
ഗസ്സയിലുടനീളം ആക്രമണം; നാസര്‍ ആശുപത്രി തകര്‍ത്തു, ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനേയും ഇസ്റാഈല്‍ വധിച്ചു

തെല്‍ അവിവ്: ഗസ്സയില്‍ തലങ്ങും വിലങ്ങും ബോംബിട്ട്് ഇസ്റാഈല്‍. പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പെടെ 50 ഓളം പേരാണ് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത്. മധ്യ തെക്കന്‍ ഗസ്സകളില്‍ ഒരുപോലെ ആക്രമണം തുടരുകയാണ് സയണിസ്റ്റ് സേന.
ആശുപത്രികള്‍ ഉള്‍പെടെ അവശ്യ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും മാറ്റമില്ല. ഖാന് യൂനിസില്‍ നാസര്‍ ആശുപത്രി ഇസ്റാഈല്‍ തകര്‍ത്തു. നേരത്തെ തന്നെ ആക്രമണങ്ങളില്‍ തകര്‍ന്ന ആശുപത്രി നിലവില്‍ പരിമിത സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച മധ്യ ഗസ്സയിലെ തുര്‍ക്കിഷ്-ഫലസ്തീനിയന്‍ ഫ്രണ്ട്ഷിപ് ആശുപത്രി ഇസ്റാഈല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.
ഹമാസിന്റെ ഒരു നേതാവിനെ കൂടി ഇസ്റാഈല്‍ വധിച്ചു. മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനെയാണ് വധിച്ചത്. നാസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഉള്‍പെടെ രണ്ട് പേരാണ് ഇവിടെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ബര്‍ഹൂമിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചു. 'അധിനിവേശ ഭീകരവാദത്തിന്റെ ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട മറ്റൊരു കുറ്റകൃത്യമാണ് ആശുപത്രി വാര്‍ഡില്‍ ചികിത്സയിലായിരുന്ന നേതാവ് ബര്‍ഹൂമിനെ ലക്ഷ്യം വച്ചുള്ള ആക്രമണം. എല്ലാ അതിരുകളും ലംഘിച്ച് ജീവനുകളും ആശുപത്രി സൗകര്യങ്ങളും ഇല്ലാതാക്കുന്നു. എല്ലാ അന്താരാഷ്ട്ര വ്യവസ്ഥകളെയും അവര്‍ അവഗണിച്ച് നമ്മുടെ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരെ ആസൂത്രിതമായ കൊലപാതകങ്ങള്‍ തുടരുന്നുവെന്നും ഇത് വീണ്ടും സ്ഥിരീകരിക്കുന്നു' ഹമാസ് സന്ദേശത്തില്‍ പറയുന്നു.
ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ ആക്രമണം. ബര്‍ദാവിലിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ഗസ്സയിലെ ഖാന് യൂനിസില്‍ ഇവര്‍ താമസിച്ച അല്‍മവാസി ക്യാംപിലെ ടെന്റിന് നേരെ ആക്രമണം നടത്തുകയായിരുന്നു. രാത്രി നിസ്ക്കാരം നടത്തിക്കൊണ്ടിരിക്കെയായിരുന്നു ആക്രമണം.
ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് അരലക്ഷം പിന്നിട്ടിരിക്കുകയാണ്. കുറഞ്ഞത് 50,021 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 113,274 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ശരിയായ മരണക്കണക്ക് 61,700 വരുമെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തകര്‍ന്ന അവശിഷ്ടങ്ങളില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കിയാലുള്ള കണക്കാണിത്. ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചെടുത്ത് അവിടെ സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്റാഈലിന്റെ നീക്കം.
അതിനിടെ, ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവുമായി യുദ്ധത്തിന്റെ ഭാവിയും വെടിനിര്‍ത്തല്‍ ചര്‍ച്ചാ സാധ്യതയും ഫോണില്‍ സംസാരിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. അതേസമയം, ബന്ദികളുടെ മോചനവും ഹമാസിനെ നശിപ്പിക്കലുമാണ് ലക്ഷ്യമെന്ന് യു.എസ് പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പ്രതികരിച്ചു.
ഫലസ്തീന് ജനതക്ക് സൈനിക നടപടിയിലൂടെ പിന്തുണ നല്കുന്ന യെമനിലെ ഹൂതികള്‍ക്കെതിരാ ആക്രമണം അമേരിക്കയും തുടരുകയാണ്. യമനില്‍ അമേരിക്കന്‍ സേന വീണ്ടും വ്യോമാക്രമണം നടത്തി. സന്‍ആയിലെ വിവിധ കേന്ദ്രങ്ങളില്‍ ബോംബിട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്റ് അറിയിക്കുന്നു. മനുഷ്യ വാസ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ നിരവധി പേര് മരിച്ചതായി ഹൂതികളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമം, ഇസ്റാഈല്‍ നരവേട്ടക്കെതിരായ പ്രതിഷേധവും ശക്തമാണ്. തെല്‍ അവീവ് ഉള്‍പ്പടെ ഇസ്റാഈല്‍ നഗരങ്ങളില്‍ നടന്ന നെതന്യാഹു വിരുദ്ധ റാലികളില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.
Israel’s continued bombing of Gaza has led to the deaths of over 50 people, including children. The attack on key facilities such as hospitals and residential areas escalates the humanitarian crisis. Hamas confirms the killing of one of their senior leaders, Ismail Barhoum, in an Israeli airstrike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെറിയ പെരുന്നാളിന്റെ മുമ്പ് 100 ദിര്‍ഹത്തിന്റെ പുതിയ നോട്ടു പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്; അറിയാം നോട്ടുവിശേഷം
uae
• a day ago
30 കൊല്ലത്തിനു ശേഷം കുവൈത്തിനെതിരെ ഇല്ലാത്ത സാമ്പത്തിക അവകാശവാദം ഉന്നയിച്ച് ട്രംപ് ഭരണകൂടം, ഒന്നിച്ചെതിർത്ത് കുവൈത്ത്, യുഎസിൻ്റെ ലക്ഷ്യം പുതിയ സാമ്പത്തിക ഉപരോധമോ?
Kuwait
• a day ago
പൊലിസ് ഡ്രൈവര്‍ പരീക്ഷയില്‍ 'ആനവണ്ടി' ചതിച്ചു, വളയ്ക്കാന്‍ പോലും കഴിയാതെ ഉദ്യോഗാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി
Kerala
• a day ago
നിയമനമില്ല; ആശ, അംഗന്‍വാടി ജീവനക്കാര്‍ക്ക് പിന്നാലെ വനിതാ പൊലിസ് റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിലേക്ക്
Kerala
• a day ago
കുതിച്ചുയര്‍ന്ന് പോക്സോ കേസുകള്‍; പ്രതിക്കൂട്ടില്‍ ഏറെയുമുള്ളത് ഉറ്റവര്‍
Kerala
• a day ago
ഇനി വിരലടയാളം ശേഖരിക്കുമ്പോള്‍ പൊലിസ് ഫോട്ടോഗ്രാഫര്‍ ഹാജരായി ചിത്രം പകര്‍ത്തണമെന്ന് ഡിജിപി
Kerala
• a day ago
ലഹരി ഉപയോഗം വിലക്കിയതിന് അമ്മയെ റോഡിലൂടെ വലിച്ചിഴച്ച് മകനും പെണ്‍സുഹൃത്തും
Kerala
• a day ago
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യകള്‍ തടയാന്‍ ടാസ്ക് ഫോഴ്സ്
Kerala
• a day ago
എഡിജിപി എംആര്‍ അജിത് കുമാറിനും പി ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് വിജിലന്‍സ് കോടതിയില്‍
Kerala
• a day ago
എ.ഡി.ജി.പി അജിത്കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്; സ്ഥാനക്കയറ്റത്തിലേക്ക് വഴിതെളിയുന്നു
Kerala
• a day ago
ആഫ്രിക്കയില്‍ മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ തട്ടിക്കൊണ്ടു പോയി
Kerala
• a day ago
പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം: ചായ ഇല്ലെന്ന് പറഞ്ഞതിന് ചായക്കടക്കാരനെ ആക്രമിച്ചു; പ്രതി പിടിയിൽ
Kerala
• 2 days ago
കോഴിക്കോട് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകൻ; പ്രതി പിടിയിൽ
Kerala
• 2 days ago
നൈജീരിയയിലെ പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു
qatar
• 2 days ago
കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുത്; ജുവനൈല്‍ ഡ്രൈവിങ് ശിക്ഷകള്‍ അറിയണം
latest
• 2 days ago
പകൽ പൊടിക്കാറ്റും, രാത്രി മൂടൽമഞ്ഞും; യുഎഇ കാലാവസ്ഥ
uae
• 2 days ago
ഡൽഹിക്കെതിരെ കരീബിയൻ വെടിക്കെട്ട്; അടിച്ചുകയറിയത് ഗെയ്ൽ ഒന്നാമനായ റെക്കോർഡ് ലിസ്റ്റിലേക്ക്
Cricket
• 2 days ago
എംഡിഎംഎയുമായി അമ്മയും മകനും വാളയാറിൽ പിടിയിൽ; ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കെത്തിച്ചതെന്ന് എക്സൈസ്
Kerala
• 2 days ago
ചെറിയ പെരുന്നാൾ അവധി; ജിസിസിയിലേക്കും മിഡിൽ ഈസ്റ്റിലേക്കും 17 വിമാന സർവിസുകൾ കൂടി ആരംഭിച്ച് എമിറേറ്റ്സ്
uae
• 2 days ago
കറന്റ് അഫയേഴ്സ്-24-03-2025
PSC/UPSC
• 2 days ago
ഖത്തറിൽ കരയിലും കടലിലും ശക്തമായ കാറ്റും കാഴ്ച മങ്ങുന്ന പൊടിക്കാറ്റും ഉണ്ടാകും
qatar
• 2 days ago