമടയ്ക്കാത്തതാണ് കാരണമെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുമ്പോൾ, സൗദിയിലെ ഇന്ത്യൻ ഹജ്ജ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണമെന്ന് സ്വകാര്യ ഗ്രൂപ്പുകൾ കുറ്റപ്പെടുത്തുന്നു.
തീർഥാടകരിൽനിന്ന് പണവും യാത്രാരേഖകളും ശേഖരിച്ച് ഒരുക്കങ്ങൾ തുടങ്ങിയിരുന്ന സ്വകാര്യ ഗ്രൂപ്പുകൾ വലിയ പ്രതിസന്ധിയിലാണ്. തീർഥാടകർ നിരന്തരം ട്രാവൽ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ആശങ്കകൾ പങ്കുവയ്ക്കുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സർവിസുകൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ, സ്വകാര്യ ഗ്രൂപ്പുകളുടെ പ്രശ്നം കൂടുതൽ സങ്കീർണമാകുന്നു. സാധാരണയായി ഹജ്ജ് കമ്മിറ്റി വിമാനങ്ങൾ പുറപ്പെടുന്നതിന് മുമ്പ് തന്നെ സ്വകാര്യ ഗ്രൂപ്പുകളുടെ സർവിസുകൾ ആരംഭിക്കാറുണ്ട്. യാത്രാവിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ഉപയോഗിച്ചാണ് ഇവർ സേവനം നൽകാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• a day ago
ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a day ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• a day ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• a day ago
ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു
Kerala
• a day ago
ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം
Kerala
• a day ago
മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു
Kerala
• a day ago
കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
Kerala
• a day ago
നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി
Kerala
• a day ago
ജ്യോതിഷവും വേദവും ഉണ്ട്, ഇസ്‌ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ
Kerala
• a day ago
ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• a day ago
പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• a day ago
വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്
Cricket
• 2 days ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 2 days ago
എൽഎൽബി പുനർമൂല്യനിർണയ വിവാദം; അധ്യാപികയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുത്ത് കേരള സർവകലാശാല
National
• 2 days ago
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ
Football
• 2 days ago
സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 2 ദിവസം മാത്രം; നിയമനത്തിനായി ഉദ്യോഗാർത്ഥികൾ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധം
Kerala
• 2 days ago
ജനാലിലൂടെ ചാടി രക്ഷപ്പെട്ടതിന് വിശദീകരണം തേടി പൊലീസ്; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും
Kerala
• 2 days ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്പന; മൂന്നുപേർ പിടിയിൽ
Kerala
• 2 days ago
ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ
Kerala
• 2 days ago
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ
Kerala
• 2 days ago