HOME
DETAILS

'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം

  
Web Desk
March 12 2025 | 05:03 AM

GAZA truce talks continue

ശാന്തിയുടെ നേര്‍ത്ത മേഘപാളികള്‍ വകഞ്ഞു മാറ്റി ഗസ്സക്കുമേല്‍ വീണ്ടും മരണം പെയ്യിച്ച് ഇസ്‌റാഈല്‍. കിടക്കാനൊരിടം പോലുമില്ലാതെ തകര്‍ന്ന വീടുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കുമേലാണ് ഇന്നലെ ഇസ്‌റാഈല്‍ ആക്രമണമുണ്ടായത്.  ആക്രമണത്തില്‍ എട്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ ഒരു കുഞ്ഞും ഉള്‍പെടുന്നു. വെസ്റ്റ്ബാങ്കിലും ഇസ്‌റാഈല്‍ ആക്രമണമുണ്ടായി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനില്‍ നാലുപേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരോധിത മേഖലയിലേക്ക് പ്രവേശിച്ചവരെയാണ് വെടിവെച്ചതെന്നാണ് ഇസ്‌റാഈല്‍ സേനയുടെ ന്യായീകരണം.  

അതിനിടെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്‌റാഈലുമായി ദോഹയില്‍ പുതിയ ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി ഹമാസ് വ്യക്തമാക്കി. ഇതിനായി യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയിട്ടുണ്ട്. 

ALSO READ: 'വംശീയ ഉന്മൂലം,അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' ; ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി 

അതേസമയം, സമ്പൂര്‍ണ യുദ്ധ വിരാമത്തിന് തയാറാകാത്ത ഇസ്‌റാഈല്‍ നിലപാടാണ് വെടനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തടസ്സമാവുന്നത്. ആദ്യഘട്ട വെടിനിര്‍ത്തല്‍ രണ്ട് മാസം കൂടി ദീര്‍ഘിപ്പിക്കുകയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇസ്‌റാഈല്‍. 

ആദ്യഘട്ട വെടിനിര്‍ത്തല്‍ രണ്ടു മാസം കൂടി ദീര്‍ഘിപ്പിക്കുന്നതിനോടാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നാണ് ഇസ്‌റാഈല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്. 10 ബന്ദികളെ കരാറിന്റെ ആദ്യനാളിലും ബാക്കിയുള്ളവരെ അവസാന ദിവസവും കൈമാറുകയെന്ന പുതിയ നിര്‍ദേശവും നെതന്യാഹു സര്‍ക്കാര്‍ മുന്നോട്ടുവെച്ചതായി ഇസ്‌റാഈല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  അതേസമയം, സമ്പൂര്‍ണ യുദ്ധവിരാമത്തിലൂടെ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുകയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹമാസ്. സ്റ്റിവ് വിറ്റ്‌കോഫിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ബന്ദികളുടെ മോചനമാണ് പ്രധാനമെന്നാണ് കഴിഞ്ഞ ദിവസം സ്റ്റിവ് വിറ്റ്‌കോഫ് പ്രതികരിച്ചത്. 

ഗസ്സക്കുമേലുള്ള ഉപരോധവും ഇസ്‌റാഈല്‍ തുടരുകയാണ്. വൈദ്യുതിയും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും തടഞ്ഞ് ഗസ്സക്കുമേല്‍ പട്ടിണി അടിച്ചേല്‍പിക്കുകയാണ് ഇസ്‌റാഈലെന്ന് ഖത്തറും ജോര്‍ദനും ആരോപിച്ചു. കുടിവെള്ള വിതരണം വിച്ഛേദിച്ചതോടെ ഗസ്സയിലെ ജനങ്ങളുടെ ജീവിത് കൂടുതല്‍ ദുരിതപൂര്‍ണമായതായി യുനിസെഫ് അറിയിക്കുന്നു. അതേസമയം, ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ ആക്രമമം നടത്തുമെന്ന് യെമനിലെ ഹൂതികള്‍ ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാലു ദിവസത്തെസമയമാണ് നല്‍കിയിരുന്നത്. സമയം അവസാനിച്ചെന്നും ഇന്നു മുതല്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്‌റാഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണം പുനരാരംഭിക്കുമെന്നും ഹൂതി വിമതര്‍ ഓര്‍മിപ്പിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിടി തരാതെ പൊന്ന്; ഇന്നലെ വില കുറഞ്ഞു...ഇന്ന് കൂടി

Business
  •  8 hours ago
No Image

എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം

Kerala
  •  9 hours ago
No Image

തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു 

Kerala
  •  9 hours ago
No Image

യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ

Kerala
  •  10 hours ago
No Image

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം?;  യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

International
  •  10 hours ago
No Image

കവര് കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ്  എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം 

Kerala
  •  10 hours ago
No Image

ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു; അപകടം കളിക്കുന്നതിനിടെ

Kerala
  •  11 hours ago
No Image

പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു;  30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന

International
  •  12 hours ago
No Image

റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു

International
  •  18 hours ago
No Image

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

Kerala
  •  19 hours ago